ആപ്പ്ജില്ല

കെപിഎസി ലളിതയുടേത് കൂറുമാറല്‍, ഫോണ്‍ രേഖയുണ്ട്, മാനസികമായി പീഡിപ്പിക്കുന്നു; ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്!

അവരുമായി ഞാൻ എട്ടോളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്; ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞത്!

Samayam Malayalam 4 Oct 2020, 1:48 pm
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ സംഗീത നാടക അക്കാദമിക്കെതിരായ വിമര്‍ശനം ശക്തമാവുകയാണ്. അക്കാദമിയുടെ ഓണ്‍ലെെന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെതിരെ നേരത്തെ രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ അവസരം നിഷേധിച്ചെന്ന് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
Samayam Malayalam kpac


ചെയര്‍പേഴ്സണ്‍ ആയ നടി കെപിഎസി ലളിതയുടെ പ്രസ്താവനക്കെതിരേയും രാമകൃഷ്ണന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇന്നലെ വെെകിട്ടായിരുന്നു രാമകൃഷ്ണനെ ഉറക്കുഗുളിക ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

ALSO READ: പുതിയ ചിത്രവുമായി ജൂഹി; ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞിട്ടാണോ ഇപ്പോൾ സജീവം എന്ന് ചോദ്യം!

ഇതിനിടെ കെപിഎസി ലളിതയുടെ പ്രസ്താവനക്കെതിരായ രാമകൃഷ്ണന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. കൂറുമാറ്റം എന്നാണ് കെപിഎസി ലളിതയുടെ പ്രസ്താവനയെ കുറിച്ച് അദ്ദേഹം പറയുന്നത്.

കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറൽ ആണ്. അവരുമായി ഞാൻ 8 ഓളം തവണ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതൽ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാൻ വിളിച് സംസാരിച്ചതടക്കം ഫോൺ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാൻ സർക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനിൽക്കുന്ന വ്യക്തിയാണ്. ഞാൻ പു.ക.സയിലെയും PK S യിലെയും അംഗമാണ്. എന്നായിരുന്നു രാമകൃഷ്ണന്റെ പോസ്റ്റ്.

ALSO READ: ആദ്യം ഉണ്ടായിരുന്ന ആകുലത ഇപ്പോഴുണ്ടോ; എത്രപേരുണ്ട് നിർദ്ദേശങ്ങൾ പിന്തുടരുന്നവർ; ജിഷിൻ ചോദിക്കുന്നു!

സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു നേരത്തെ കെപിഎസി ലളിത പറഞ്ഞത്. രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നുമായിരുന്നു കെപിഎസി ലളിത ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്