പ്രസംഗത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ നടൻ കമൽ ഹാസനെതിരെ കേസെടുത്തു. കമൽഹാസൻ നടത്തിയ ഹിന്ദു തീവ്രവാദി എന്ന പരാമര്‍ശമാണ് വിവാദമായത്. മക്കൾ നീതി മൻട്രം അധ്യക്ഷനായ കമൽ ഹാസനെതിരെ അരുവാകുറിച്ചി പൊലീസാണ് കേസെടുത്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തല്‍, വർഗീയ ധ്രുവീകരണം എന്നീ കുറ്റങ്ങളാണ് കമൽഹാസനെതിരെ ചുമത്തിയിരിക്കുന്നത്. നടനെതിരെ 153 A, 295 A വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് കമൽഹാസൻ വിവാദ പരാമര്‍ശം നടത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ ആണെന്നുമായിരുന്നു പ്രസംഗത്തിനിടെ കമൽ ഹാസൻ പറഞ്ഞിരുന്നത്. ഇതാണ് വിവാദമായത്.
തമിഴ്നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് കമൽഹാസൻ വിവാദ പരാമര്‍ശം നടത്തിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സേ ആണെന്നുമായിരുന്നു പ്രസംഗത്തിനിടെ കമൽ ഹാസൻ പറഞ്ഞിരുന്നത്. ഇതാണ് വിവാദമായത്.