ആപ്പ്ജില്ല

ദിലീപ് ജയിലിൽ തുടരും; റിമാൻഡ് ഈ മാസം 22 വരെ നീട്ടി

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മജിസ്ട്രേറ്റ് ദിലീപിനെ വിസ്തരിച്ചത്

TNN 8 Aug 2017, 12:28 pm
കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി ഈ മാസം 22 വരെ നീട്ടി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്‍റെ റിമാന്‍ഡ് നീട്ടണമെന്ന പ്രോസിക്യൂഷന്‍റെ അപേക്ഷ പരിഗണിച്ചത്. ആലുവ സബ് ജയിലില്‍ കഴിയുന്ന താരത്തിന്‍റെ റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനോടനുബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് മജിസ്ട്രേറ്റ് ദിലീപിനെ വിസ്തരിച്ചത്.
Samayam Malayalam dileeps remand extended to 22nd august
ദിലീപ് ജയിലിൽ തുടരും; റിമാൻഡ് ഈ മാസം 22 വരെ നീട്ടി


അതേസമയം ഡി സിനിമാസ് പൂട്ടിയ ചാലക്കുടി നഗരസഭയുടെ തീരുമാനത്തിനെതിരെ ദിലീപിന്‍റെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനക്ക് എടുക്കും. നഗരസഭയുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനൂപ് ഹര്‍ജി സമര്‍പ്പിച്ചത്.

ദിലീപ് ആദ്യം സമര്‍പ്പിച്ച ജാമ്യാപേക്ഷയിൽ കേസിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെത്താനായിട്ടില്ലെന്നതും ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നതുമായിരുന്നു പ്രോസിക്യൂഷന്‍ എതിര്‍വാദങ്ങളായി ചൂണ്ടിക്കാട്ടിയത്. ആദ്യഘട്ടത്തിലെ‌ ജാമ്യം പരിഗണിക്കവേ പോലീസ് മുദ്രവെച്ച കവറില്‍ ഹാജരാക്കിയ കേസ് ഡയറി വാദത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇനി ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പോലീസ് പുതിയ അന്വേഷണ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കേണ്ടതുണ്ട്.

കേസിലെ മറ്റു പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ അന്വേഷണ സംഘത്തിന് ഇത് സംബന്ധിച്ച് മൊഴി നല്‍കിയിരുന്നു. ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയും പോലീസിൽ കീഴടങ്ങി മൊഴി നല്‍കി. ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍റെയും അമ്മയുടെയുമടക്കം മൊഴിയും പോലീസ് ഇതൊടൊപ്പം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേസിൽ അന്വേഷണസംഘത്തിന് മുന്നില്‍ പുതിയ വഴിത്തിരിവുകളൊന്നുമില്ല എന്നുള്ളത് പ്രതിഭാഗത്തിന് ആത്മവിശ്വാസം പകരുന്നുണ്ട്.

Dileep's remand extended to 22nd August

Dileep's remand extended to 22nd August regarding Actress Attack Case

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്