ആപ്പ്ജില്ല

ഒരു അച്ഛന്റെ ആധിആയിരുന്നു അത്; മനസ്സിലാക്കാവുന്നതേയുള്ളൂ പക്ഷെ.. എന്റെ ആദ്യ സിനിമ ആയിരുന്നു; ലാൽ ജോസ്

അച്ഛന്റെ ആ ഭയം ഇപ്പോൾ യാഥാർഥ്യം ആകുംപോലെയുണ്ട്, അന്ന് ഇതിൽ നിന്നും പിന്മാറിയാൽ മതിയായിരുന്നു. മഞ്ചു വാര്യരുടെ അച്ഛന്റെ തീരുമാനം ശരിയാണെന്ന് കാലം തെളിയിച്ചു- എന്നുള്ള കമന്റുകളും വൈറൽ വീഡിയോയിൽ ലഭിക്കുന്നുണ്ട്.

Samayam Malayalam 22 Feb 2023, 8:03 am
ദിലീപ് മഞ്ജു വാര്യർ പ്രണയകഥയും വിവാഹവും, വിവാഹമോചനവും ഒക്കെയും ഇന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ച ആകുന്ന ഒന്നാണ്. മഞ്ജുവുമായുള്ള വിവാഹമോചനത്തിന് ശേഷം കാവ്യയെ വിവാഹം കഴിച്ച ദിലീപ് സന്തുഷ്ടകരമായ കുടുംബ ജീവിതം ആണ് നയിക്കുന്നത്. എന്നിരുന്നാലും ഇപ്പോഴും മഞ്ജു ദിലീപ് പ്രണയകഥ അവരെ സ്നേഹിച്ചിരുന്നവർക്ക് ഒരു ഹരമാണ് കേൾക്കാൻ. ഇപ്പോഴിതാ മഞ്ജുവിന്റെ അച്ഛന്റെ ആധിയെ കുറിച്ച് പറയുകയാണ് സംവിധായകൻ ലാൽ ജോസ്. വിശദമായി വായിക്കാം.
Samayam Malayalam director lal jose about manju warrier s father s big worry
ഒരു അച്ഛന്റെ ആധിആയിരുന്നു അത്; മനസ്സിലാക്കാവുന്നതേയുള്ളൂ പക്ഷെ.. എന്റെ ആദ്യ സിനിമ ആയിരുന്നു; ലാൽ ജോസ്


ദിലീപ് പറഞ്ഞതുപോലെ യാത്ര പോയി

കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സിനിമയ്ക്ക് ശേഷം ഞാൻ നേരെ വരുന്നത് മീനത്തിൽ താലികെട്ട് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് ആയിരുന്നു. അതിനിടയിൽ ദിലീപ് പറഞ്ഞു ഒരു യാത്ര പോകാം. ദിലീപ് എടുത്ത പുത്തൻ വണ്ടി ലോങ്ങ് ഡിസ്റ്റൻസ് ഒക്കെ പോകാൻ പറ്റുന്ന കാർ ആണ്. കാർ എടുത്തിട്ട് ലോങ്ങ് ഡ്രൈവും പോയിട്ടില്ല, അപ്പൊ ലോങ്ങ് ഡ്രൈവ് പോകാം എന്ന് ദിലീപ് പറയുകയും ചെയ്തു. അങ്ങനെ ഞാനും ദിലീപും നാദിര്ഷയും, ജോര്ജും കൂടി മൂകാംബികയിലേക്ക് പോയി. അവിടെ ചെന്ന് പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു ഇറങ്ങി വേളാങ്കണ്ണിയിലേക്ക് കൂടി പോയാലോ എന്ന് ആലോചിച്ചു. അങ്ങനെ വേളാങ്കണ്ണിയിൽ എത്തി.

ശ്രീനിയേട്ടന്റെ ആ വാക്കുകൾ

വേളാങ്കണ്ണിയിൽ നിന്നിറങ്ങി ഒരു ദർഗ്ഗയിലും, മുത്തുപ്പേട്ടയിലും ഒക്കെ പോയി. ഭക്തയും ചിരിയും കളിയും ഒക്കെ ആയി ഒരു യാത്ര. തിരികെ വന്നു മീനത്തിൽ താലികെട്ട് എന്ന സിനിമയുടെ സെറ്റിലേക്ക് കയറി. പിന്നീടാണ് മറവത്തൂർ കനവ് സിനിമയിലേക്ക് എത്തുന്നത്. ഈ സിനിമയുടെ കഥ പശ്ചാത്തലം ഹിന്ദു തലത്തിൽ ഉള്ളതായിരുന്നു. എന്നാൽ അപ്പോഴാണ് ശ്രീനിയേട്ടൻ പറയുന്നത് ഞാൻ ഇന്ന് വരെ കൃസ്ത്യൻ പശ്ചാത്തലത്തിൽ ഉള്ള സിനിമ ചെയ്തിട്ടില്ല ലാലുവിന് അത് അറിയുകയും ചെയ്യാം. അങ്ങനെ ആണെങ്കിൽ അത് ഉൾപ്പെടുത്താം എന്നാണ് ശ്രീനിയേട്ടൻ പറയുന്നത്. അങ്ങനെയാണ് ചാണ്ടി, ആനി ഒക്കെ വരുന്നത്.

