ആപ്പ്ജില്ല

എന്റെ വയറിലേക്കായിരുന്നു എപ്പോഴും നോക്കിയിരുന്നത്! അവിടെ വരുന്ന മാറ്റമായിരുന്നു അദ്ദേഹത്തിന് കാണേണ്ടത്! മണിരത്‌നത്തെക്കുറിച്ച് ജയറാം

തന്റെ കരിയറിറില്‍ ഏറെ പ്രത്യേകതകളുള്ള സിനിമയാണ് പൊന്നിയിന്‍ സെല്‍വനെന്നായിരുന്നു മണിരത്‌നം വ്യക്തമാക്കിയത്. തെന്നിന്ത്യയിലേയും ബോളിവുഡിലേയും താരങ്ങളാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ഒരുപാടാഗ്രഹിച്ച വേഷമാണ് തന്റേതെന്നുമായിരുന്നു ജയറാം മുന്‍പ് പറഞ്ഞത്.

Samayam Malayalam 1 Aug 2022, 3:21 pm
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി അഭിനയിച്ച് കൈയ്യടി നേടിയ താരമാണ് ജയറാം. കലാഭവന്‍ മിമിക്രി ട്രൂപ്പിലെ അംഗമായിരുന്നു ജയറാം. മിമിക്രിയും വഴങ്ങുമെന്ന് തെളിയിച്ച ജയറാം അപരനിലൂടെയായാണ് നായകനായത്. പത്മരാജനായിരുന്നു ജയറാമിനെ ആദ്യമായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറുകയായിരുന്നു അദ്ദേഹം. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ തയ്യാറെടുപ്പുകളാണ് ജയറാം നടത്താറുള്ളത്. കാളിദാസനെ വെല്ലുന്ന തരത്തിലുള്ള മേക്കോവറുമായി അദ്ദേഹം ഞെട്ടിച്ചിരുന്നു. ജിമ്മില്‍ പോവുകയും വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ട് ജയറാമിന് എന്നായിരുന്നു കാളിദാസും സാക്ഷ്യപ്പെടുത്തിയത്.
Samayam Malayalam he is always looked on my stomach jayaram shared about ponniyin selvan experience
എന്റെ വയറിലേക്കായിരുന്നു എപ്പോഴും നോക്കിയിരുന്നത്! അവിടെ വരുന്ന മാറ്റമായിരുന്നു അദ്ദേഹത്തിന് കാണേണ്ടത്! മണിരത്‌നത്തെക്കുറിച്ച് ജയറാം

മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ പൊന്നിയിന്‍ സെല്‍വനില്‍ ജയറാമും അഭിനയിക്കുന്നുണ്ട്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായൊരുങ്ങുന്ന ചിത്രത്തില്‍ ആഴ് വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ഈ സിനിമയെക്കുറിച്ച് പറയാനായി മണിരത്‌നം വിളിപ്പിച്ചപ്പോഴേ ആവശ്യപ്പെട്ട കാര്യം വലിയ വയറായിരുന്നു. ചിത്രീകരണത്തിന് നാല് മാസത്തെ സമയമുണ്ടെന്നും അതിനുള്ളില്‍ ശരിയാക്കണമെന്നുമായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്.

ഒന്നര വര്‍ഷത്തോളമായാണ് സിനിമ ചിത്രീകരിച്ചത്. ആ സമയത്ത് എന്നെ കാണുമ്പോഴെല്ലാം അദ്ദേഹം നോക്കിയിരുന്നത് എന്റെ വയറിലേക്കായിരുന്നു. സിനിമ തീര്‍ന്ന് കഴിഞ്ഞപ്പോഴാണ് അദ്ദേഹം എന്നെ നോക്കിയതെന്നും ജയറാം പറയുന്നു. കാര്‍ത്തിക്കും ജയം രവിക്കുമൊന്നും ഭക്ഷണം കൊടുക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ എനിക്കെപ്പോഴും ഭക്ഷണം തരുമായിരുന്നു. കാരണം വലിയ വയര്‍ വേണമായിരുന്നു. അവര്‍ക്കാണേല്‍ വയര്‍ ഉണ്ടാവാനും പാടില്ലായിരുന്നുവെന്നും ജയറാം പറയുന്നു. താനുദ്ദേശിക്കുന്ന രീതിയില്‍ ഒരു കാര്യം കിട്ടാനായി അദ്ദേഹം എത്ര ദൂരം വേണമെങ്കിലും പോവാന്‍ തയ്യാറാണെന്നും ജയറാം സാക്ഷ്യപ്പെടുത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്