ആപ്പ്ജില്ല

'എഴുത്തുകാരനെ മാറ്റണമെന്ന് ദിലീപ്, ഞാന്‍ ദിലീപിനെ മാറ്റി'; തുറന്നടിച്ച് വിനയന്‍

തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിയ്ക്കു താത്പര്യമില്ല.

Samayam Malayalam 14 Dec 2020, 4:56 pm
നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. നരവധി പുതുമുഖങ്ങള്‍ക്കും വിനയന്‍ അവസരം നല്‍കിയിട്ടുണ്ട്. വിനയന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ താരമാണ് ജയസൂര്യ. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരമാണ് ജയസൂര്യ. ചിത്രത്തിലേക്ക് എങ്ങനെയാണ് ജയസൂര്യയെ കണ്ടെത്തിയതെന്ന് വിനയന്‍ മനസ് തുറക്കുകയാണ്. റിപ്പോര്‍ട്ടര്‍ ലെെവിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ മനസ് തുറന്നത്.
Samayam Malayalam vinayan
'എഴുത്താകരനെ മാറ്റണമെന്ന് ദിലീപ്, ഞാന്‍ ദിലീപിനെ മാറ്റി'; തുറന്നടിച്ച് വിനയന്‍


Also Read: ആരുമില്ലാത്തപ്പോൾ കൂട്ടുകാരുമൊത്ത് അനുശ്രീ സ്വിമ്മിങ്പൂളിൽ ചെയ്തതെന്ത്? കെെയ്യടി നേടി നടി!

നേരത്തെ ദിലീപിനെയായിരുന്നു ചിത്രത്തിലെ നായകനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിയ്ക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച്‌ ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.

തന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളേയും വിനയന്‍ നിഷേധിച്ചു.

Also Read: ചുവപ്പണിഞ്ഞ് ഇനിയയുടെ ഫോട്ടോഷൂട്ട്; ഗ്ലാമറസ് ചിത്രങ്ങള്‍ കാണാം

''അത് തെറ്റായ വാർത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു'' വിനയന്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്