Please enable javascript.Actor Marimuthu Son Interview,'അവൾക്ക് അച്ഛൻ മരിച്ചത് അക്സെപ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല'! രാവിലെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു പോയതാണ്, അച്ഛൻ ഇല്ലെങ്കിലും എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്; മാരിമുത്തുവിനെക്കുറിച്ച് മകൻ! - late actor g marimuthu son akhilan open ups about father death in his latest interview - Samayam Malayalam

'അവൾക്ക് അച്ഛൻ മരിച്ചത് അക്സെപ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല'! രാവിലെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു പോയതാണ്, അച്ഛൻ ഇല്ലെങ്കിലും എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്; മാരിമുത്തുവിനെക്കുറിച്ച് മകൻ!

Authored byമാളു. എൽ | Samayam Malayalam 11 Sept 2023, 6:12 pm
Subscribe

അച്ഛന്റെ സങ്കടങ്ങൾ ഒന്നും ഞങ്ങൾ വിഷമിക്കുമോ എന്നോർത്ത് ഞങ്ങളോട് പറയില്ലായിരുന്നു. ബാക്കി എന്ത് കാര്യങ്ങളും എന്നോടും അനിയത്തിയോടും അമ്മയോടും അച്ഛൻ പറയും. അനിയത്തിയോട് ഭയങ്കര സ്നേഹം ആയിരുന്നു അച്ഛന്.

late actor g marimuthu son akhilan open ups about father death in his latest interview
'അവൾക്ക് അച്ഛൻ മരിച്ചത് അക്സെപ്റ്റ് ചെയ്യാൻ പറ്റിയിട്ടില്ല'! രാവിലെ വീട്ടിൽ നിന്നും ആഹാരം കഴിച്ചു പോയതാണ്, അച്ഛൻ ഇല്ലെങ്കിലും എങ്ങിനെ ജീവിക്കണം എന്ന് പഠിപ്പിച്ചു തന്നിട്ടുണ്ട്; മാരിമുത്തുവിനെക്കുറിച്ച് മകൻ!
തമിഴ്‌സിനിമയിലും ടെലിവിഷന്‍ രംഗത്തും രണ്ടു പതിറ്റാണ്ടിലേറെയായി സഹസംവിധായകനായും അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിന്ന മാരിമുത്തു ഹൃദയാഘാതം മൂലം മരണപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഡബ്ബിങിനിടെ കുഴഞ്ഞു വീണാണ് അദ്ദേഹം മരണപ്പെട്ടത്. ജയിലർ സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുന്നത് ആയിരുന്നു. 2020 ല്‍ ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. വര്ഷങ്ങളായി വാടക വീട്ടിൽ താമസിച്ചിരുന്ന മാരിമുത്തു സ്വന്തമായി ഒരു വീട് വേണമെന്ന ആഗ്രഹം സഫലമാക്കിയെങ്കിലും ആ വീട്ടിൽ താമസിക്കണം എന്ന ആഗ്രഹം ബാക്കി നിർത്തിയാണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹവും ഭാര്യയും ഒന്നിച്ചു പങ്കെടുത്ത അവസാന അഭിമുഖമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അഭിമുഖങ്ങളിൽ അദ്ദേഹം ഏറ്റവുമധികം സംസാരിച്ചത് രണ്ടു മക്കളെയും കുറിച്ചായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ അഖിലൻ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പൊ വൈറൽ ആവുന്നത്.

ഉൾക്കൊള്ളാൻ പറ്റുന്നില്ല

ഉൾക്കൊള്ളാൻ പറ്റുന്നില്ല

അച്ഛൻ മരിച്ചു എന്നത് പൂർണ്ണമായും ഉൾക്കൊള്ളാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിച്ചത് ആയിരുന്നില്ലല്ലോ ഇങ്ങിനെയൊക്കെ നടക്കുമെന്ന്. നല്ലപോലെ ഇരുന്നതാണ്, രാവിലെ വന്നു ഭക്ഷണം കഴിച്ചിട്ട് ഡബ്ബിങ്ങിന് പോയതാണ്. അവിടെ നിന്നും ഷൂട്ടിങ്ങിനു പോകുമെന്നും പറഞ്ഞിട്ടാണ് പോയത്. ഇതിൽ നിന്നും പുറത്തു വരേണ്ടത് എങ്ങിനെ ആണെന്ന് എനിക്ക് അറിയില്ല, വരുമോ എന്നും അറിയില്ല. പക്ഷെ അദ്ദേഹം ഇല്ലെങ്കിലും എങ്ങിനെ ജീവിക്കണം എന്ന് ഞങ്ങൾക്ക് പറഞ്ഞു തന്നിട്ടാണ് അദ്ദേഹം പോയത്.

തനിയെ ഹോസ്പിറ്റലിൽ പോയി

തനിയെ ഹോസ്പിറ്റലിൽ പോയി

വിശ്രമം ഇല്ലാത്ത പോലെ ഈ ഓട്ടം തുടങ്ങിയത് ഈ അടുത്താണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ സിനിമയിൽ ആയിരുന്നു, അതിപ്പോൾ മിനിസ്ക്രീൻ ആയാലും ബിഗ്‌സ്‌ക്രീൻ ആയാലും അദ്ദേഹത്തിന് ഒരുപോലെ ഇഷ്ടം ആയിരുന്നു. മൂന്നാലു വര്ഷം മുൻപ് നെഞ്ചുവേദന ഒക്കെ ഉണ്ടായി ഒരു മൈനർ സർജറി ഒക്കെ ചെയ്തത് ആയിരുന്നു. അന്ന് അതൊക്കെ മാറി ഹെൽത്തി ആയത് ആയിരുന്നു. അന്ന് വീട്ടിൽ വച്ചായിരുന്നു, പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഈ പ്രാവശ്യം വയ്യാന്നു തോന്നിയപ്പോൾ അദ്ദേഹം തനിയെ ഹോസ്പിറ്റലിൽ പോയതാണ്. 58 വയസായിരുന്നു അച്ഛന്, ഇനിയും ഒരു അഞ്ചാറ് വർഷത്തിനുള്ളിൽ സംവിധാനത്തിലേക്ക് മടങ്ങി പോകണം എന്നൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