എല്ലാവരെയും തീരുമാനിച്ചു പക്ഷെ

മീനത്തിൽ താലികെട്ട് സിനിമയുടെ സമയത്താണ് ഈ സിനിമയുടെ ഡിസ്കഷനും നടക്കുന്നത്. കഥയും കഥാപാത്രങ്ങളും തീരുമാനമായി. ഇനി ആര് അഭിനയിക്കണം എന്നതാണ് തീരുമാനിക്കേണ്ടത്. മറവത്തൂർ എന്ന സ്ഥലത്തേക്ക് വരുന്ന ഭാര്യയും ഭർത്താവുമായി ബിജു മേനോനെയും ശ്രീലക്ഷ്മിയെയും പ്ലാൻ ചെയ്തു. അവർ താമസിക്കുന്ന വീടിന്റെ അടിയിൽ ഉള്ള ഓണേഴ്‌സ് മുത്തശ്ശിയും പേരക്കിടാവുമായി സുകുമാരിയെയും മഞ്ജു വാര്യരെയും തീരുമാനിച്ചു. വിരുന്നു വരുന്ന ജ്യേഷഠൻ ആയി മമ്മുക്കയും, സുഹൃത്തായി മണിയും അങ്ങനെ എല്ലാവരെയും ഫിക്സ് ചെയ്തു.

ഞാനതിനുള്ള അവസരങ്ങൾ കൊടുക്കുമെന്ന് അദ്ദേഹം ഭയന്നു.

മേജർ കാസ്റ്റിങ് ഒക്കെ കഴിഞ്ഞു ഷൂട്ടിങ് തുടങ്ങാൻ ആയപ്പോൾ മഞ്ജുവിന്റെ അച്ഛൻ പറഞ്ഞു മഞ്ജു ഈ റോളിൽ നിന്നും പിന്മാറുകയാണ് എന്ന്. പേഴ്സണൽ സർക്കിളിൽ പറഞ്ഞത് ഞാനും ദിലീപുമായുള്ള സൗഹൃദമാണ്. അവിടെ മഞ്ജു വന്നാൽ ദിലീപ് എന്റെ സെറ്റിലേക്ക് കാണാൻ വരും, ഞാനതിനുള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് അദ്ദേഹം ഭയന്നു. സ്വാഭാവികമാണത്. ഒരു അച്ഛന്റെ ആധി ആണത്- എനിക്ക് മനസിലാക്കാം.

അച്ഛന്റെ ആദി മനസിലാകും എന്നെ സംബന്ധിച്ച് ആദ്യ സിനിമയാണ്

പക്ഷെ എന്നെ സംബന്ധിച്ച് ആദ്യ സിനിമയാണ്. അതിന്റെ ഫസ്റ്റ് കാസ്റ്റിംഗ് തന്നെ മിസായി. പെട്ടെ അടുത്ത ഓപ്ഷൻ ആലോചിച്ചു. മഞ്ജു വാര്യർക്ക് പകരം ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തു. മഞ്ജു ആ സമയത്ത് തിരകൾക്കപ്പുറം എന്ന സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം ചെയ്തു. മറവത്തൂർ കനവിൽ ശ്രീലക്ഷ്മിക്ക് പകരം മോഹനി വന്നു. ശ്രീലക്ഷ്മിയുടെ സഹോദരൻ എന്ന നിലയിലാണ് മേഘനാഥനെ കാസ്റ്റ് ചെയ്തത്. പക്ഷെ മോഹിനി വന്നപ്പോൾ അവർക്ക് മാച്ച് ചെയ്യുന്ന ഒരാൾ വേണമെന്ന് വന്നു അങ്ങനെ മോഹിനിയുടെ ബ്രദറിന്റെ ക്യാരക്ടറിലേക്ക് സാദിഖ് വന്നു- ലാൽ ജോസ് സഫാരിയിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്