ആപ്പ്ജില്ല

എന്നെ നോക്കാനാരുമില്ല എനിക്ക് മരിക്കണമെന്ന് പറഞ്ഞപ്പോൾ ജീവ നൽകിയ മറുപടിയെക്കുറിച്ച് അപർണ തോമസ്! ഭാര്യയെക്കുറിച്ച് അങ്ങനെ കേൾക്കുമ്പോൾ അഭിമാനിക്കുന്ന ഭർത്താവാണെന്ന് ജീവയും

ജീവയ്‌ക്കൊപ്പമായി രസകരമായ ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അപര്‍ണ തോമസ്. വിവാഹം കഴിഞ്ഞ് 7 വര്‍ഷമായെങ്കിലും ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും ഞങ്ങളിത് വരെ ചോദിച്ചിട്ടില്ലെന്ന് ഇരുവരും പറയുന്നു.

Samayam Malayalam 15 Aug 2022, 10:11 am
ടെലിവിഷനിലും സിനിമയിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ജീവയും അപര്‍ണയും. കോ ആങ്കറായെത്തിയ അപര്‍ണയുമായി പ്രണയത്തിലായതിനെക്കുറിച്ചും വിവാഹിതരായതിനെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞിരുന്നു. അവതാരകരായി തുടങ്ങിയ ഇരുവര്‍ക്കു സിനിമകളില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചിരുന്നു. അഭിനയം ഏറെയിഷ്ടമാണെന്ന് ജീവ വ്യക്തമാക്കിയിരുന്നു. യൂട്യൂബ് ചാനലുമായി സജീവമായ അപര്‍ണ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജീവയോട് ഇതുവരെ ചോദിക്കാത്ത ചോദ്യങ്ങളുമായുള്ള അപര്‍ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
Samayam Malayalam i still remember his comment aparna thomas shared a new video with jeeva joseph
എന്നെ നോക്കാനാരുമില്ല എനിക്ക് മരിക്കണമെന്ന് പറഞ്ഞപ്പോൾ ജീവ നൽകിയ മറുപടിയെക്കുറിച്ച് അപർണ തോമസ്! ഭാര്യയെക്കുറിച്ച് അങ്ങനെ കേൾക്കുമ്പോൾ അഭിമാനിക്കുന്ന ഭർത്താവാണെന്ന് ജീവയും


ഇതുവരെ ചോദിച്ചിട്ടില്ല

പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയുമൊക്കെയായി ഏറെ വിശേഷപ്പെട്ട മാസമാണ് ഓഗസ്റ്റ്. കല്യാണം കഴിഞ്ഞിട്ട് 7 വര്‍ഷമാവുകയാണ്. ഞങ്ങളെത്തന്നെ ഞങ്ങള്‍ കൂടുതലായി മനസിലാക്കുന്ന തരത്തിലുള്ള വീഡിയോകളാണ് ഞങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ഭര്‍ത്താവിനോട് ഇതുവരെ ചോദിക്കാത്ത ചോദ്യങ്ങളാണ് ഇത്തവണത്തെ വീഡിയോയിലുള്ളതെന്നായിരുന്നു അപര്‍ണ പറഞ്ഞത്. അങ്ങനെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. എന്റര്‍ടൈനിങ്ങായിരിക്കും ഈ വീഡിയോ എന്നും അപര്‍ണ പറഞ്ഞിരുന്നു.

അഭിമാനനിമിഷം

ഭര്‍ത്താവെന്ന നിലയില്‍ അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ചായിരുന്നു അപര്‍ണ ആദ്യം ചോദിച്ചത്. കള്‍ച്ചറല്‍ ബ്രാന്‍ഡ് അംബാസിഡര്‍ ഓഫ് ഇന്ത്യയായത് അഭിമാനമുള്ള കാര്യമാണ്. അപര്‍ണയുടെ വീഡിയോ കാണാറുണ്ട്. മനോഹരമായ വീഡിയോയാണെന്ന് കേള്‍ക്കുമ്പോളും ഭാര്യയെക്കുറിച്ച് അഭിമാനം തോന്നാറുണ്ട്. നിന്റെ പെണ്‍കൊച്ചിനെ കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞുകേള്‍ക്കുമ്പോളും അഭിമാനമാണ് തോന്നാറുള്ളത്. സപ്പോര്‍ട്ട് ചെയ്യേണ്ടത് എന്റെ കടമയാണെന്നായിരുന്നു ജീവ പറഞ്ഞത്.

മാറ്റേണ്ടത്

ചില സമയത്ത് ഷിട്ടുവിന്റെ ഭാഗത്ത് നിന്ന് മാത്രമേ ചിന്തിക്കാറുള്ളൂ. അതേപോലെ തന്നെ എടുത്തുചാട്ടവും മാറ്റണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പേഴ്‌സണലല്ല ഇതൊന്നും, ജോലി സംബന്ധമായിട്ടുള്ളതാണ്. സാധനങ്ങള്‍ എടുത്താല്‍ എടുത്ത സ്ഥലത്ത് വെക്കണം, അതേപോലെ വീട് വൃത്തിയാക്കി വെക്കണമെന്ന് ജീവ പറഞ്ഞപ്പോൾ എനിക്ക് ഓര്‍മ്മക്കുറവുണ്ടെന്നായിരുന്നു അപര്‍ണ മറുപടി പറഞ്ഞത്.

മരിക്കണമെന്ന് പറഞ്ഞപ്പോൾ

ജീവയുടെ കണ്ണ് കുഞ്ഞിന് കിട്ടിയാല്‍ നല്ലതാണ്. പൂച്ചക്കണ്ണെന്നും, എടാ പൂച്ചേയെന്ന് വിളിച്ച് കേള്‍ക്കുന്നതും എനിക്കിഷ്ടമാണ്. അപര്‍ണയുടെ കവിളും കൈയ്യും കൊച്ചിന് കിട്ടിയാല്‍ നല്ലതാണെന്നായിരുന്നു ജീവയുടെ കമന്റ്. ഖത്തര്‍ എയര്‍വേയ്‌സിലുണ്ടായിരുന്ന സമയത്ത് അപര്‍ണയ്ക്ക് ചിക്കന്‍ പോക്‌സ് വന്നിരുന്നു. അന്ന് ഫോണിലൂടെ തെറി വിളിച്ചിരുന്നു. രണ്ടോ മൂന്നോ വട്ടമാണ് ഞാന്‍ ഫോണിലൂടെ തെറി വിളിച്ചിട്ടുള്ളൂ. എനിക്ക് ചിക്കന്‍ പോക്‌സാണ്, എന്നെ നോക്കാനാരുമില്ല, എനിക്ക് ചാവണമെന്ന് പറഞ്ഞപ്പോഴാണ് ജീവ തെറി വിളിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്