കൊച്ചി: നടൻ ദിലീപിനെതിരായ പരാതിയിൽ എഎംഎംഎ ജനറൽ ബോഡി യോഗത്തിൽ മാത്രമേ എന്തെങ്കിലും തീരുമാനം എടുക്കാനാവുകയുള്ളൂവെന്ന് എഎംഎംഎ പ്രസിഡൻറ് മോഹൻലാൽ. എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
ഡബ്യു.സി.സിയിലെ രേവതി, പദ്മപ്രിയ, പാർവതി എന്നീ അഭിനേതാക്കളാണ് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടാമതും കത്ത് നൽകിയിരുന്നത്. ഇവർ നേരത്തെ നൽകിയ പരാതിയിലും നടപടിയൊന്നും എടുത്തിരുന്നില്ല. ജനറൽ ബോഡി യോഗം എപ്പോഴാണ് വിളിക്കുകയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു.
എഎംഎംഎയുടെ ഇപ്പോഴത്തെ നിലപാട് പരാതി നൽകിയ നടിമാരെ രേഖാമൂലം അറിയിക്കാനും തീരുമാനമായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായതിന് ശേഷമാണ് ദിലീപിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്യു.സി.സി രംഗത്തെത്തിയത്.
ഡബ്യു.സി.സിയിലെ രേവതി, പദ്മപ്രിയ, പാർവതി എന്നീ അഭിനേതാക്കളാണ് ദിലീപിനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ടാമതും കത്ത് നൽകിയിരുന്നത്. ഇവർ നേരത്തെ നൽകിയ പരാതിയിലും നടപടിയൊന്നും എടുത്തിരുന്നില്ല. ജനറൽ ബോഡി യോഗം എപ്പോഴാണ് വിളിക്കുകയെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മോഹൻലാൽ പറഞ്ഞു.
എഎംഎംഎയുടെ ഇപ്പോഴത്തെ നിലപാട് പരാതി നൽകിയ നടിമാരെ രേഖാമൂലം അറിയിക്കാനും തീരുമാനമായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായതിന് ശേഷമാണ് ദിലീപിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡബ്യു.സി.സി രംഗത്തെത്തിയത്.