ഷെയ്ൻ വട്ടം കൂടി വേട്ടയാടപ്പെടുകയാണ്; അബിയുടെ മകനോടൊപ്പമെന്ന് ശ്രീകുമാർ മേനോൻ
ഷെയ്ൻ നിഗം-ജോബി ജോർജ്ജ് വിഷയത്തിൽ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒടിയൻ സിനിമയുടെ സംവിധായകനും നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ വി എ ശ്രീകുമാർ മേനോൻ
Samayam Malayalam 17 Oct 2019, 1:55 pm
ഹൈലൈറ്റ്:
- ഷെയ്ൻ നിഗത്തിന് പിന്തുണയുമായി സിനിമാക്കാർ
- കാര്യങ്ങൾ വിശദീകരിച്ച് ജോബിയുടെ പത്ര സമ്മേളനം
- തന്നെ ഷെയ്ൻ വഞ്ചിച്ചുവെന്ന് ജോബി
ർമ്മാതാവ് ജോബി ജോര്‍ജ്ജിനെതിരെ നടൻ ഷെയ്ൻ നിഗം ഉയർത്തിയ ആരോപണങ്ങള്‍ മലയാള സിനിമയിൽ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജോബി ജോര്‍ജ്ജിനെതിരെ ലൈവ് വീഡിയോ പങ്കുവെച്ച ഷെയ്നിന് മറുപടിയുമായി ജോബി ജോര്‍ജ്ജ് രംഗത്തെത്തിയിട്ടുമുണ്ട്. ഇതിനിടയിൽ ഷെയ്നിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. സംവിധായകൻ മേജർ രവി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്രീകുമാർ മേനോനും ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read: 'വധ ഭീഷണി മുഴക്കിയിട്ടില്ല, തൻ്റെ അവസ്ഥ പറയുകയാണ് ചെയ്തത്': ജോബി ബോർജ്ജ്
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗമെന്നും ഷെയ്‌ന്‍റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണെന്നും തനിക്ക് ആ ചെറുപ്പക്കാരന്‍റെ കരച്ചില്‍ പോലെയാണ് തോന്നിയതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരിക്കുകയാണ്.
തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുകയാണ്. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതലെന്നും ശ്രീകുമാര്‍ മേനോൻ കുറിച്ചിരിക്കുകയാണ്.
Also Read: നിർമ്മാതാവിന്റെ ഭീഷണി; കേരളത്തിൽ ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞു; വധഭീഷണിയുണ്ടെന്ന് ഷെയ്ൻ നിഗം
അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും. ഷെയ്‌ന്‍റെ വീഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് ക്രൈമാണ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
താൻ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം. സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരിക്കുകയാണ്.
Also Read: ഷെയ്ൻ നിഗത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്ന് മേജര്‍ രവി
തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി തന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്‍റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. താൻ ഒരുക്കിയ അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.
പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണെന്നും കുറിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ പ്രതിഭ ഏറ്റവുമധികം പ്രകടിപ്പിക്കുന്ന നവതാരമാണ് ഷെയ്ന്‍ നിഗമെന്നും ഷെയ്‌ന്‍റെ ലൈവ് വീഡിയോ, അദ്ദേഹം നേരിടുന്ന ഒരു വധഭീഷണിയെ കുറിച്ചാണെന്നും തനിക്ക് ആ ചെറുപ്പക്കാരന്‍റെ കരച്ചില്‍ പോലെയാണ് തോന്നിയതെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരിക്കുകയാണ്.
തലതൊട്ടപ്പന്മാര്‍ ഇല്ലാത്ത ഒരാളാണ് ഷെയ്ന്‍. അബിയുടെ മകന്‍ എന്ന നിലയ്ക്കാണ് താനീ ഭീഷണികളെല്ലാം നേരിടുന്നത് എന്ന് ഷെയ്ന്‍ പറയുകയാണ്. അബിയെ പോലെ മാന്യനായ ഒരു പ്രതിഭയുടെ മകന്‍ എന്തിനാണ് ഭീഷണി നേരിടുന്നത്? അബിയുടെ ജീവിതത്തെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം, അബിയില്‍ നിന്ന് അവസരങ്ങള്‍ തട്ടിപ്പറിച്ച ആളുകളാണ് കൂടുതലെന്നും ശ്രീകുമാര്‍ മേനോൻ കുറിച്ചിരിക്കുകയാണ്.
