ആപ്പ്ജില്ല

അഞ്ജലി മേനോന്‍റെ ചോദ്യത്തിന് താരങ്ങള്‍ ഉത്തരം പറയുമോ?

അഞ്ജലി മേനോന്‍ ചോദിക്കുന്നു; എവിടെ അവള്‍ക്ക് നല്‍കേണ്ട പിന്തുണ?

Samayam Malayalam 12 Oct 2018, 11:42 am
ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുന്ന #MeToo ക്യാംപയ്‍ന്‍ ഇന്ത്യയിലും തുടരുകയാണ്. മലയാള സിനിമയില്‍ തുറന്നു പറച്ചിലുകള്‍ വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? മലയാളത്തിലെ ഒരു യുവനടി മാനഭംഗത്തിന് ഇരയായ കേസ്, #MeToo ക്യാംപയ്‍നുമായി ചേര്‍ത്തുവായിക്കുകയാണ് 'ബാംഗ്ലൂര്‍ ഡെയ്‍സ്‍' സംവിധായിക അഞ്ജലി മേനോന്‍.
Samayam Malayalam അഞ്ജലി മേനോൻ
തിരക്കഥാകൃത്തും സംവിധായകയുമായ അഞ്ജലി മേനോൻ


സ്വന്തം പേരിലുള്ള ബ്ലോഗിലാണ് അഞ്ജലിയുടെ ചോദ്യം. ഹിന്ദി സിനിമ മേഖലയില്‍ പ്രൊഡ്യൂസറും എഴുത്തുകാരിയുമായ വിന്‍ത നന്ദ അവര്‍ക്ക് നേരെ 20 വര്‍ഷം മുന്‍പുണ്ടായ ലൈംഗിക അതിക്രമം ഫേസ്‍ബുക്കിലൂടെ വിവരിച്ചിരുന്നു.


വിന്‍തയുടെ തുറന്നുപറച്ചിലിനെ തുടര്‍ന്ന് മുംബൈയില്‍ മുഴുവന്‍ താരസംഘടനകളും പ്രമുഖ താരങ്ങളും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. സ്ട്രീമിങ് സര്‍വീസ് ഹോട്ട്‍സ്റ്റാര്‍, പ്രൊഡ്യൂസേഴ്‍സ്‍ ഗില്‍ഡ്, നടന്‍ ആമിര്‍ ഖാന്‍ എന്നിവര്‍ ഇതില്‍പ്പെടും.

19 വര്‍ഷം മുന്‍പ് നടന്ന ഒരു ഗുരുതരമായ അതിക്രമത്തെ അതിജീവിച്ചയാള്‍ക്ക് മുംബൈ വിനോദലോകം നല്‍കുന്ന പിന്തുണ വലുതാണെന്ന് അഞ്ജലി എഴുതുന്നു. ഈ പശ്ചാത്തലത്തിലാണ് അവര്‍ കേരളത്തില്‍ നടന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

അഞ്ജലി എഴുതുന്നു,

"മലയാളം സിനിമ മേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്യുന്ന ഒരു വനിത നടി, 2017ല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. അതിക്രമത്തിന് ഉടന്‍ തന്നെ അവള്‍ അതെക്കുറിച്ച് പറഞ്ഞു. എത്രയും വേഗം പരാതി നല്‍കി. കാരണം കുറ്റക്കാര്‍ നിയമത്തിന് മുന്നില്‍ വരണമെന്ന് അവള്‍ കരുതി. കേരളം ശക്തമായ സിനിമ സംഘടനകളുടെ കേന്ദ്രമാണ്. പരസ്‍പരം വളരെ ശക്തമായ പിന്തുണ നല്‍കുന്നവരാണ്. ലോകത്തിന്‍റെ ആദരം വാങ്ങിയ വലിയ എഴുത്തുകാരെയും അഭിനേതാക്കളെയും മറക്കരുത്.

എന്നിട്ടും, അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്ക് വേണ്ടിയുള്ള നടപടികള്‍ എവിടെ?

ഇപ്പോഴത്തെതും ഒരു നിലപാട് ആണ്. വളരെ നിരാശയുണ്ടാക്കുന്ന നിലപാട്."

2012,14 വര്‍ഷങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയയാളാണ് അഞ്ജലി മേനോന്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്