ആപ്പ്ജില്ല

അഭിനയം വിട്ടാലും ഡാൻസ് നിർത്തരുതെന്ന് പറഞ്ഞിട്ടുണ്ട്! ഉള്ളിലൊരുപാട് സങ്കടത്തോടെയാണ് ലൂസിഫറിലെ ആ രംഗത്ത് അഭിനയിച്ചത്! അച്ഛനെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്?

അച്ഛന്‍ വലിയൊരു കരയും അമ്മ കടലാണെന്നുമാണ് മഞ്ജു വാര്യര്‍ മുന്‍പ് പറഞ്ഞത്. ചിട്ടിക്കമ്പനിയിലെ ജോലിക്കിടയിലെ ട്രാന്‍സ്ഫറില്‍ മകളുടെ കല മുടങ്ങരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സ്വന്തം ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ചും തന്റെ ആഗ്രങ്ങള്‍ മാറ്റിവെച്ചുമായിരുന്നു അച്ഛന്‍ ഞങ്ങളുടെ പല ആഗ്രഹങ്ങളും നടത്തിത്തന്നതെന്ന് താരം പറഞ്ഞിരുന്നു.

Samayam Malayalam 12 Sept 2022, 11:23 am
മഞ്ജു വാര്യരുടെ അച്ഛന്‍ മാധവ വാര്യരും അമ്മ ഗിരിജ വാര്യരുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഓരോ ട്രാന്‍സ്ഫര്‍ വരുമ്പോഴും മകള്‍ക്ക് നൃത്തപഠനത്തിനുള്ള സൗകര്യമുണ്ടോയെന്ന് നോക്കിയിരുന്ന ആളാണ് അച്ഛനെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. കലാജീവിതത്തില്‍ അച്ഛന്റെയും അമ്മയുടേയും പിന്തുണയെക്കുറിച്ച് മഞ്ജു വാര്യര്‍ വാചാലയാവാറുണ്ട്. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്നാണ് അച്ഛന്‍ തന്നോട് പറഞ്ഞിട്ടുള്ളതെന്ന് മഞ്ജു പറയുന്നു. ഫ്‌ളവേഴ്‌സ് ഒരുകോടിയില്‍ പങ്കെടുത്തപ്പോഴും മഞ്ജു അച്ഛനെക്കുറിച്ച് പറഞ്ഞ് വികാരഭരിതയായിരുന്നു.
Samayam Malayalam lady superstar manju warrier s emotional talk about her father in flowers orukodi
അഭിനയം വിട്ടാലും ഡാൻസ് നിർത്തരുതെന്ന് പറഞ്ഞിട്ടുണ്ട്! ഉള്ളിലൊരുപാട് സങ്കടത്തോടെയാണ് ലൂസിഫറിലെ ആ രംഗത്ത് അഭിനയിച്ചത്! അച്ഛനെക്കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത്?



ഡാൻസ് വിടരുത്

സിനിമ ഞങ്ങള്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഞാന്‍ അഭിനേത്രിയാവുമെന്ന് കുടുംബത്തിലാരും കരുതിയിരുന്നില്ല. അങ്ങനെയൊരു ചര്‍ച്ച പോലുമുണ്ടായിട്ടില്ല. കലാതിലകമാവുന്നവരുടെ ഫോട്ടോ കണ്ട് സിനിമയില്‍ അവസരം കിട്ടിയിരുന്ന സമയമായിരുന്നു അന്നത്തേത്. അതൊന്നും വിചാരിച്ചല്ല ഞങ്ങള്‍ പങ്കെടുത്തത്. വീണ്ടും സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ നൃത്ത പരിപാടികള്‍ക്കൊക്കെ പോവാറുണ്ടായിരുന്നു. അഭിനയം നിര്‍ത്തിയാലും ഡാന്‍സ് വിടരുതെന്ന് അച്ഛനെപ്പോഴും പറയാറുണ്ടായിരുന്നു.

വലിയ നഷ്ടം

സിനിമയുടെ ലൊക്കേഷനിലേക്കൊന്നും അച്ഛന്‍ വരാറേയില്ല. ഡാന്‍സ് പരിപാടിയുണ്ടെങ്കില്‍ എവിടെയാണേലും അച്ഛന്‍ വന്ന് മുന്നില്‍ത്തന്നെ ഇരിക്കാറുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വിയോഗമാണ്. എന്തൊക്കെ വാക്കുകള്‍ കേട്ടാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എപ്പോഴും അതിന്റൊരു വാക്വം അവിടെത്തന്നെയുണ്ടാവും. വല്യ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അച്ഛന്‍ ഇല്ലല്ലോ എന്ന തോന്നല്‍ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴായിരിക്കും.

ലൂസിഫറിൽ

അച്ഛന്‍ മരിച്ച് ഒരുവര്‍ഷം കഴിയുന്ന സമയത്തായിരുന്നു ലൂസിഫര്‍ ചെയ്തത്. അച്ഛന്റെ ചിത കത്തിക്കുന്ന രംഗം ചെയ്യുമ്പോള്‍ ഉള്ളിലൊരു ഇമോഷണല്‍ കടലുണ്ടായിരുന്നു. പുറമെ ഞാനത് കാണിച്ചിട്ടില്ല. ആ സമയത്ത് എന്റെ മനസില്‍ അച്ഛന്റെ മുഖമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങള്‍ എങ്ങനെയൊക്കെയോ അങ്ങ് കടന്നുപോവുന്നു. സ്വയമേ കരുത്തയാണ് എന്നൊന്നും ഞാന്‍ പറയാറില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.

പരിക്കിനെക്കുറിച്ച്

വലിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പേടിയാണ്. ഷൂട്ടിംഗ് സമയത്ത് പടക്കം പൊട്ടിക്കുമ്പോള്‍ പേടിയാണ്. അവാര്‍ഡ് വേദിയില്‍ പോവുമ്പോളും പേടിയാണ്. ഷൂട്ടിംഗിനിടയിലൊക്കെ പേടിച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഷൂട്ടിനിടയില്‍ പരിക്കുകളൊക്കെയുണ്ടായിട്ടുണ്ട്. ജാക്ക് ആന്‍ഡ് ജില്‍ ഷൂട്ടിനിടയിൽ തലയിലെ പരിക്കേറ്റിരുന്നു. അയണ്‍ ബോക്‌സ് ഡമ്മിയായിരുന്നു. അതില്‍ പ്ലഗ് ചെയ്ത വയറൊക്കെ ഒറിജിനലായിരുന്നു. നല്ലൊരടി കിട്ടിയപ്പോള്‍ ആ വയറും കൂടെയുണ്ടായിരുന്നു. അന്ന് കൂടെ അഭിനയിച്ച വില്ലന് ഭയങ്കര സങ്കടമായിരുന്നു. അതേക്കുറിച്ച് പറഞ്ഞ് ഞാന്‍ ഇടയ്ക്ക് കുത്താറുണ്ടെന്നും താരം പറഞ്ഞിരുന്നു.

Latest Malayalam Movie News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്