നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ മലയാളത്തിന് അഭിമാനമായ നേട്ടങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരൻ സനൽ കുമാർ ശശിധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി കയറ്റം എന്ന ചിത്രം ഒരുക്കിയതു സംബന്ധിച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ചിത്രം ഇന്നും പുറത്തിറങ്ങാത്തതിലുള്ള പ്രതിഷേധമാണ് സനൽ കുമാറിൻ്റെ പോസ്റ്റ് തെളിഞ്ഞു നിൽക്കുന്നത്. കയറ്റം എന്ന സിനിമയ്ക്കു ശേഷം സംഭവബഹുലമായ കാര്യങ്ങളാണ് സനൽ കുമാർ ശശിധരൻ്റെ ജീവിതത്തിലും നടന്നിട്ടുള്ളത്. ഒരാൾപ്പൊക്കം, ഒഴിവുദിവസത്തെ കളി, സെക്സി ദുർഗ, ഉന്മാദിയുടെ മരണം, ചോല തുടങ്ങിയ ചിത്രങ്ങളൊരുക്കിയ സനൽ കുമാർ ശശിധരൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമായിരുന്നു കയറ്റം. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ കയറ്റത്തിൻ്റെ തിരക്കഥ രചന, എഡിറ്റിഗ്, സൗണ്ട് ഡിസെെന് എന്നിവയും സനല്കുമാര് ശശിധരനാണ് നിര്വഹിച്ചത്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം കാണുന്നതെങ്ങനെ എന്ന പരിശോധനയും മായ എന്ന പുരാതന തത്വചിന്തയുമാണ് ചിത്രം മുന്നോട്ടുവെച്ചത്.
Also Read: മലയാളത്തിന്റെ രാജകുമാരന് ഇന്ന് 40: പൃഥ്വിരാജ് എങ്ങനെ മലയാളത്തിൻ്റെ രാജുമാരനായി?
കയറ്റത്തിനു ശേഷം തൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രണ്ടു ദിവസങ്ങളിലായി സനൽ കുമാർ ശശിധരൻ കുറിച്ചിട്ടത്. തൻ്റെ മുൻ ചിത്രങ്ങൾ നിർമിച്ചിരുന്നത് ഷാജി മാത്യുവായിരുന്നു. പണം അയച്ചുതരുന്നതല്ലാതെ അയാൾ ലൊക്കേഷനിൽ വരികയോ പ്രൊഡക്ഷൻ ജോലികൾ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. കയറ്റം മഞ്ജു വാര്യർ നിർമിക്കാമെന്നു പറഞ്ഞപ്പോൾ സിനിമയുടെ സങ്കീർണമായ കോർഡിനേഷൻ പരിപാടിയിൽ ശ്രദ്ധ നഷ്ടപ്പെടുത്താതെ ക്രിയേറ്റീവായി മുഴുകാനുള്ള ഒരവസരമെന്നു കരുതി. എങ്കിലും ഒപ്പമുണ്ടായിരുന്നവരെ വഴിയിൽ കളഞ്ഞു പോവുന്നത് ശരിയല്ല എന്ന ധാർമിക പ്രശ്നം തിരുത്തിതിനാൽ മുൻ ശൈലിയിൽ തന്നെയാണ് ചിത്രം നിർമിച്ചതെന്നു പോസ്റ്റിൽ പറയുന്നു.
