യുവ ചലച്ചിത്ര താരം ഷെയ്ന് നിഗത്തിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ തുടര്‍ നടപടികള്‍ക്കായുള്ള ചര്‍ച്ചയിൽ ഷെയ്ൻ മാപ്പ് പറയണമെന്ന നിലപാടിലുറച്ച് നിർമ്മാതാക്കൾ. ഷെയ്ന് നിഗം നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെയുള്ള ക്ഷമാപണം പോരെന്നും പ്രൊഡൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഷെയ്ന് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാപ്പ് പറയണമെന്നും നിര്‍മ്മാതാക്കള്‍ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ ഇന്ന് രാവിലെ പതിനൊന്ന് മുതൽ കൊച്ചിയില്‍ യോഗം ചേരുകയാണ്.
Also Read: നടിയെ ആക്രമിച്ച കേസ്; കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ, ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്
ഷെയ്നിന്റെ കാര്യത്തില്‍ ‘എഎംഎംഎ’ സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും തല്ക്കാലം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ജനുവരിയിലാവും എഎംഎംഎ സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ചേരുക. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് ഷെയ്ൻ വിവാദപരാമര്‍ശം നടത്തിയത്.
Also Read: 'ഓരോ ശബ്ദവും മാറ്റത്തിന്, കുട്ടികളെ വളര്‍ത്തിയത് ശബ്ദമുള്ളവരാകാന്‍'; സമരത്തിന് പ്രിയങ്കയുടെ പിന്തുണ
ചോദ്യങ്ങള്‍ക്കിടെ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിന്ഷെയ്ന് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ‘മനോവിഷമമാണോ മനോരോഗമാണോ എന്നാണ്…’ എന്നായിരുന്നു താരത്തിൻ്റെ മറുപടി. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെയാണ് ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച അനുനയ ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയത്.
Also Read: സ്റ്റാന്റഡ് അപ്പ് സിനിമയെകുറിച്ച് മന്ത്രി കെ കെ ശൈലജ
ഉപേക്ഷിച്ച സിനിമകളായ വെയിൽ, ഖുര്‍ബാനി തുടങ്ങിയ സിനിമകളുടെ ഷൂട്ടിനായി ഇതുവരെ ചെലവായ 7 കോടി രൂപ താരത്തിൽ നിന്നും തിരികെ വാങ്ങാന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുക്കാനും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം.
ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്
Also Read: നടിയെ ആക്രമിച്ച കേസ്; കൂട്ടുപ്രതികള്‍ക്കൊപ്പമല്ലാതെ, ദൃശ്യങ്ങള്‍ ഒറ്റയ്ക്ക് കാണണമെന്ന് ദിലീപ്
ഷെയ്നിന്റെ കാര്യത്തില്‍ ‘എഎംഎംഎ’ സംഘടന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും തല്ക്കാലം ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാ എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ജനുവരിയിലാവും എഎംഎംഎ സംഘടനയുടെ എക്സിക്യൂട്ടിവ് യോഗം ചേരുക. ഐഎഫ്എഫ്കെ വേദിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആണ് ഷെയ്ൻ വിവാദപരാമര്‍ശം നടത്തിയത്.
Also Read: 'ഓരോ ശബ്ദവും മാറ്റത്തിന്, കുട്ടികളെ വളര്‍ത്തിയത് ശബ്ദമുള്ളവരാകാന്‍'; സമരത്തിന് പ്രിയങ്കയുടെ പിന്തുണ
ചോദ്യങ്ങള്‍ക്കിടെ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിന്ഷെയ്ന് ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. ‘മനോവിഷമമാണോ മനോരോഗമാണോ എന്നാണ്…’ എന്നായിരുന്നു താരത്തിൻ്റെ മറുപടി. എന്നാല്‍ ഈ പരാമര്‍ശം വിവാദമായതോടെയാണ് ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച അനുനയ ചര്‍ച്ചകളില്‍ നിന്ന് നിര്‍മാതാക്കള്‍ പിന്മാറിയത്.
Also Read: സ്റ്റാന്റഡ് അപ്പ് സിനിമയെകുറിച്ച് മന്ത്രി കെ കെ ശൈലജ
ഉപേക്ഷിച്ച സിനിമകളായ വെയിൽ, ഖുര്‍ബാനി തുടങ്ങിയ സിനിമകളുടെ ഷൂട്ടിനായി ഇതുവരെ ചെലവായ 7 കോടി രൂപ താരത്തിൽ നിന്നും തിരികെ വാങ്ങാന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനമെടുക്കാനും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം.
ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്