തിരുവനന്തപുരം: നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന്റെ ഒറ്റയാൾ പോരാട്ടത്തിന് പിന്തുണയുമായി താരങ്ങൾ രംഗത്ത്. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 764 ദിവസത്തോളമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടൻ നിവിൻ പോളിയും സംവിധായകരായ സനൽ കുമാര്‍ ശശിധരനും ഒമര്‍ ലുലുവും ഫേസ്ബുക്കിൽ കുറിച്ചു. കുഞ്ചാക്കോ ബോബനും സംവിധായകൻ അരുൺ ഗോപിയും ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ശ്രീജീവിന്റെ കസ്റ്റഡി മരണത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് അറിയാനുള്ള കടമ ശ്രീജേഷിനുണ്ടെന്ന് നിവിൻ പോളി തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. . 'അവൻ നീതി അർഹിക്കുന്നു. ശ്രീജിത്തിനു നീതി ലഭിക്കണം' എന്നായിരുന്നു ചാക്കോച്ചൻ പറഞ്ഞത്. ശ്രീജിത്തിനു നീതി ലഭിക്കണമെന്ന് തന്നെയാണ് അരുൺ ഗോപിയുടെയും സനൽ കുമാര്‍ ശശിധരനും ഒമര്‍ ലുലുവും ആവശ്യപ്പെടുന്നത്.
തീവ്രവേദനയുടെ 762 ദിവസങ്ങൾ. മനസ്സ് മരവിപ്പിക്കുന്ന കാഴ്ച. അനിയന്റെ മരണത്തിലെ സത്യാവസ്ഥ ശ്രീജിത്തിന് അറിയണം. ഈ രാജ്യത്തുള്ള ഒരു പൗരനെന്ന നിലയിൽ അത് അവന്റെ അവകാശമാണ്. ശ്രീജിത്തിനു നീതി ലഭിക്കണം. അത് അവൻ അർഹിക്കുന്നു. ഞാനുണ്ട് സഹോദരാ താങ്കൾക്കൊപ്പം, താങ്ങളുടെ കുടുംബത്തിനൊപ്പം, ഈ ഒറ്റയാൾ പോരാട്ടത്തിനു ഒരു ബിഗ് സല്യൂട്ട്!' നിവിൻ ഫേസ്ബുക്കിൽ കുറിച്ചു.
പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് ശ്രീജീവ് മരണപ്പെട്ടത് അടിവസ്ത്രത്തിനുള്ളിൽ കരുതിയ വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് ഇതിന് പോലീസ് നൽകുന്ന ന്യായീകരണം. എന്നാൽ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്നും അതിന്റെ എല്ലാ തെളിവുകളും പക്കലുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റിയും കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യ നില വഷളായി തുടരുന്ന ശ്രീജിത്തിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും തന്റെ സമരം ഒരു വിട്ടുവീഴ്ചയുമില്ലാതെ തുടരുമെന്ന് അറിയിച്ച് ശ്രീജിത് സമരം തുടരുകയാണ്. നീതിക്കായി തന്റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്. ശ്രീജിത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് സൈബറിടത്തിലും പ്രതിഷേധം ആളിക്കത്തുകയാണ്. നാളെ ഈ വിഷയത്തിൽ സൈബറിടത്തിന്റെ പ്രതിഷേധം തലസ്ഥാനനഗരിയില്‍ അണപൊട്ടിയൊഴുകും.
തീവ്രവേദനയുടെ 762 ദിവസങ്ങൾ. മനസ്സ് മരവിപ്പിക്കുന്ന കാഴ്ച. അനിയന്റെ മരണത്തിലെ സത്യാവസ്ഥ ശ്രീജിത്തിന് അറിയണം. ഈ രാജ്യത്തുള്ള ഒരു പൗരനെന്ന നിലയിൽ അത് അവന്റെ അവകാശമാണ്. ശ്രീജിത്തിനു നീതി ലഭിക്കണം. അത് അവൻ അർഹിക്കുന്നു. ഞാനുണ്ട് സഹോദരാ താങ്കൾക്കൊപ്പം, താങ്ങളുടെ കുടുംബത്തിനൊപ്പം, ഈ ഒറ്റയാൾ പോരാട്ടത്തിനു ഒരു ബിഗ് സല്യൂട്ട്!' നിവിൻ ഫേസ്ബുക്കിൽ കുറിച്ചു.
പോലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് ശ്രീജീവ് മരണപ്പെട്ടത് അടിവസ്ത്രത്തിനുള്ളിൽ കരുതിയ വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് ഇതിന് പോലീസ് നൽകുന്ന ന്യായീകരണം. എന്നാൽ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്നും അതിന്റെ എല്ലാ തെളിവുകളും പക്കലുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കുന്നു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റിയും കണ്ടെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നും അതോറിറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ആരോഗ്യ നില വഷളായി തുടരുന്ന ശ്രീജിത്തിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും തന്റെ സമരം ഒരു വിട്ടുവീഴ്ചയുമില്ലാതെ തുടരുമെന്ന് അറിയിച്ച് ശ്രീജിത് സമരം തുടരുകയാണ്. നീതിക്കായി തന്റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിത്തിന്റെ നിലപാട്. ശ്രീജിത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് സൈബറിടത്തിലും പ്രതിഷേധം ആളിക്കത്തുകയാണ്. നാളെ ഈ വിഷയത്തിൽ സൈബറിടത്തിന്റെ പ്രതിഷേധം തലസ്ഥാനനഗരിയില്‍ അണപൊട്ടിയൊഴുകും.