Also Read: പിറന്നാൾ ദിനം സോഷ്യൽ മീഡിയ തൂഫാനാക്കി പൃഥ്വിരാജ്: ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ
എന്നാൽ സിനിമ പൂർത്തിയായതോടെ താനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകൾ മാറുന്നത് കണ്ടെന്നും സിനിമകളുടെ എഡിറ്റിംഗ്/സൗണ്ട് ഡിസൈൻ ജോലികൾ ചെയ്തിരുന്ന കാഴ്ച-നിവ് ഓഫീസിൽ ദുരൂഹമായ എന്തൊക്കെയോ പ്രവർത്തനങ്ങൾ നടക്കുന്നത് മനസിലാക്കി ട്രാൻസ്ജെൻഡർ ഷാലുവിൻ്റെ ഇനിയും തെളിയാത്ത കൊലപാതകത്തെ കുറിച്ച് സൂചനയുൾപ്പെടെയുള്ള പരാതി ഡിജിപിക്ക് കൊടുത്തെന്നും സനൽ പറയുന്നു. അതോടെ ഒപ്പമുണ്ടായിരുന്ന ആളുകൾ തനിക്കെതിരെ തിരിഞ്ഞ് കള്ളക്കഥകൾ പ്രചരിപ്പിക്കുകയും തനിക്കു മാനസിക നില തെറ്റിപ്പോയന്നതുൾപ്പെടെയുള്ള പ്രചരണം നടത്തുകയും ചെയ്തു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച കയറ്റത്തിനു സംസ്ഥാന സർക്കാരിൻ്റെ സിനിമാ പുരസ്കാരവു ലഭിച്ചതാണ്. മഞ്ജു വാര്യർ എന്ന താരസാന്നിധ്യവും കയറ്റത്തെ തിയറ്ററിൽ എത്തിക്കാൻ സഹായിക്കുന്നില്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോമുകളിലോ യുടൂബിലോ റിലീസ് ചെയ്യാത്തതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യം എന്താണെന്നും സനൽ കുമാർ ചോദിക്കുന്നു.
മഞ്ജു വാര്യരെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള കള്ളക്കഥകൾ ഒരടിസ്ഥാനവും ഇല്ലാത്തതാണെന്നുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. പ്രണയ പരവശനായി ഞാൻ നിങ്ങളുടെയൊക്കെ ആരാധനാ മൂർത്തിയെ ഓടിച്ചിട്ട് ശല്യം ചെയ്യുകയായിരുന്നു എന്ന കഥ കെട്ടുകഥ മാത്രമാണെന്നും പറയുന്നു. മഞ്ജു വാര്യരുടെ പരാതിയിലുണ്ടായ പോലീസ് നടപടിയെക്കുറിച്ചും തനിക്കു മഞ്ജു വാര്യരോട് പ്രണയം തോന്നിയെന്നും അതെങ്ങനെയെന്നുമെല്ലാം പോസ്റ്റിൽ വിശദമാക്കുന്നുണ്ട്. നിങ്ങൾ ആഘോഷിക്കുന്ന ബിംബങ്ങളല്ല നിസ്സഹായത കൊണ്ട് നീറുന്ന പച്ച മനുഷ്യരെന്നും കഥയറിയാതെ കല്ലെറിയും മുമ്പ് സത്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കുകയെന്നും അല്ലെങ്കിൽ മറ്റൊരു മനുഷ്യക്കുരുതിയിൽ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വിരലടയാളവും പതിയുമെന്ന ഓർമപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Read Latest Movie News And Malayalam News
Also Watch:
Also Read: മലയാളത്തിന്റെ രാജകുമാരന് ഇന്ന് 40: പൃഥ്വിരാജ് എങ്ങനെ മലയാളത്തിൻ്റെ രാജുമാരനായി?
കയറ്റത്തിനു ശേഷം തൻ്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രണ്ടു ദിവസങ്ങളിലായി സനൽ കുമാർ ശശിധരൻ കുറിച്ചിട്ടത്. തൻ്റെ മുൻ ചിത്രങ്ങൾ നിർമിച്ചിരുന്നത് ഷാജി മാത്യുവായിരുന്നു. പണം അയച്ചുതരുന്നതല്ലാതെ അയാൾ ലൊക്കേഷനിൽ വരികയോ പ്രൊഡക്ഷൻ ജോലികൾ ശ്രദ്ധിക്കുകയോ ചെയ്തിരുന്നില്ല. കയറ്റം മഞ്ജു വാര്യർ നിർമിക്കാമെന്നു പറഞ്ഞപ്പോൾ സിനിമയുടെ സങ്കീർണമായ കോർഡിനേഷൻ പരിപാടിയിൽ ശ്രദ്ധ നഷ്ടപ്പെടുത്താതെ ക്രിയേറ്റീവായി മുഴുകാനുള്ള ഒരവസരമെന്നു കരുതി. എങ്കിലും ഒപ്പമുണ്ടായിരുന്നവരെ വഴിയിൽ കളഞ്ഞു പോവുന്നത് ശരിയല്ല എന്ന ധാർമിക പ്രശ്നം തിരുത്തിതിനാൽ മുൻ ശൈലിയിൽ തന്നെയാണ് ചിത്രം നിർമിച്ചതെന്നു പോസ്റ്റിൽ പറയുന്നു.