Also Read: നിർമ്മാതാവിന്റെ ഭീഷണി; കേരളത്തിൽ ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞു; വധഭീഷണിയുണ്ടെന്ന് ഷെയ്ൻ നിഗം
അബിയുടെ മരണാനന്തരം മകന്‍ അംഗീകരിക്കപ്പെടുമ്പോള്‍ അബി തന്നെയാണ് അംഗീകരിക്കപ്പെടുന്നത് എന്നു കരുതുന്നവരാണ് ഏറെയും. ഷെയ്‌ന്‍റെ വീഡിയോയിലും 'അമ്മ'യ്ക്ക് നല്‍കിയ പരാതിയിലും വ്യക്തമാക്കുന്നത്, വധഭീഷണി മാത്രമല്ല ഉയര്‍ത്തിയിരിക്കുന്നത് എന്നാണ്. അതായത് സമൂഹമധ്യത്തില്‍ ഷെയ്‌നെ ഇല്ലാതാക്കുന്ന എന്തോ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. ഷെയ്‌ന് എതിരെ നടന്നിരിക്കുന്നത് ക്രൈമാണ് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
താൻ ഷെയ്‌ന് ഒപ്പമാണ്. പ്രതികരിക്കുന്ന യുവാക്കളെ സദാചാര ഗുണ്ടായിസം നടത്തി ഒതുക്കുന്നതൊക്കെ പഴയ നമ്പരാണ്. ഷെയ്‌ന് എതിരെ ഒട്ടേറെ വോയ്‌സ് ക്ലിപ്പുകള്‍ ആരൊക്കയോ പ്രചരിപ്പിക്കുന്നുണ്ട്. ഷെയ്‌നെ വട്ടം കൂടി വേട്ടയാടുകയാണ്. സിനിമ ലോകവും സമൂഹവും ഷെയ്‌ന് ഒപ്പം നിലപാടെടുക്കണം. സമാധാനത്തോടെ കഥാപാത്രങ്ങളിലേയ്ക്ക് ചേക്കേറാന്‍ കഴിയുന്ന ഒരു മനസ് ഷെയ്‌ന് ഒരുക്കേണ്ടതുണ്ട്. അയാളൊരു കലാകാരനാണ്. അയാള്‍ അയാളുടെ സ്വാതന്ത്ര്യങ്ങളിലായിരിക്കട്ടെയെന്നും ശ്രീകുമാർ മേനോൻ പറഞ്ഞിരിക്കുകയാണ്.
Also Read: ഷെയ്ൻ നിഗത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്ന് മേജര്‍ രവി
തന്നെ സിനിമ രംഗത്ത് ഒതുക്കിയ കഥകളും ആ ആളുകളെ കുറിച്ചും അബി തന്നോട് പറഞ്ഞിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്‍റെ മകന് വെല്ലുവിളികൾ ഉണ്ടാകുമോയെന്ന് അബി ഭയന്നിരുന്നു. താൻ ഒരുക്കിയ അമിതാഭ് ബച്ചൻ പരസ്യങ്ങളിലെല്ലാം ബച്ചൻ സാറിന് ശബ്ദം നൽകിയത് അബിയാണ്. അന്ന് ഞങ്ങൾ തമ്മിൽ ഒരുപാട് കാര്യങ്ങൾ സംസാരിക്കാനിടയായിട്ടുണ്ട്. അബി തന്നെ പറഞ്ഞ് ഷെയ്ൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ അറിയാവുന്ന ഒരാൾ എന്ന നിലയ്ക്ക്... അബിയുടെ മകനോടൊപ്പം മാത്രമേ നിൽക്കു.
പ്രിയ ഷെയ്ൻ, നിരുപാധികം ഒപ്പമുണെന്നും കുറിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.