നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് വീഡിയോ പകര്‍ത്തിയ കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് പുകയുന്ന വിവാദവുമായി സംബന്ധിച്ച് പുറത്തു വന്ന ശബ്ദരേഖ തന്‍റേത് തന്നെയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ശബ്ദരേഖയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു. അമ്മയെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടായപ്പോള്‍ തന്‍റെ അഭിപ്രായം പറയേണ്ടി വന്നതാണ് ശബ്ദരേഖ പുറത്ത് പോയത് അമ്മയിൽ നിന്ന് തന്നെയാണ്. അത് എങ്ങനെയാണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും ഇമേജ് നോക്കി പ്രവര്‍ത്തിക്കുന്ന സംഘടനയല്ല 'അമ്മ'യെന്നും അമ്മയുടെ വൈസ് പ്രസിഡന്‍റുമാരിലൊരാളായ ഗണേഷ് അറിയിച്ചു.
അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഗണേഷ് പറഞ്ഞത്. സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ സംഘടനയോട് ശത്രുത ഉള്ളവരാണ്. ഇവര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, അമ്മ രൂപീകരിച്ചത് സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ടായിരുന്നു.
ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിൽ താൻ പങ്കാളിയല്ല. ഇക്കാര്യത്തില്‍ മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു. ഇതു കൊണ്ടൊന്നും 'അമ്മ'യെ തകർക്കാമെന്ന് ആരും കരുതേണ്ട.
അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിൽ രാജിവെച്ച നടിമാര്‍ സിനിമയിലോ സംഘടനയിലോ സജീവമല്ലെന്നും ഇവര്‍ പുറത്ത് പോകുന്നതും പുതിയ സംഘടനയുണ്ടാക്കുന്നതും നല്ല കാര്യമാണെന്നുമാണ് ഗണേഷ് പറഞ്ഞത്. സംഘടനയുടെ മെഗാ ഷോയിലും ഈ നടിമാര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ സംഘടനയോട് ശത്രുത ഉള്ളവരാണ്. ഇവര്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു, അമ്മ രൂപീകരിച്ചത് സിനിമയിലെ നടീനടന്മാരുടെ ക്ഷേമത്തിന് വേണ്ടിയാണ്. ജനപിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ ഇത് രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഗണേഷ് സന്ദേശത്തില്‍ പറയുന്നു. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ടായിരുന്നു.