അപകടത്തിൽ മരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെടുന്നു. വെൻ്റിലേറ്റർ നീക്കം ചെയ്തതിനു ശേഷം ഭര്‍ത്താവിൻ്റേയും മകളുടെയും മരണവിവരം ലക്ഷ്മിയെ അറിയിച്ചിരുന്നു.
ലക്ഷ്മിയുടെ കൈമുട്ടുകള്‍ക്കും കാലിനും ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഉദരഭാഗത്തെ പരിക്കുകൾ ഭേദമായെന്നും ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ അല്‍പം സമയം വേണ്ടി വരുമെന്നും ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്ന് ബാലഭാസ്കറിന്‍റെ സുഹൃത്തായ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.
ലക്ഷ്മിയുടെ കൈമുട്ടുകള്‍ക്കും കാലിനും ശസ്ത്രക്രിയകൾ നടത്തിയിരുന്നു. ഉദരഭാഗത്തെ പരിക്കുകൾ ഭേദമായെന്നും ലഘു ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആരംഭിച്ചുവെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാലഭാസ്‌കറിന്‍റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ അല്‍പം സമയം വേണ്ടി വരുമെന്നും ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്ന് ബാലഭാസ്കറിന്‍റെ സുഹൃത്തായ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.