ആപ്പ്ജില്ല

കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമെന്ന് വനിത കമ്മീഷന്‍

കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണും നടിയുമായ കെപിഎസി ലളിത മാധ്യമങ്ങളെ കണ്ടതിനെതിരെ വനിതാ കമ്മീഷന്‍

Samayam Malayalam 16 Oct 2018, 1:42 pm
തിരുവനന്തപുരം: നടി കെപിഎസി ലളിതയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി വനിതാ കമ്മീഷന്‍ രംഗത്ത്. ഡബ്ല്യുസിസി അംഗങ്ങള്‍ക്കെതിരെ നടത്തിയ കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീ വിരുദ്ധമാണെന്നും ഡബ്ല്യുസിസിക്ക് പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്യുന്നുവെന്നും വനിത കമ്മീഷൻ ചെയ‍ർമാൻ ജോസഫൈൻ വ്യക്തമാക്കി.
Samayam Malayalam KPAC


ലളിതയുടെ ഇപ്പോഴത്തെ നിലപാടുകള്‍ കാണുമ്പോൾ അവര്‍ ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് എന്നാണ് തോന്നുന്നത്. കെ പി എസി ലളിതയെ പോലെ മുതിര്‍ന്ന വ്യക്തി ഒരിക്കലും പറയാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അവര്‍ നടത്തിയതെന്നും വനിത കമ്മീഷൻ കുറ്റപ്പെടുത്തി.

"സൈബര്‍ ആക്രമങ്ങളെ സിദ്ദിഖ് ന്യായീകരിച്ചത് തെറ്റാണ്. ഡബ്ല്യൂസിസിക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കും. പീഡനം നടന്നാല്‍ അത് വീടിനുള്ളില്‍ തന്നെ തീര്‍ക്കണം എന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടിച്ചമര്‍ത്തലിന്‍റേതാണെന്നും പീഡനത്തെ ലഘൂകരിക്കാന്‍ ഉള്ള ശ്രമം അംഗീകരിക്കാന്‍ ആകാത്തതാണെന്നും പ്രശ്നത്തിന് പരിഹാരം കാണേണ്ട "അമ്മ' തന്നെ രംഗം വഷളാക്കുന്നുവെന്നും ജോസഫൈന്‍ തുറന്നടിച്ചു. മാപ്പ് പറയേണ്ടത് നടികള്‍ അല്ല. പരാതികള്‍ക്ക് വില ഇല്ലാതായപ്പോള്‍ ആണ് ഒരു വിഭാഗത്തിനു സംഘടിതര്‍ ആകേണ്ടി വന്നത്" - ജോസഫൈൻ പറഞ്ഞു

സംഘടനയ്ക്കകത്ത് നിന്നു കൊണ്ട് ഭാരവാഹികളെ ചീത്തവിളിക്കുന്നത് ശരിയല്ലെന്നും സംഘടനയില്‍ നിന്ന് പുറത്തു പോയ നടിമാര്‍ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് പറയട്ടെയെന്നുമായിരുന്നു കെപിഎസി ലളിതയുടെ പരാമ‍ർശം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്