മലയാളിയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് ദാസേട്ടൻ എന്ന് പ്രിയമോടെ വിളിക്കുന്ന കെ.ജെ. യേശുദാസ്. അയ്യപ്പനെ ഹരിവരാസനം പാടി ഉറക്കിയും ഗാംഭീര്യമാര്‍ന്ന ശബ്ദത്തിലൂടെ ആസ്വാദകരുടെ മനസ്സിൽ വിവിധ വികാരങ്ങൾ കൊണ്ടുവന്നും ദാസേട്ടൻ ഗാനലോകം കയ്യടക്കിയിട്ട് പതിറ്റാണ്ടുകളായി.
ദാസേട്ടൻ്റെ മനോഹരമായ മലയാള ഗാനങ്ങളിൽ ചിലത്
മലയാളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ധാരാളം മനോഹരമായ ഗാനങ്ങൾ യേശുദാസിന്‍റേതായുണ്ട്.
ചെമ്പൈയുടെ അരുമ ശിഷ്യനായ യേശുദാസിനെ, മകനെപ്പോലെ തന്നെയാണ് ഗുരു കരുതിയിരുന്നത് എന്ന് ഇരുവരും ഒരുമിച്ച് നടത്തിയ കച്ചേരികളിലൂടെ ആസ്വാദകര്‍ ഉൾക്കൊണ്ടതാണ്. തന്നാലാവുമോ എന്ന് ദാസ് ശങ്കിച്ചപ്പോഴൊക്കെ "നാൻ ഇറുക്കേൻ, പയമെതുക്ക്" എന്ന് ചെമ്പൈ കച്ചേരിക്കിടെ മൈക്കിലൂടെ പറഞ്ഞതും തുടന്ന് ആ അനുഗ്രഹാശിസ്സാൽ എന്ന വണ്ണം തന്നെത്തന്നെ അദ്ഭതപ്പെടുത്തി സംഗീതം തന്നിലേക്ക് എത്തിയതുമെല്ലാം യേശുദാസ് പലതവണയായി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
യേശുദാസിന്‍റെ തമിഴ് ഗാനങ്ങളിൽ ചിലത്:
യേശുദാസിനെപ്പോലെ പാടും എന്ന് പറഞ്ഞു ചെന്ന പല യുവഗായകരേയും പ്രമുഖ സംഗീതസംവിധായകര്‍ ആട്ടിപ്പായിച്ച പല സന്ദര്‍ഭങ്ങളും പലരും തമാശരൂപേണ പറഞ്ഞ് മലയാളികൾ കേട്ടിട്ടുമുണ്ട്. അത് തന്നെയാണ് 'ജൂനിയര്‍ യേശുദാസാ'യി ദിലീപിന്‍റെ കഥാപാത്രം എത്തിയപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതും (സല്ലാപം എന്ന മലയാള ചലച്ചിത്രം).
യേശുദാസിന്‍റെ ഹിന്ദി ഗാനങ്ങളിൽ ചിലത്:
പാട്ടുകാരനെന്നാല്‍ കട്ടിത്താടിയും മീശയും അല്‍പ്പം നീട്ടിയ മുടിയും വെള്ള ജുബ്ബയും വേണം എന്ന തോന്നൽ ഉണ്ടാക്കിയതിന് കാരണവും മറ്റാരുമല്ല. ദാസേട്ടന്‍റെ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റായിരുന്നു അത്. ഗുരുവായൂര്‍ അമ്പലമുൾപ്പടെ, ജാതിയുടെ പേരിൽ അയിത്തം കല്‍പ്പിച്ച് പുറത്തു നിര്‍ത്തിയപ്പോഴും, 'ദാസേട്ടൻ പുറത്ത് നിന്ന് പാടിയാല്‍ ശ്രീലകത്ത് നിന്ന് ഉണ്ണിക്കണ്ണൻ ഇങ്ങ് ഇറങ്ങി വരും' എന്ന് പറഞ്ഞ് ഒപ്പം നിന്നിരുന്നു മലയാളികൾ.
യേശുദാസിൻ്റെ സുവർണ ഗാനങ്ങളിൽ ചിലത്:
എല്ലാ പിരിമിതികള്‍ക്കും മേലെ നിന്നാണ് മലയാളി ദാസേട്ടൻ എന്ന പ്രിയ ഗായകനെ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്നത്. ഗാനഗന്ധര്‍വൻ എന്നാല്‍ അത് യേശുദാസ് തന്നെയാണ് അതിനൊരു ബദൽ ഇല്ലതന്നെ. എല്ലാ സംഗീതാസ്വാദകര്‍ക്കുമൊപ്പം ദാസേട്ടന് സമയം മലയാളത്തിന്‍റെയും പിറന്നാൾ ആശംസകൾ.
