ആപ്പ്ജില്ല

സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി; ഒടുവിൽ അവർക്കൊരു വേഷം നൽകാൻ കഴിഞ്ഞുവെന്ന് എംഎ നിഷാദ്

നിരവധി സിനിമകളിൽ അഭിനയിക്കുകയും മൂവായിരത്തോളം സിനിമകളിൽ ഡബ്ബിംഗ് ആർടിസ്റ്റായി പ്രവർത്തിക്കുകയും ചെയ്ത അവർ 2013 മുതൽ ഗാന്ധിഭവനിലെ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു

Samayam Malayalam 11 Jan 2021, 11:22 am
മലയാള സിനിമയിലെ ആദ്യകാലങ്ങളിലെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാലാ തങ്കം ഓര്‍മ്മയായിരിക്കുകയാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിൽ കഴിയവേയാണ് പത്താനപുരം ഗാന്ധിഭവനില്‍ വെച്ച് മരണം സംഭവിച്ചത്. 2013 മുതല്‍ ഗാന്ധിഭവനിലെ അന്തോവാസിയായി കഴിഞ്ഞു വരികയായിരുന്നു. ഇപ്പോഴിതാ ഗാന്ധിഭവനിൽ ഒടുവിലായി തങ്കത്തെ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം ഫേസ്ബുക്കിൽ വിവരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ എംഎ നിഷാദ്.
Samayam Malayalam thankam.


Also Read: സുരാജും നിമിഷയും ഒന്നിക്കുന്ന 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ' ജനുവരി 15ന് നീസ്ട്രീമിൽ

പാലാ തങ്കം ഓർമ്മയായി. ഞാൻ അവരെ ആദ്യമായി കണ്ടപ്പോൾ അന്നെഴുതിയ അനുഭവ കുറിപ്പാണിത്.
ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം എനിക്കുണ്ട്. എന്‍റെ 'കിണർ' എന്ന ചിത്രത്തിൽ അമ്മക്ക് ഒരു വേഷം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
പാലാ തങ്കത്തിന് ആദരാഞ്ജലികൾ നിഷാദ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

എം എ നിഷാദ് പങ്കുവെച്ചിരിക്കുന്ന കുറിപ്പ് വായിക്കാം

''ഗാന്ധീഭവനിലെ അമ്മ'', ഇത് പാലാ തങ്കം, മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി. സതൃൻ മാഷിന്‍റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച നടി. 3000 ത്തിൽപരം സിനിമകൾക്ക് തന്‍റെ ശബ്‍ദം കൊണ്ട് സാന്നിധൃം അറിയിച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്. ഈ കഴിഞ്ഞ ദിവസം ഞാൻ ഈ അമ്മയെ കണ്ടു. പുനലൂർ തൂക്കുപാലം സംരക്ഷിക്കണമെന്നാവശൃപെട്ട് നടത്തിയ ഉപവാസ സമരത്തിന് സോമരാജനെ ക്ഷണിക്കാൻ അദ്ദേഹത്തിന്‍റെ ഉടമസ്ഥതിയിലുളള പത്തനാപുരം ഗാന്ധീഭവനിൽ ചെന്നപ്പോൾ.

Also Read: വിമർശകർക്ക് വായടപ്പിക്കുന്ന മറുപടി നൽകുന്ന വിധം പുത്തൻ പോസ്റ്റുമായി പൂർണിമ!

ഉറ്റവരും ഉടയവരും ഇല്ലാതെ ജീവിതത്തിന്‍റെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ മലയാളത്തിന്‍റെ ആദൃകാല നടി ആരോടും പരിഭവമില്ലാതെ സിനിമയെന്ന മഹാലോകത്തെ സ്നേഹിച്ച് ജീവിക്കുന്നൂ. ഒരിക്കൽ കൂടി കാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന ആഗ്രഹം എന്നോട് പറയുബോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളിൽ ഒന്നായി ഇതും, നിഷാദ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

Also Read:

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്