ആപ്പ്ജില്ല

'മനുഷ്യന്‍റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജല്ലിക്കട്ട്'; ലാൽ ജോസിന്‍റെ കുറിപ്പ്

ജല്ലിക്കട്ട് എന്ന സിനിമയെകുറിച്ച് സംവിധായകൻ ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്ന വാക്കുകൾ സിനിമാ ഗ്രൂപ്പുകളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്

Samayam Malayalam 7 Oct 2019, 11:02 am
പോത്തിന്‍റെ കൂർത്ത കൊമ്പുകള്‍ കൊണ്ട് കീറി മനുഷ്യന്‍റെ അകത്തേക്ക് തുളച്ചു കേറുകയാണ് 'ജല്ലിക്കട്ട്' എന്ന സിനിമ അനുഭവമെന്ന് സംവിധായകൻ ലാൽ ജോസ്. ഫേസ്ബുക്കിലാണ് ലാൽ ജോസ് ഈ കുറിപ്പ് പാങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam lal


മനുഷ്യൻ കാര്യസാദ്ധ്യത്തിനും കൊതി തീർക്കാനും രസത്തിനും ഒക്കെ കൊല ശീലമാക്കിയ ജീവിയാണ്. പക്ഷേ ഈ ക്രൂരതയെ മറച്ച് വച്ചിരിക്കുന്ന പാടയാണ് നന്മ, കരുണ, സഹാനുഭൂതി തുടങ്ങിയവ. ഈ നേർത്ത പാടയെ ഒരു പോത്തിന്‍റെ കൂർത്ത കൊമ്പുകൾ കൊണ്ട് കീറി മനുഷ്യന്‍റെ അകത്തേക്ക് തുളച്ചു കേറുകയാണ് ജല്ലിക്കട്ട് എന്ന സിനിമ അനുഭവമെന്നാണ് ലാൽ ജോസ് പറഞ്ഞിരിക്കുന്നത്.

Also Read: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ജല്ലിക്കട്ട്, ഉയരെ, കോളാമ്പി; മലയാളത്തിൽനിന്നും മൂന്ന് സിനിമകൾ

ഇക്കുറി കഥ പറയാനല്ല ഫിലോസഫി പറയാനാണ് ലിജോ ജോസ് പെല്ലിശ്ശേരി ശ്രമിച്ചിരിക്കുന്നത്. ലിജോ, ഫിലിം മേക്കിംഗിന്‍റെയാ മാന്ത്രികവടി നിന്‍റെ കയ്യിലുണ്ടെന്ന് നേരത്തെ ബോധ്യം വന്നതാണ്. ഇത്തവണത്തെ വീശലിൽ വാർന്ന് വീണത് മലയാളം ഇതു വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പുതിയ ജോണർ സിനിമയാണ്. കൺഗ്രാറ്റ്സ് ബ്രോയെന്നാണ് ലാലിന്‍റെ കുറിപ്പ്.

Also Read: 'ജല്ലിക്കട്ട്' ഒരു എൽഎസ്‍ഡി അനുഭൂതിയാണെന്ന് സാജിദ് യാഹിയ

ഗിരീഷ് ഗംഗാധരന്‍റെ ക്യാമറ രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനിംഗ് ഒക്കെ എടുത്ത് പറയേണ്ടതാണെന്നും ഒന്നരമണിക്കൂർ നീളുന്ന ഒരു സൈക്കഡലിക് തീയേറ്റർ അനുഭവമാക്കി ഈ സിനിമയെ മാറ്റാനായി എത്രയെത്ര രാപ്പകലുകളുടെ മനുഷ്യാധ്വാനം വേണ്ടിവന്നിട്ടുണ്ടാവുമെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

Also Read: യൂട്യൂബിൽ തരംഗമായി ജല്ലിക്കട്ടിന്‍റെ ട്രെയിലർ

ഇൻഡസ്ട്രിയിലേക്ക് താൻ കൂട്ടികൊണ്ടുവന്ന സഹോദരതുല്യനായ സുഹൃത്ത് തോമസ് പണിക്കരാണ് ഇതിന്‍റെ നിർമ്മാതാവ് എന്നത് മറ്റൊരു സന്തോഷമാണെന്നും പണിക്കരുടെ പെട്ടി നിറയണേയെന്ന പ്രാർത്ഥനയെ രഹസ്യമാക്കുന്നില്ലെന്നും ജല്ലിക്കട്ടിന് മുന്നിലും പിന്നിലും അരികിലും എല്ലാം ചങ്കുറപ്പോടെ നിന്ന എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങളെന്നുമാണ് ലാൽ ജോസ് കുറിച്ചിരിക്കുന്നത്.

ലാൽ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്