ഒരുകാലത്ത് മലയാളസിനിമയിലെ ശാലീന സുന്ദരിയായിരുന്നു നടി മോഹിനി. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991-ൽ 'ഈരമന റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി. മോഹൻലാൽ ചിത്രം 'നാടോടി'യിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളിൽ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2011-ൽ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി 2006-ൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. അമേരിക്കൻ വ്യവസായിയായ ഭാരത് പോള്‍ ആണ് ഭര്‍ത്താവ്. താരം തന്‍റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി മാറ്റി. ആഗസ്റ്റ് മാസത്തിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ സുവിശേഷ പ്രാസംഗികയായും ക്രിസ്റ്റീന മോഹിനി എത്തുന്നതായാണ് വിവരം. ഓഗസ്റ്റ് 1 മുതൽ 4 വരെ സെന്‍റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചത്തിൽ വച്ചായിരിക്കും കൺവെൻഷൻ നടക്കുന്നത്.
സിനിമയിൽ നിന്ന് വിട്ടതോടെ വിഷാദ രോഗാവസ്ഥയിലായ താരം ബൈബിള്‍ വായിച്ചുതുടങ്ങിയതോടെയാണ് ക്രൈസ്തവ വിശ്വാസത്തിൽ ആകൃഷ്ടയായത്. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്‍റ്.മൈക്കിള്‍ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയര്‍ ആൻഡ് ഡെലിവെറൻസ് കൗൺസലിംഗിൽ അവര്‍ പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്‍റ്.പാദ്രെ പിയോ സെന്‍ററിൽ കേസ് കൗൺസിലര്‍ ആയിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണൽ ടെലിവിഷൻ ചാനലുകളിലും ഇവർ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.
സിനിമ വിട്ട നടി മോഹിനി ഇപ്പോള്‍ ഭക്തിമാര്‍ഗത്തിലാണ്; പേര് ക്രിസ്റ്റീന
താരം തന്‍റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി മാറ്റി. ആഗസ്റ്റ് മാസത്തിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ സുവിശേഷ പ്രാസംഗികയായും ക്രിസ്റ്റീന മോഹിനി എത്തുന്നതായാണ് വിവരം
Samayam Malayalam 19 Jun 2019, 11:00 am
ഹൈലൈറ്റ്:
- താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു
- സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി
- നാടോടിയിലൂടെയാണ് മലയാളത്തിലെത്തിയത്