മലയാളി പ്രേക്ഷകരിൽ കേവലം ഒരൊറ്റ പരസ്യ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടപ്പള്ളിയിലെ സ്വന്തം വീട്ടിൽ തന്നെയാണ് സംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേറ്റിരുന്നില്ല. ഇതിനെ തുടർന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംവിധായകൻ കെ.എൻ ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒട്ടേറെ പരസ്യചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു പിടി സിനിമകളും ശശിധരൻ സംവിധാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചാവക്കാട് സ്വദേശിയായ കെ എന്‍. ശശിധരന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. അക്കരെ എന്ന പേരിലായിരുന്നു ആദ്യ സിനിമ ഒരുക്കിയത്. പി.കെ. നന്ദനവര്‍മ്മയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുക്കിയത്.
ഈ സിനിമ തിരക്കഥയും സംഭാഷണവും ഒരുക്കിയതും ശശിധരൻ തന്നെ ആയിരുന്നു. ചിത്രത്തിൻ്റെ നിര്‍മാണവും ശശിധരന് തന്നെ ആയിരുന്നു നിർമ്മിച്ചത്. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് ശശിധരൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
കെ.എന്‍. ശശിധരന് സംവിധാനം ചെയ്ത വനമാല സോപ്പിൻ്റെ പരസ്യചിത്രം ഒരുപാട് ശ്രദ്ധ നേടിയിരുന്നു. പരസ്യ ചിത്രത്തിലെ ഗാനമായ 'വന്നല്ലോ വനമാല' അക്കാലത്ത് ഏവരും പാടി നടന്നിരുന്നു. സിദ്ദിഖും കാവ്യമാധവനുമായിരുന്നു ഈ പരസ്യചിത്രത്തിൽ അഭിനയിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തൃശൂർ ചാവക്കാട് സ്വദേശിയായ കെ എന്‍. ശശിധരന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിരുദം കരസ്ഥമാക്കി. അക്കരെ എന്ന പേരിലായിരുന്നു ആദ്യ സിനിമ ഒരുക്കിയത്. പി.കെ. നന്ദനവര്‍മ്മയുടെ 'അക്കരെ' എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ സിനിമ ഒരുക്കിയത്.
ഈ സിനിമ തിരക്കഥയും സംഭാഷണവും ഒരുക്കിയതും ശശിധരൻ തന്നെ ആയിരുന്നു. ചിത്രത്തിൻ്റെ നിര്‍മാണവും ശശിധരന് തന്നെ ആയിരുന്നു നിർമ്മിച്ചത്. കാണാതായ പെണ്‍കുട്ടി, നയന തുടങ്ങിയവയാണ് ശശിധരൻ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.
കെ.എന്‍. ശശിധരന് സംവിധാനം ചെയ്ത വനമാല സോപ്പിൻ്റെ പരസ്യചിത്രം ഒരുപാട് ശ്രദ്ധ നേടിയിരുന്നു. പരസ്യ ചിത്രത്തിലെ ഗാനമായ 'വന്നല്ലോ വനമാല' അക്കാലത്ത് ഏവരും പാടി നടന്നിരുന്നു. സിദ്ദിഖും കാവ്യമാധവനുമായിരുന്നു ഈ പരസ്യചിത്രത്തിൽ അഭിനയിച്ചത്.