പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ അതിഥികളായി ക്ഷണിച്ചതിനെ തുടര്‍ന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുണ്ടായ പ്രശ്നം ഫെഫ്ക ഇന്ന് സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇരുവരുമായും നവംബർ 4 (തിങ്കളാഴ്ച) ചര്‍ച്ച നടത്തുമെന്ന് ഫെഫ്ക ഇന്നലെ (നവംബര്‍ 3 ഞായറാഴ്ച) അറിയിച്ചിരുന്നു. ഫെഫ്കയുടെ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ഇന്ന് (തിങ്കളാഴ്ച) കൊച്ചിയിൽ ഫെഫ്ക ഓഫീസിൽ വെച്ച് ഇരുവരുമായും ചര്‍ച്ച നടക്കുക. നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേദിയിൽ താൻ ഇരിക്കില്ലെന്ന് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ അനിൽ രാധാകൃഷ്ണൻ മേനോൻ പറഞ്ഞു എന്നാണ് ബിനീഷ് കോളേജിൽ വേദിയിലെത്തി വ്യക്തമാക്കിയത്. സംവിധായകന്‍റെ നിലപാടിനെതിരെ ബിനീഷ് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പാലക്കാട് ഗവൺമെന്‍റ് കോളേജ് ഡേയിലെ നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത് വൻ തരംഗം തന്നെയായിരുന്നു.
Also Read: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനിൽ രാധാകൃഷ്ണ മേനോനെതിരെ സോഷ്യൽ മീഡിയ
ഇതോടെ സമൂഹമാധ്യമത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. അനിലിന്‍റെ ഫേസ്ബുക്ക് പേജിൽ അശ്ലീല പദപ്രയോഗങ്ങൾ അടങ്ങുന്ന കമന്‍റുകളുമായാണ് കൂടുതലും ആളുകൾ പ്രതിഷേധിച്ചത്.
എന്നാൽ ബിനീഷ് എന്നല്ല ഒരു നടനോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്നും ബിനീഷിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രശ്നത്തിന് മറുപടിയെന്നോണം അനിൽ രാധാകൃഷ്ണ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ ഖേദിക്കുന്നുവെന്നും ബിനീഷിനോട് മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണൻ മേനോൻ വ്യക്തമാക്കിയിരുന്നു.
Also Read: ബിനീഷ് ബാസ്റ്റിന് ദുഖമുണ്ടായതിൽ ഖേദിക്കുന്നു; നടനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ
സംഭവത്തിന് ശേഷം ബിനീഷിന് പിന്തുണയുമായി രംഗത്തത്തിയത് താരങ്ങളുൾപ്പെടെ നിരവധി പേരാണ്. കേരളപ്പിറവി ദിനത്തിൽ സോഷ്യൽമീഡിയയിൽ പലരും കേരളപ്പിറവി ആശംസകള്‍ അറിയിച്ചിരുന്നത് ബിനീഷിനെ പിന്തുണച്ചു കൊണ്ടായിരുന്നു. ഈ സംഭവം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് സംഭവത്തിൽ ഫെഫ്ക ഇടപെടൽ നടത്തിയത്. താരസംഘടനയായ അമ്മ വ്യക്തമാക്കിയിരിക്കുന്നത് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ്.
Also Read: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനിൽ രാധാകൃഷ്ണ മേനോനെതിരെ സോഷ്യൽ മീഡിയ
ഇതോടെ സമൂഹമാധ്യമത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനെതിരെ രൂക്ഷ വിമർശനമാണ് ഉയര്‍ന്നത്. അനിലിന്‍റെ ഫേസ്ബുക്ക് പേജിൽ അശ്ലീല പദപ്രയോഗങ്ങൾ അടങ്ങുന്ന കമന്‍റുകളുമായാണ് കൂടുതലും ആളുകൾ പ്രതിഷേധിച്ചത്.
എന്നാൽ ബിനീഷ് എന്നല്ല ഒരു നടനോടും താൻ മോശമായി പെരുമാറിയിട്ടില്ല എന്നും ബിനീഷിനെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രശ്നത്തിന് മറുപടിയെന്നോണം അനിൽ രാധാകൃഷ്ണ മേനോൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ ഖേദിക്കുന്നുവെന്നും ബിനീഷിനോട് മാപ്പ് ചോദിക്കുന്നതായും അനിൽ രാധാകൃഷ്ണൻ മേനോൻ വ്യക്തമാക്കിയിരുന്നു.
Also Read: ബിനീഷ് ബാസ്റ്റിന് ദുഖമുണ്ടായതിൽ ഖേദിക്കുന്നു; നടനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ
സംഭവത്തിന് ശേഷം ബിനീഷിന് പിന്തുണയുമായി രംഗത്തത്തിയത് താരങ്ങളുൾപ്പെടെ നിരവധി പേരാണ്. കേരളപ്പിറവി ദിനത്തിൽ സോഷ്യൽമീഡിയയിൽ പലരും കേരളപ്പിറവി ആശംസകള്‍ അറിയിച്ചിരുന്നത് ബിനീഷിനെ പിന്തുണച്ചു കൊണ്ടായിരുന്നു. ഈ സംഭവം ഏറെ ശ്രദ്ധ ആകര്‍ഷിച്ചതോടെയാണ് സംഭവത്തിൽ ഫെഫ്ക ഇടപെടൽ നടത്തിയത്. താരസംഘടനയായ അമ്മ വ്യക്തമാക്കിയിരിക്കുന്നത് വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നാണ്.