ആപ്പ്ജില്ല

കൈയ്യടിച്ച് നിരുത്സാഹപ്പെടുത്തല്ലേ! ശ്രീനിവാസന്റെ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു! ഷൂട്ടിനിടയിലെ വിശേഷങ്ങളെക്കുറിച്ച് കൃഷ്ണന്‍ ബാലകൃഷ്ണന്‍

ശ്രീനി സാറിനോട് സംസാരിക്കാൻ ആരുചെന്നാലും അവരോട് സംസാരിക്കാൻ ഒരു വിശേഷം ഉണ്ടാവും അദ്ദേഹത്തിന്. സംഭാഷണത്തിനിടയിൽ ചെറിയ ചിരിയും അവസാനം ഒരു പൊട്ടിച്ചിരിയും ഉണ്ടാവും. ഞാൻ സംസാരിക്കാൻ പോയപ്പോൾ കാവാലം സാറിന്റെയും നെടുമുടി വേണുച്ചേട്ടന്റെയും വിശേഷം പങ്കിട്ടു. അവിടെയും അദ്ദേഹത്തിന് ഒരു തമാശക്കഥ ഉണ്ടായിരുന്നു.

Samayam Malayalam 20 Dec 2022, 6:50 pm
ശാരീരിക വിഷമതകളില്‍ നിന്നും മാറി ശക്തനായി തിരികെ എത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. കുറുക്കനെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം തിരികെ വരുന്നത്. വിനീത് ശ്രീനിവാസനുള്‍പ്പടെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് കൃഷ്ണന്‍ ബാലകൃഷ്ണന്‍.
Samayam Malayalam krishnan balakrishnan about sreenivasan
കൈയ്യടിച്ച് നിരുത്സാഹപ്പെടുത്തല്ലേ! ശ്രീനിവാസന്റെ തമാശ കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു! ഷൂട്ടിനിടയിലെ വിശേഷങ്ങളെക്കുറിച്ച് കൃഷ്ണന്‍ ബാലകൃഷ്ണന്‍

ക്യാമറയുടെ മുന്നിൽ എത്ര ഊർജത്തോടെയാണ് ശ്രീനി സാർ സംഭാഷണവും അഭിനയവും കാഴ്ച്ച വയ്ക്കുന്നത്. അതും പ്രേക്ഷകർ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയിൽ. നെടുനീളൻ സംഭാഷങ്ങൾ നർമ്മവും കൗശലവും കലർത്തി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ യൂണിറ്റ് അംഗങ്ങൾ ഒന്നടങ്കം ചിരിച്ച് കൊണ്ട് കയ്യടിക്കുന്ന എത്രയോ സന്ദര്ഭങ്ങൾക്ക്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായി.
ഒരു പ്രാവശ്യം ഷോട്ട് തീർന്ന് കയ്യടിച്ചപ്പോൾ, ശ്രീനി സാർ പറഞ്ഞ തമാശയുണ്ട്. 'എന്നെ കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്' എന്ന്. പിന്നെയൊരു പൊട്ടിച്ചിരിയായിരുന്നു. വീണ്ടും സെറ്റിൽ ചിരി പടർന്നു. ഞാൻ അഭിനയിക്കുന്നത് കോടതി സീനായതിനാൽ ശ്രീനി സാർ, സുധീർ കരമന ചേട്ടൻ, ശ്രീകാന്ത് മുരളി, ബാലാജി ശർമ്മ, ദീലിപ് മേനോൻ, നിസാർ ജമിൽ എന്നിവരും അറുപതോളം മറ്റു നടീനടന്മാരും, നുറോളം പിന്നണി പ്രവർത്തകർക്കും ആഘോഷമായിരുന്നു ആ ദിവസങ്ങൾ.

krishnan balakrishnan about sreenivasan


ശ്രീനി സാറിനോട് സംസാരിക്കാൻ ആരുചെന്നാലും അവരോട് സംസാരിക്കാൻ ഒരു വിശേഷം ഉണ്ടാവും അദ്ദേഹത്തിന്. സംഭാഷണത്തിനിടയിൽ ചെറിയ ചിരിയും അവസാനം ഒരു പൊട്ടിച്ചിരിയും ഉണ്ടാവും. ഞാൻ സംസാരിക്കാൻ പോയപ്പോൾ കാവാലം സാറിന്റെയും നെടുമുടി വേണുച്ചേട്ടന്റെയും വിശേഷം പങ്കിട്ടു. അവിടെയും അദ്ദേഹത്തിന് ഒരു തമാശക്കഥ ഉണ്ടായിരുന്നു.
വളരെ വർഷങ്ങൾക്ക് മുൻപ് പൈപ്പിൻമൂട് തമ്പിൽ ഇടയ്ക്ക് താമസിക്കാൻ വരുന്ന വിശേഷങ്ങളും അതിന്റെ ചെറിയ തമാശകളും പൊട്ടിച്ചിരിക്കാൻ ഒരു വലിയ തമാശയും ഉണ്ടായിരുന്നു. ഒരു ദിവസം തമ്പിൽ ശ്രീനി സാർ വന്ന ദിവസം വേണുച്ചേട്ടന്റെ അമ്മയും ഉണ്ടായിരുന്നു. അതിനാൽ കൂട്ടുകാരുടെ ഒത്തുകുടൽ ഒരു മുറിയിലേക്ക് മാറ്റി. അവിടെ എല്ലാവരും ചീട്ട് കളിച്ചുകൊണ്ടിരുന്നപ്പോൾ ശ്രീനി സാർ ചിട്ട് എടുക്കുന്ന സമയത്ത് തമാശക്ക് ചിട്ട് ഭഗവതി എന്ന് വിളിക്കുമായിരുന്നുവത്രേ. ഇത് മറ്റേ മുറിയിൽ ഉണ്ടായിരുന്ന വേണു ചേട്ടന്റെ അമ്മ വേണു ചേട്ടനോട് പറഞ്ഞു. നിന്റെ കൂട്ടത്തിലുള്ള ആ കുട്ടിക്ക് നല്ല ഭക്തി ഉണ്ടല്ലോ. ഈ കാലത്തും ഇത്രയും ഭക്തിയുള്ള കുട്ടികൾ ഉണ്ടല്ലോ എന്ന്. ഒരു പൊട്ടിച്ചിരിക്ക് അത് കാരണമായി. 'കുറുക്കൻ' എന്ന സിനിമയുടെ എഴുദിവസങ്ങൾ അങ്ങനെ മനോഹരമായി. പ്രിയപ്പെട്ട മനോജ്‌ റംസിങ് (തിരക്കഥ), ജയലാൽ (സംവിധായകൻ) സ്നേഹത്തോടെ നന്ദി. എന്നായിരുന്നു കുറിപ്പ്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്