കഴിഞ്ഞവര്‍ഷമാണ് ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' ഏറെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. ചിത്രം ദേശീയ പുരസ്കാരങ്ങൾ നേടിയതിന് പിന്നാലെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് നടൻ രൺജി പണിക്കര്‍. മാഡ്രിഡ് ഇമാജിന്‍ ഇന്ത്യാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടൻ, മികച്ച തിരക്കഥ എന്നീ പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ജയരാജിന് പുരസ്കാരം ലഭിച്ചത് അവലംബിത തിരക്കഥയ്ക്കാണ്. മലയാള സാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കയർ എന്ന നോവലിലെ രണ്ട് അധ്യായങ്ങളുടെ ചലച്ചിത്രാവിഷ്കാരമാണ് ഭയാനകം. തകഴിയുടെ കയര്‍ എന്ന കൃതിയില്‍ രണ്ടാം ലോകമഹായുദ്ധം കുട്ടനാടിനെ ബാധിച്ചത് പരാമര്‍ശിക്കുന്ന ഭാഗങ്ങളാണ് ഭയാനകത്തിലൂടെ ദൃശ്യവത്കരിച്ചത്. യുദ്ധത്തില്‍ ഒരു കാല് നഷ്ടപ്പെട്ട വ്യക്തി കുട്ടനാട്ടിൽ പോസ്റ്റ്മാനായി എത്തുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. ചിത്രത്തിലെ അഭിനയം കണ്ട് സ്പാനിഷ് ജനങ്ങൾ രൺജി പണിക്കര്‍ യഥാര്‍ത്ഥത്തിൽ വികലാംഗനാണ് എന്നാണ് കരുതിയതെന്ന് ജയരാജ് വ്യക്തമാക്കി. ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്ത നിഖില്‍ എസ് പ്രവീൺ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹനായിരുന്നു.
ജയരാജിൻ്റെ മുൻ ചിത്രം 'ഒറ്റാല്' ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു. ഒറ്റാലിന് ശേഷം ജയരാജ് ഭയാനകത്തിലൂടെ വീണ്ടും രാജ്യാന്തര ചലച്ചിത്രമേളയില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നവരസങ്ങളെ ആധാരമാക്കിയാണ് ജയരാജ് ചിത്രങ്ങൾ ഒരുക്കുന്നത്. ഈ പരമ്പരയിലെ ആറാം ചിത്രമാണ് ഭയാനകം.
ജയരാജിൻ്റെ മുൻ ചിത്രം 'ഒറ്റാല്' ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയിരുന്നു. ഒറ്റാലിന് ശേഷം ജയരാജ് ഭയാനകത്തിലൂടെ വീണ്ടും രാജ്യാന്തര ചലച്ചിത്രമേളയില്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. നവരസങ്ങളെ ആധാരമാക്കിയാണ് ജയരാജ് ചിത്രങ്ങൾ ഒരുക്കുന്നത്. ഈ പരമ്പരയിലെ ആറാം ചിത്രമാണ് ഭയാനകം.