പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തല വിവാഹിതനായത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ആര്‍ഭാടവും ഒഴിവാക്കി യൂത്ത് കോൺഗ്രസ് നേതാവ് കൃപേഷിൻ്റെ കുടുംബത്തെ സഹായിക്കാനെടുത്ത തീരുമാനം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിലെ പ്രമുഖരായ നേതാക്കളിലൊരാളാണ് രമേശ് ചെന്നിത്തല. നിലവിൽ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവും ഹരിപ്പാട് മണ്ഡലത്തിൽ നിന്നുള്ള നിയമസഭാസാമാജികനുമാണ് ഇദ്ദേഹം. കെപിസിസിയുടെ പ്രസിഡണ്ടായും സംസ്ഥാന ആഭ്യന്തര- വിജിലൻസ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അനിത യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥയാണ്. രോഹിത്, രമിത് എന്നീവരാണ് മക്കൾ. രമേശ് ചെന്നിത്തലയുടെ വിവാഹലോചന വന്നതിനെക്കുറിച്ചും ഒന്നിച്ചുള്ള ജീവിതത്തിനെക്കുറിച്ചും പത്നി അനിത ഒരു പ്രമുഖ മാധ്യമത്തിനോട് പങ്ക് വെച്ച കാര്യങ്ങൾ ഇവയാണ്. മുപ്പത്തിരണ്ടു വർഷം മുമ്പൊരു ഏപ്രിൽ 23ാം തീയതിയാണ് രമേശ് തൊടുപുഴ സ്വദേശിനിയായ അനിതയെ ജീവിതസഖിയാക്കുന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സാമാജികന്റെ വിവാഹത്തിന് മുഖ്യകാർമികത്വം വഹിച്ചതാവട്ടെ ലീഡർ കെ.കരുണാകരനും
"ഒരു ബന്ധു മുഖേനെയാണ് ആലോചന വരുന്നത്. ആ സമയത്ത് രമേശേട്ടന് ഹരിപ്പാട് എം.എല്‍.എ ആയിരുന്നു. ഒരു ദിവസം രാത്രിയാണ് പെണ്ണുകാണാന്‍ വന്നത്. അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഒരു റിസപ്ഷന് ഒരുക്കി. ഹണിമൂണിനായി സിംലയില്‍ പോയപ്പോഴാണ് അത്യാവശ്യമായി തിരിച്ചെത്തണമെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ഫോണ്‍ വരുന്നത്. നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാത്തിരുന്നത് മന്ത്രി പദവിയായിരുന്നു. പിന്നീട് തിരക്കുകള്‍ കൂടി. അത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല" - അനിത പറയുന്നു.
"ഒരു ബന്ധു മുഖേനെയാണ് ആലോചന വരുന്നത്. ആ സമയത്ത് രമേശേട്ടന് ഹരിപ്പാട് എം.എല്‍.എ ആയിരുന്നു. ഒരു ദിവസം രാത്രിയാണ് പെണ്ണുകാണാന്‍ വന്നത്. അന്നത്തെ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഞങ്ങള്‍ക്കായി ഡല്‍ഹിയില്‍ ഒരു റിസപ്ഷന് ഒരുക്കി. ഹണിമൂണിനായി സിംലയില്‍ പോയപ്പോഴാണ് അത്യാവശ്യമായി തിരിച്ചെത്തണമെന്ന് പറഞ്ഞ് നാട്ടില്‍ നിന്ന് ഫോണ്‍ വരുന്നത്. നാട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തെ കാത്തിരുന്നത് മന്ത്രി പദവിയായിരുന്നു. പിന്നീട് തിരക്കുകള്‍ കൂടി. അത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല" - അനിത പറയുന്നു.