ആപ്പ്ജില്ല

കണ്ണൂർ എയർപോർട്ട് വന്നതിൻ്റെ സന്തോഷം പങ്കിടുന്ന അമ്മാവനും മരുമകനും; കുസൃതി കലർന്ന ചോദ്യങ്ങളെറിഞ്ഞ് ആരാധകര്‍

നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമൻ്റുകളിടുന്നത്. 'അല്ല ആ ഭൂമിയുടെ പൈസ കിട്ടിയോ? അതോ ഇപ്പോഴും അമ്മാവൻ വിഴുങ്ങിയോ' എന്നാണ് ഒരു വിരുതത്തി ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്

Samayam Malayalam 18 Nov 2019, 1:21 pm
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരുചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. നടനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായ ശ്രീനിവാസനൊപ്പം സെൽഫി എടുക്കുന്ന ചിത്രമാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ഇതിന് താരം കുറിച്ച തലക്കെട്ട് ആരാധകരെ കുറച്ച് പിന്നിലേക്ക് നടത്തിയിരിക്കുകയാണ് ഇപ്പോൾ. നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും കണ്ണൂർ എയർപോർട്ട് വന്നതിൻ്റെ സന്തോഷം പങ്കിടുന്നു എന്ന തലക്കെട്ടോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്.
Samayam Malayalam കണ്ണൂർ എയർപോർട്ട് വന്നതിൻ്റെ സന്തോഷം പങ്കിടുന്ന അമ്മാവനും മരുമകനും


Also Read: ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന രണ്ടു സ്ത്രീകളെ കുറിച്ച് വിനീത് ശ്രീനിവാസൻ

കുഞ്ചാക്കോ ബോബനും ശ്രീനിവാസനും ഒന്നിച്ചഭിനയിച്ച ചിത്രം നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിൻ്റെ ഓര്‍മ്മപ്പെടുത്തലായിരുന്നു താരത്തിൻ്റെ ഈ കുറിപ്പ്. അക്കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധ ആ‍ർജ്ജിച്ച ചിത്രമായിരുന്നു ഇത്. ചിത്രത്തിന് താഴെ സിനിമയുമായി ബന്ധപ്പെടുത്തിയാണ് ആരാധകര്‍ കമൻ്റിടുന്നത്. അല്ല ആ ഭൂമിയുടെ പൈസ കിട്ടിയോ? അതോ ഇപ്പോഴും അമ്മാവൻ വിഴുങ്ങിയോ എന്നാണ് ഒരു വിരുതത്തിയുടെ കമൻ്റ്.


ഇത്രയും താമസിച്ചത്‌ കൊണ്ട്‌ സർക്കാർ വഴക്ക്‌ പറയ്യൊന്നറിയില്ല എന്ന് മറ്റൊരു വിരുതനും കണ്ണമ്പ്ര മൃഗസ്പത്രിയിൽ കറുത്ത ഷർട്ടിട്ട് നിൽക്കുന്നത് ഇപ്പോഴും എന്റെ മനസിലുണ്ടെന്ന് ഒരു ആരാധകനും കുറിച്ചിരിക്കുന്നു. പടം ഓർമ വന്നുവെന്നും നൊസ്റ്റാൾജിയയിലേക്ക് പോയെന്നും മറ്റൊരു വിരുതൻ്റെ കമൻ്റ്. ഹനീഫിക്ക പോയതാണ് നഷ്ടമെന്നും കൊച്ചിൻ ഹനീഫയുടെ കഥാപാത്രം ചിത്രത്തിൽ പറയുന്ന ഡയലോഗുകളായ കിട്ടുണ്ണി ഈസ് എ എലിഫൻ്റ് P A. അപ്പൊത്തന്നെ എഴുതി ഒപ്പിട്ട് തന്നു. സർട്ടിട്ട് എന്നൊക്കെ ആരാധകര്‍ കമൻ്റായി കുറിച്ചിരിക്കുന്നു.അമ്മാവനും മരുമകനും കിടുക്കിയല്ലോ എന്നും ജയകാന്തന്റെ മകനും കൂടെ വേണായിരുന്നുവെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. കൊല്ലം കുറെ ആയിട്ടും അമ്മാവനും മരുമകനും മാറ്റം ഒന്നും ഇല്ലെന്നാണ് മറ്റൊരു വിരുതൻ്റെ കമൻ്റ്. എവിടെ, കഴുതപ്പാൽ കുടിക്കുന്ന തമിഴനും, ഏത്തമിടുന്ന വെള്ളിക്കാലയും എവിടെ? എന്ന കമൻ്റുമുണ്ട്.

Also Read: 'എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും'; മൂത്തോൻ കണ്ട പാര്‍വതിയുടെ അമ്മ പറഞ്ഞത്

ജോണി വെള്ളിക്കാലയും, കൂടി വേണ്ടിയിരുന്നു ജയകാന്താ, ഭാര്യ വിനോദിനി ഇപ്പോളും പരുത്തിപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അല്ലെ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രം എത്രത്തോളം പ്രേക്ഷകരുടെ മനസിൽ ഇന്നും നിലനിൽക്കുന്നു എന്നതാണ് ഈ കമൻ്റുകളൊക്കെയും സൂചിപ്പിക്കുന്നത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ സംയുക്ത വര്‍മ്മയായിരുന്നു നായിക. അസിൻ തോട്ടുങ്കലും ഒരു മുഖ്യ കഥാപാത്രമായി എത്തിയിരുന്നു. 2001-ൽ തീയേറ്ററുകളിലെത്തിയ ചിത്രം കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി. കരുണാകരനായിരുന്നു നിർമ്മിച്ചിരുന്നത്. തെന്നിന്ത്യൻ നടി അസിൻ്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഈ ചിത്രം. ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ തന്നെ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്