പനാജി: ഗോവയിൽ നടക്കുന്ന രാജ്യന്തര ചലച്ചിത്രമേളയിൽ സംഘർഷം. മേളക്കെത്തിയ മലയാളികളായ ഡെലിഗേറ്റുകളെ നേര സംഘാടകൻ അധിക്ഷേപിച്ചെന്നാണ് പരാതി. ടിക്കറ്റുമായി മണിക്കൂറുകളോളം ക്യൂവിൽ നിൽക്കുന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവരെ അധികൃതർ കയറ്റി വിട്ടതാണ് സംഘർഷത്തിൽ കലാശിച്ചത്.
മേളയിലെ മുഖ്യ ആകർഷണമായിരുന്ന സ്പാനിഷ് ചിത്രം ദി ഗിൽറ്റിൻ്റെ പ്രദർശനത്തിനിടയിലാണ് സംഘർഷമുണ്ടായത്. സംഘാടകനും ഗോവ എൻ്റർടൈയിൻമെൻ്റ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനുമായ രാജേന്ദ്ര തലക് ഡെലിഗേറ്റുകളെ അകത്ത് കയറ്റാതെ തടയുകയായിരുന്നുവെന്നും 'നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണെന്ന് എനിക്കറിയാം, നിങ്ങള്‍ മര്യാദയ്ക്ക് തിരിച്ചുപോകണം.' എന്ന് പ്രതികരിക്കുകയായിരുന്നുവെന്നും മലയാളി സംവിധായകൻ കെ എം കമല്‍ പറഞ്ഞു.
സംഘാടകര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെലിഗേറ്റുകള്‍ തീയേറ്ററിന് പുറത്ത് മുദ്രാവാക്യം വിളിച്ചു. ഇങ്ങിനെയൊരു അധിക്ഷേപം നിയമവിരുദ്ധമാണെന്നും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കമൽ വ്യക്തമാക്കി. സംവിധായകരായ പ്രശാന്ത് വിജയ്, ഡോ. ബിജു എന്നിവര്‍ സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപത്തിനെതിരെ രംഗത്തെത്തി
മേളയിലെ മുഖ്യ ആകർഷണമായിരുന്ന സ്പാനിഷ് ചിത്രം ദി ഗിൽറ്റിൻ്റെ പ്രദർശനത്തിനിടയിലാണ് സംഘർഷമുണ്ടായത്. സംഘാടകനും ഗോവ എൻ്റർടൈയിൻമെൻ്റ് സൊസൈറ്റിയുടെ വൈസ് ചെയര്‍മാനുമായ രാജേന്ദ്ര തലക് ഡെലിഗേറ്റുകളെ അകത്ത് കയറ്റാതെ തടയുകയായിരുന്നുവെന്നും 'നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളതാണെന്ന് എനിക്കറിയാം, നിങ്ങള്‍ മര്യാദയ്ക്ക് തിരിച്ചുപോകണം.' എന്ന് പ്രതികരിക്കുകയായിരുന്നുവെന്നും മലയാളി സംവിധായകൻ കെ എം കമല്‍ പറഞ്ഞു.
സംഘാടകര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെലിഗേറ്റുകള്‍ തീയേറ്ററിന് പുറത്ത് മുദ്രാവാക്യം വിളിച്ചു. ഇങ്ങിനെയൊരു അധിക്ഷേപം നിയമവിരുദ്ധമാണെന്നും വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും കമൽ വ്യക്തമാക്കി. സംവിധായകരായ പ്രശാന്ത് വിജയ്, ഡോ. ബിജു എന്നിവര്‍ സോഷ്യൽ മീഡിയയിൽ വംശീയാധിക്ഷേപത്തിനെതിരെ രംഗത്തെത്തി