ആപ്പ്ജില്ല

'അവാര്‍ഡ് പിള്ളേരുകളിയല്ല'; പുരസ്ക്കാരത്തെ മാനിക്കണം: ജയരാജ്

ദേശീയ ചലച്ചിത്ര അവാര്‍ഡ് പിള്ളേര് കളിയല്ലെന്നും ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പുരസ്‌ക്കാര തുക തിരിച്ച്‌ നല്‍കണമെന്നും മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വീകരിച്ച ജയരാജ്

Samayam Malayalam 3 May 2018, 9:17 pm
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് പിള്ളേര് കളിയല്ലെന്നും ചടങ്ങ് ബഹിഷ്‌ക്കരിച്ചവര്‍ അക്കൗണ്ടില്‍ വന്ന പുരസ്‌ക്കാര തുക തിരിച്ച്‌ നല്‍കണമെന്നും മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വീകരിച്ച ജയരാജ്. ദേശീയ പുരസ്‌ക്കാരത്തിന് ഒരു ഔന്നത്യമുണ്ട്. അത് മനസിലാക്കിയത് കൊണ്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡ് സ്വീകരിക്കാത്തത് അവരുടെ നഷ്‌ടമാണെന്നും ജയരാജ് പ്രതികരിച്ചു.
Samayam Malayalam Jayaraj


ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് ആദ്യമേ പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും രാഷ്ട്രപതി തന്നെ പുരസ്‌ക്കാരം വിതരണം ചെയ്യണമെന്ന നിവേദനത്തില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്‌തത്. അത് തന്നെ യേശുദാസ് പരാതിയില്‍ ഒപ്പിട്ടത് കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു.

മലയാളത്തില്‍ നിന്ന് അവാര്‍ഡ് ജേതാക്കളായ ഫഹദ്, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ.മാപ്പിള എന്നിവരടക്കമുള്ളവര്‍ വിട്ടുനിന്നപ്പോള്‍ യേശുദാസും ജയരാജും നിഖില്‍ എസ് പ്രവീണും ചടങ്ങില്‍ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്