ആപ്പ്ജില്ല

പത്മപ്രിയയ്ക്ക് മറുപടിയുമായി ഇടവേള ബാബു

'ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്കു വേണമെങ്കിലും എഎംഎംഎ ഓഫീസിൽ നിന്ന് നാമനിർദേശ പത്രിക ലഭിക്കുമായിരുന്നു'

Samayam Malayalam 10 Jul 2018, 6:25 pm
നടി പത്മപ്രിയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ഇടവേള ബാബു രംഗത്ത്. എഎംഎംഎ സംഘടനയിൽ ജനാധിപത്യമില്ലെന്നും ഭാരവാഹികളെ മുൻകൂട്ടി നിശ്ചയിക്കുന്ന രീതിയാണെന്നുമായിരുന്നു പത്മപ്രിയയുടെ ആരോപണം. സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച പാർവതിയെ ഇടവേള ബാബു പിന്തിരിപ്പിച്ചെന്നും പത്മപ്രിയ പറഞ്ഞിരുന്നു.
Samayam Malayalam പത്മപ്രിയയ്ക്ക് മറുപടിയുമായി ഇടവേള ബാബു
പത്മപ്രിയയ്ക്ക് മറുപടിയുമായി ഇടവേള ബാബു


പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി. താൻ പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണു ശ്രമിച്ചതെന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ മറ്റൊരു പ്രമുഖ നടിയെ എത്തിക്കാൻ ശ്രമിച്ചതായും ഇടവേള ബാബു വ്യക്തമാക്കി.

ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്കു വേണമെങ്കിലും എഎംഎംഎ ഓഫീസിൽ നിന്ന് നാമനിർദേശ പത്രിക ലഭിക്കുമായിരുന്നു. നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനായി എഎംഎംഎ ഷോയ്ക്കിടെ പാർവതിയോടു സംസാരിച്ചിരുന്നെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്നായിരുന്നു മറുപടിയെന്നും അമ്മ ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഡബ്ല്യുസിസി കൂട്ടായ്മയിലെ പ്രമുഖ നടിയോടു വൈസ് പ്രസിഡന്‍റാവണമെന്നു ആവശ്യപ്പെട്ടപ്പോൾ എല്ലാ പിന്തുണയുമുണ്ടാവുമെന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മോഹന്‍ലാലിന്‍റെ വാദങ്ങൾ തള്ളി നടി പത്മപ്രിയ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്