Also Read: പിറന്നാൾ ദിനം സോഷ്യൽ മീഡിയ തൂഫാനാക്കി പൃഥ്വിരാജ്: ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഖലീഫ
എന്നാൽ സിനിമ പൂർത്തിയായതോടെ താനൊരിക്കലും ചിന്തിക്കാത്ത നിലയിലേക്ക് ആളുകൾ മാറുന്നത് കണ്ടെന്നും സിനിമകളുടെ എഡിറ്റിംഗ്/സൗണ്ട് ഡിസൈൻ ജോലികൾ ചെയ്തിരുന്ന കാഴ്ച-നിവ് ഓഫീസിൽ ദുരൂഹമായ എന്തൊക്കെയോ പ്രവർത്തനങ്ങൾ നടക്കുന്നത് മനസിലാക്കി ട്രാൻസ്ജെൻഡർ ഷാലുവിൻ്റെ ഇനിയും തെളിയാത്ത കൊലപാതകത്തെ കുറിച്ച് സൂചനയുൾപ്പെടെയുള്ള പരാതി ഡിജിപിക്ക് കൊടുത്തെന്നും സനൽ പറയുന്നു. അതോടെ ഒപ്പമുണ്ടായിരുന്ന ആളുകൾ തനിക്കെതിരെ തിരിഞ്ഞ് കള്ളക്കഥകൾ പ്രചരിപ്പിക്കുകയും തനിക്കു മാനസിക നില തെറ്റിപ്പോയന്നതുൾപ്പെടെയുള്ള പ്രചരണം നടത്തുകയും ചെയ്തു. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച കയറ്റത്തിനു സംസ്ഥാന സർക്കാരിൻ്റെ സിനിമാ പുരസ്കാരവു ലഭിച്ചതാണ്. മഞ്ജു വാര്യർ എന്ന താരസാന്നിധ്യവും കയറ്റത്തെ തിയറ്ററിൽ എത്തിക്കാൻ സഹായിക്കുന്നില്ലെങ്കിൽ ഒടിടി പ്ലാറ്റ്ഫോമുകളിലോ യുടൂബിലോ റിലീസ് ചെയ്യാത്തതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യം എന്താണെന്നും സനൽ കുമാർ ചോദിക്കുന്നു.
മഞ്ജു വാര്യരെ പിന്നാലെ നടന്നു ശല്യം ചെയ്യുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നുമൊക്കെയുള്ള കള്ളക്കഥകൾ ഒരടിസ്ഥാനവും ഇല്ലാത്തതാണെന്നുള്ള പോസ്റ്റ് കഴിഞ്ഞ ദിവസമാണ് സനൽ കുമാർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. പ്രണയ പരവശനായി ഞാൻ നിങ്ങളുടെയൊക്കെ ആരാധനാ മൂർത്തിയെ ഓടിച്ചിട്ട് ശല്യം ചെയ്യുകയായിരുന്നു എന്ന കഥ കെട്ടുകഥ മാത്രമാണെന്നും പറയുന്നു. മഞ്ജു വാര്യരുടെ പരാതിയിലുണ്ടായ പോലീസ് നടപടിയെക്കുറിച്ചും തനിക്കു മഞ്ജു വാര്യരോട് പ്രണയം തോന്നിയെന്നും അതെങ്ങനെയെന്നുമെല്ലാം പോസ്റ്റിൽ വിശദമാക്കുന്നുണ്ട്. നിങ്ങൾ ആഘോഷിക്കുന്ന ബിംബങ്ങളല്ല നിസ്സഹായത കൊണ്ട് നീറുന്ന പച്ച മനുഷ്യരെന്നും കഥയറിയാതെ കല്ലെറിയും മുമ്പ് സത്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കുകയെന്നും അല്ലെങ്കിൽ മറ്റൊരു മനുഷ്യക്കുരുതിയിൽ അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വിരലടയാളവും പതിയുമെന്ന ഓർമപ്പെടുത്തലോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
Read Latest Movie News And Malayalam News
Also Watch: