ആപ്പ്ജില്ല

'അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല'; ലിജോയ്ക്ക് മറുപടി

ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം

Samayam Malayalam 27 Jun 2020, 8:43 am
സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രസ്താവനയ്ക്കെതിരെ ഫിലിം ചേംബര്‍ വെെസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്ത്. സിനിമയുടെ സൃഷ്ടാവ് നിര്‍മ്മാതാവാണെന്നും അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമായുള്ള പണമാണ് സിനിമയുടെ അടിസ്ഥാനമെന്നും അനില്‍ പറഞ്ഞു. വ്യവസായമെന്ന നിലയില്‍ ഇപ്പോള്‍ ഒരുമയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലെഴുതിയ പോസ്റ്റിലൂടെയായിരുന്നു അനില്‍ തോമസിന്റെ പ്രതികരണം.
Samayam Malayalam അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല; ലിജോയ്ക്ക് മറുപടി
'അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല'; ലിജോയ്ക്ക് മറുപടി


'ഞങ്ങൾക്ക് സിനിമ പണമുണ്ടാക്കാനുള്ള ബിസിനസ് ആണ്. നമ്മൾ ജീവിക്കുന്ന രാഷ്ട്രം സ്വതന്ത്രൃമാണ്. സിനിമയുടെ സൃഷ്ടാവ് നിർമാതാവാണ്. അയാളുടെ അധ്വാനത്തിന്റെ ഫലമായുണ്ടായ പണമാണ് സിനിമയ്ക്ക് ആധാരം' അനില്‍ തോമസ് പറഞ്ഞു.

Also Read: എന്റെ സിനിമ എനിക്ക് ഇഷ്ടമുള്ളിടത്ത് പ്രദര്‍ശിപ്പിക്കും, സിനിമയുണ്ടാക്കരുതെന്ന് ഞങ്ങളോട് പറയരുത്: ലിജോ ജോസ് പെല്ലിശ്ശേരി

'നമ്മൾ ഒരു മഹാമാരിക്ക് നടുവിലാണ്. ഒരു യുദ്ധമാണിത്. തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ആളുകൾ, സ്വത്വ പ്രതിസന്ധി, ദാരിദ്ര്യം,മരണങ്ങൾ..എല്ലാ നിക്ഷേപകരും ജീവനക്കാരും അതിജീവനത്തിനായി പൊരുതുന്നു. ഒരു വ്യവസായം എന്ന നിലയിൽ മുന്നോട്ട് പോകാൻ വഴിയുണ്ട്. അത് ഒന്നിച്ച് എന്നതാണ്. ഇത് നാർസിസ്റ്റുകൾ പറ്റിയ ഇടമല്ല. അതുകൊണ്ട് സമയത്തിനായി കാത്തിരിക്കൂ' അദ്ദേഹം പറയുന്നു.

'ഈ പരീക്ഷണ സമയത്ത് ജീവിക്കാൻ ശ്രമിക്കു. കല സൃഷ്ടിക്കുന്നതിനും ആളുകളെ രസിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ജോലി ചെയ്യുക എന്നത് മനുഷ്യന്റെ പ്രവൃത്തിയാണ്. സൃഷ്ടിക്കുക എന്നത് ദൈവത്തിന്റെയും അങ്ങോട്ട് നൽകുമ്പോഴേ ബഹുമാനം തിരിച്ചു കിട്ടൂ പരാജിതരുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്
കണ്ണടയ്ക്കുന്ന സമയത്തിനുള്ളിലാണ് ജയവും പരാജയവും സംഭവിക്കുന്നത്' അനില്‍ തോമസ് അഭിപ്രായപ്പെട്ടു.

Also Read: ഒരു കാലത്ത് തെലുങ്ക് സിനിമാലോകത്തെ സുപ്രീം സ്റ്റാറായിരുന്നു സുരേഷേട്ടൻ; ഖാദർ ഹസ്സന്‍റെ കുറിപ്പ്

ഞങ്ങൾ ബിസിനസുകാരാണ്, ഞങ്ങളുടെ മുൻഗണനകൾ എല്ലാറ്റിനുമുപരിയായി വരുന്നുവെന്നും അദ്ദേഹം പറയുന്നു.
അന്യന്റെ വയറ്റിലെ അമേദ്യം കണ്ട് പന്നിയെ വളർത്തി ശീലിച്ചവന് പണം മുടക്കുന്നവന്റെ വിഷമം മനസിലാകില്ല, അല്ലേടാ ? എന്നും അനില്‍ തോമസ് കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്