'ബാബു ആന്റണിയെ കെട്ടിപ്പിടിച്ചു'

അമ്മയും അനിയത്തിയും

അമ്മയും അനിയത്തിയും

അമ്മയേം അനിയത്തിയേം ഈ ദുഃഖത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല. അവൾ ചെന്നൈയിൽ ജോലി ചെയ്യുകയാണ്. അവൾക്ക് വിദേശത്തുപോയി പഠിക്കണം എന്നാണ് ആഗ്രഹം. തടസങ്ങൾ ഒന്നും ഇല്ലാതെ അവളുടെ ആഗ്രഹം ഒക്കെ നടത്തികൊടുക്കണം എനിക്ക്. അച്ഛൻ ഇല്ലാത്തത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ നടന്നില്ല എന്ന് അവൾക്ക് ഒരിക്കലും തോന്നരുത്. അച്ഛന്റെ നാട്ടിലേക്ക് അച്ഛൻ സമയക്കുറവ് കാരണം അങ്ങിനെ വരാറുണ്ടായിരുന്നില്ല. അച്ഛന്റെ അമ്മയ്ക്ക് നല്ല വയസായി, അച്ഛന്റെ അച്ഛനെ അടക്കം ചെയ്ത സ്ഥലത്തു തന്നെ അടക്കം ചെയ്യണം എന്നുള്ളത് അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു. ആ ആഗ്രഹം പോലെ നാട്ടിൽ കൊണ്ട് വന്നു അവിടെയാണ് അടക്കം ചെയ്തത്.

അവളുടെ ആഗ്രഹങ്ങൾ നടത്തണം

അവളുടെ ആഗ്രഹങ്ങൾ നടത്തണം

അമ്മയേം അനിയത്തിയേം ഈ ദുഃഖത്തിൽ നിന്നും പുറത്തുകൊണ്ടുവരാൻ പറ്റുമോ എന്നൊന്നും എനിക്ക് അറിയില്ല. അവൾ ചെന്നൈയിൽ ജോലി ചെയ്യുകയാണ്. അവൾക്ക് വിദേശത്തുപോയി പഠിക്കണം എന്നാണ് ആഗ്രഹം. തടസങ്ങൾ ഒന്നും ഇല്ലാതെ അവളുടെ ആഗ്രഹം ഒക്കെ നടത്തികൊടുക്കണം എനിക്ക്. അച്ഛൻ ഇല്ലാത്തത് കൊണ്ട് അവളുടെ ആഗ്രഹങ്ങൾ നടന്നില്ല എന്ന് അവൾക്ക് ഒരിക്കലും തോന്നരുത്. അച്ഛന്റെ നാട്ടിലേക്ക് അച്ഛൻ സമയക്കുറവ് കാരണം അങ്ങിനെ വരാറുണ്ടായിരുന്നില്ല. അച്ഛന്റെ അമ്മയ്ക്ക് നല്ല വയസായി, അച്ഛന്റെ അച്ഛനെ അടക്കം ചെയ്ത സ്ഥലത്തു തന്നെ അടക്കം ചെയ്യണം എന്നുള്ളത് അദ്ദേഹത്തിന്റെ ആഗ്രഹം ആയിരുന്നു. ആ ആഗ്രഹം പോലെ നാട്ടിൽ കൊണ്ട് വന്നു അവിടെയാണ് അടക്കം ചെയ്തത്.

അച്ഛന്റെ ആഗ്രഹം പോലെ

അച്ഛന്റെ ആഗ്രഹം പോലെ


അച്ഛന്റെ നാട്ടിൽ എല്ലാവര്ക്കും അച്ഛനോട് സ്നേഹമാണ്. ആ നാട്ടിൽ നിന്നാരും ആ നാടിൻറെ പേരുയർത്തി അച്ഛനെപ്പോലെ ആയിട്ടില്ല. ഈ നാട്ടിലൊന്നും ഒരു വാർത്തയും റിപ്പോർട്ട് ചെയ്യാൻ ഇന്നുവരെ ഒരു മീഡിയയും വന്നിട്ടില്ല പക്ഷെ അച്ഛൻ മരിച്ചപ്പോൾ രാവിലെ നാലുമണി മുതൽ മീഡിയാസ് ഉൾപ്പെടെ നിരവധി ആളുകൾ ഈ നാട്ടിലേക്കു വന്നു. ഇവിടെ ഉള്ള ആളുകൾക്ക് മൊത്തം സങ്കടവും അഭിമാനവും ആണ് ആ നിമിഷം തോന്നിയത്. അച്ഛൻ കൂടെ ഇല്ല എന്നുള്ളത് ഭയങ്കര സങ്കടമുള്ള കാര്യമാണ്. അച്ഛൻ ഇല്ലാതെ അച്ഛന്റെ നാട്ടിൽ ഈ ഒരു അവസ്ഥയിൽ വന്നു നിൽക്കുന്നതിന്റെ ബുദ്ധിമുട്ടും ഉണ്ട്. പക്ഷെ അച്ഛന്റെ ആഗ്രഹം പോലെയാണ് അദ്ദേഹത്തിന്റെ അവസാന യാത്ര ഇവിടെ ആകണം എന്നുള്ളത് സാധിച്ചത്.

മാളു. എൽ
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