ദാസേട്ടൻ്റെ മനോഹരമായ മലയാള ഗാനങ്ങളിൽ ചിലത്
മലയാളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നട കൂടാതെ ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലും ധാരാളം മനോഹരമായ ഗാനങ്ങൾ യേശുദാസിന്‍റേതായുണ്ട്.
ചെമ്പൈയുടെ അരുമ ശിഷ്യനായ യേശുദാസിനെ, മകനെപ്പോലെ തന്നെയാണ് ഗുരു കരുതിയിരുന്നത് എന്ന് ഇരുവരും ഒരുമിച്ച് നടത്തിയ കച്ചേരികളിലൂടെ ആസ്വാദകര്‍ ഉൾക്കൊണ്ടതാണ്. തന്നാലാവുമോ എന്ന് ദാസ് ശങ്കിച്ചപ്പോഴൊക്കെ "നാൻ ഇറുക്കേൻ, പയമെതുക്ക്" എന്ന് ചെമ്പൈ കച്ചേരിക്കിടെ മൈക്കിലൂടെ പറഞ്ഞതും തുടന്ന് ആ അനുഗ്രഹാശിസ്സാൽ എന്ന വണ്ണം തന്നെത്തന്നെ അദ്ഭതപ്പെടുത്തി സംഗീതം തന്നിലേക്ക് എത്തിയതുമെല്ലാം യേശുദാസ് പലതവണയായി അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
യേശുദാസിന്‍റെ തമിഴ് ഗാനങ്ങളിൽ ചിലത്:
യേശുദാസിനെപ്പോലെ പാടും എന്ന് പറഞ്ഞു ചെന്ന പല യുവഗായകരേയും പ്രമുഖ സംഗീതസംവിധായകര്‍ ആട്ടിപ്പായിച്ച പല സന്ദര്‍ഭങ്ങളും പലരും തമാശരൂപേണ പറഞ്ഞ് മലയാളികൾ കേട്ടിട്ടുമുണ്ട്. അത് തന്നെയാണ് 'ജൂനിയര്‍ യേശുദാസാ'യി ദിലീപിന്‍റെ കഥാപാത്രം എത്തിയപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചതും (സല്ലാപം എന്ന മലയാള ചലച്ചിത്രം).
യേശുദാസിന്‍റെ ഹിന്ദി ഗാനങ്ങളിൽ ചിലത്:
പാട്ടുകാരനെന്നാല്‍ കട്ടിത്താടിയും മീശയും അല്‍പ്പം നീട്ടിയ മുടിയും വെള്ള ജുബ്ബയും വേണം എന്ന തോന്നൽ ഉണ്ടാക്കിയതിന് കാരണവും മറ്റാരുമല്ല. ദാസേട്ടന്‍റെ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റായിരുന്നു അത്. ഗുരുവായൂര്‍ അമ്പലമുൾപ്പടെ, ജാതിയുടെ പേരിൽ അയിത്തം കല്‍പ്പിച്ച് പുറത്തു നിര്‍ത്തിയപ്പോഴും, 'ദാസേട്ടൻ പുറത്ത് നിന്ന് പാടിയാല്‍ ശ്രീലകത്ത് നിന്ന് ഉണ്ണിക്കണ്ണൻ ഇങ്ങ് ഇറങ്ങി വരും' എന്ന് പറഞ്ഞ് ഒപ്പം നിന്നിരുന്നു മലയാളികൾ.
യേശുദാസിൻ്റെ സുവർണ ഗാനങ്ങളിൽ ചിലത്:
എല്ലാ പിരിമിതികള്‍ക്കും മേലെ നിന്നാണ് മലയാളി ദാസേട്ടൻ എന്ന പ്രിയ ഗായകനെ നെഞ്ചോട് ചേര്‍ത്ത് വെച്ചിരിക്കുന്നത്. ഗാനഗന്ധര്‍വൻ എന്നാല്‍ അത് യേശുദാസ് തന്നെയാണ് അതിനൊരു ബദൽ ഇല്ലതന്നെ. എല്ലാ സംഗീതാസ്വാദകര്‍ക്കുമൊപ്പം ദാസേട്ടന് സമയം മലയാളത്തിന്‍റെയും പിറന്നാൾ ആശംസകൾ.