മുപ്പത്തിയൊന്നാം പിറന്നാൾ നിറവിൽ യുവാക്കളുടെ ഹരമായ ദുൽഖര്‍ സൽമാൻ. ഒരുപിടി നല്ല ചിത്രങ്ങൾ കൊണ്ട് തന്നെ തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്ത ആ താര പുത്രന് തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അധികം നാൾ വേണ്ടി വന്നില്ല. മലയാള സിനിമയില്‍ 'സെക്കന്‍റ് ഷോ'യിലൂടെ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരം 'വായൈ മൂടി പേസവും' എന്ന ചിത്രത്തിലൂടെ തമിഴിലും '100 ഡേയ്സ് ഓഫ് ലൗ', 'മഹാനടി' എന്നീ ചിത്രങ്ങളിലൂടെ യഥാക്രമം തമിഴിലും തെലുങ്കിലും ഒട്ടേറെ ആരാധകരെ താരം നേടിയെടുത്തു.
2012-ൽ പുറത്തിറങ്ങിയ 'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുൽഖര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2015-ൽ 'ചാർലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്‍റെയും മകനായി 1986 ജൂലൈ 28നാണ് താരം ജനിച്ചത്. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്തത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്.
താരത്തിന്‍റേതായി തമിഴിലും ബോളിവുഡിലുമായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. നവാഗതമായ ബിസി നൗഫൽ ഒരുക്കുന്ന ഒരു യെമണ്ടൻ പ്രേമകഥയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഒരു പഴയ ബോംബ് കഥയിലെ നായകനായ ബിബിൻ ജോര്‍ജ്ജും കട്ടപ്പനയിലെ ഋത്വിക് റോഷനായെത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. കൂടാതെ താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാൻ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ശര്‍മ്മ ഒരുക്കുന്ന സൊയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലും ദുൽഖറാണ് നായകൻ. ഒപ്പം തന്നെ ആര്‍.എ കാര്‍ത്തിക് ഒരുക്കുന്ന വാൻ എന്ന കോളിവുഡ് ചിത്രത്തിലും ദുൽഖര്‍ നായകനായെത്തും. ഇതോടൊപ്പം കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന തമിഴ് ചിത്രവും ദുൽഖറിൻ്റേതായി ഒരുങ്ങുന്നുണ്ട്. ദേസിങ് പെരിയസാമിയാണ് ചിത്രം ഒരുക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നത് ദുൽഖറാണ്.
2012-ൽ പുറത്തിറങ്ങിയ 'സെക്കന്‍റ് ഷോ' എന്ന ചിത്രത്തിലൂടെയാണ് ദുൽഖര്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2015-ൽ 'ചാർലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്‍റെയും മകനായി 1986 ജൂലൈ 28നാണ് താരം ജനിച്ചത്. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദവും കരസ്ഥമാക്കിയ ശേഷമാണ് 2012ൽ അമാൽ സൂഫിയയെ വിഹാഹം ചെയ്തത്. 2017 മെയ് അഞ്ചിനാണ് താരം അച്ഛനായത്.
താരത്തിന്‍റേതായി തമിഴിലും ബോളിവുഡിലുമായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. നവാഗതമായ ബിസി നൗഫൽ ഒരുക്കുന്ന ഒരു യെമണ്ടൻ പ്രേമകഥയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഒരു പഴയ ബോംബ് കഥയിലെ നായകനായ ബിബിൻ ജോര്‍ജ്ജും കട്ടപ്പനയിലെ ഋത്വിക് റോഷനായെത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ്. കൂടാതെ താരത്തിന്‍റെ ആദ്യ ബോളിവുഡ് ചിത്രമായ കര്‍വാൻ തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ശര്‍മ്മ ഒരുക്കുന്ന സൊയാ ഫാക്ടര്‍ എന്ന ബോളിവുഡ് ചിത്രത്തിലും ദുൽഖറാണ് നായകൻ. ഒപ്പം തന്നെ ആര്‍.എ കാര്‍ത്തിക് ഒരുക്കുന്ന വാൻ എന്ന കോളിവുഡ് ചിത്രത്തിലും ദുൽഖര്‍ നായകനായെത്തും. ഇതോടൊപ്പം കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന തമിഴ് ചിത്രവും ദുൽഖറിൻ്റേതായി ഒരുങ്ങുന്നുണ്ട്. ദേസിങ് പെരിയസാമിയാണ് ചിത്രം ഒരുക്കുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലും മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നത് ദുൽഖറാണ്.