പ്രതീക്ഷകള്‍ പങ്കുവച്ചു കൊണ്ട് മറ്റൊരു ഫഹദ് ഫാസില്‍ ചിത്രവും തയ്യാറാവുകയാണ്. ടേക്ക് ഓഫ് സംവിധാനം ചെയ്ത മഹേഷ് നാരായണന്റെ രണ്ടാമത്തെ ചിത്രമായ മാലിക്ക്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കാനായി ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കാറിനെയാണ് മാലിക്കിലെത്തിച്ചിരിക്കുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിലെ ആക്ഷന്‍ വിറ്റാക്കറിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പേരുകേട്ട ക്യാപ്റ്റന്‍ മാര്‍വല്‍, എക്സ് മെന്‍ അപ്പോകലിപ്സ് തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്നു വിറ്റാക്കര്‍. Also Read: സൂപ്പര്‍ഹിറ്റ് മോഹൻലാൽ ചിത്രത്തിൻ്റെ ചൈനീസ് റീമേക്ക് ട്രെയിലര്‍!; ഇത് അത് തന്നെയെന്ന് ആരാധകര്‍!
ചിത്രത്തിന്റെ സംവിധായകന് മഹേഷും ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും ലീയും നേരത്തെ കമല്‍ഹാസന്റെ വിശ്വരൂപത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ പരിചയവും അടുപ്പവുമാണ് ലീയെ മാലിക്കിലെത്തിച്ചത്. മാലിക്കിന് മികച്ചൊരു കഥയുണ്ടെന്നും ഫഹദ് ഫാസിന്റെ പ്രകടനം ഉജ്ജ്വലമാണെന്നും ലീ പറയുന്നു. ആമിര്‍ ഖാന്-അമിതാഭ് ബച്ചന് ചിത്രം തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാനിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ലീ പറയുന്നത് തനിക്ക് ലഭിച്ച ആദ്യ സ്റ്റോറി ഓറിയന്റഡ് ചിത്രമാണ് മാലിക്ക് എന്നാണ് ലീ പറയുന്നത്.
വന്‍ ബജറ്റിലുള്ള ചിത്രങ്ങള്‍ താന്‍ ചെയ്യാറുണ്ടെങ്കിലും കഥാപാത്രങ്ങളുടെ വികാരത്തിന് പ്രാധാന്യം നല്കുന്ന തരത്തിലുള്ള ആക്ഷന്‍ ഒരുക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ലീ പറയുന്നു. മാലിക്കിലെ ആക്ഷന്‍ റിയലിസ്റ്റിക്കാണെന്നും തനിക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറിച്ച് ദിവസമായി വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഉള്ള രംഗമാണ് ലീ ചെയ്യുന്നത്.
Also Read:'ഫിങ്കേഴ്സ് ക്രോസ്ഡ്'; നിൻ്റെയൊപ്പം അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുന്നുവെന്ന് സ്വാസികയോട് ഉണ്ണി മുകുന്ദൻ!
''അഭിനേതാക്കള്‍ കാര്യങ്ങള്‍ വളരെ വേഗം മനസിലാക്കുന്നവരാണ്. അവര്‍ക്ക് കഴിയുന്നത്ര ചെയ്യിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഫഹദ് വളറെ ഓര്‍ഗാനിക്കാണ്. നല്ല നടനാണ് അദ്ദേഹം എന്നതാണ് പ്രധാനം. ഹോളിവുഡിന്റെ മുന്‍നിരയിലേക്ക് വരെ എത്താന്‍ കഴിയുന്ന നടനാണ് ഫഹദ്. അത്ര കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു'', ലീ പറയുന്നു.
ചിത്രത്തിന്റെ സംവിധായകന് മഹേഷും ഛായാഗ്രാഹകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും ലീയും നേരത്തെ കമല്‍ഹാസന്റെ വിശ്വരൂപത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ പരിചയവും അടുപ്പവുമാണ് ലീയെ മാലിക്കിലെത്തിച്ചത്. മാലിക്കിന് മികച്ചൊരു കഥയുണ്ടെന്നും ഫഹദ് ഫാസിന്റെ പ്രകടനം ഉജ്ജ്വലമാണെന്നും ലീ പറയുന്നു. ആമിര്‍ ഖാന്-അമിതാഭ് ബച്ചന് ചിത്രം തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാനിലടക്കം പ്രവര്‍ത്തിച്ചിട്ടുള്ള ലീ പറയുന്നത് തനിക്ക് ലഭിച്ച ആദ്യ സ്റ്റോറി ഓറിയന്റഡ് ചിത്രമാണ് മാലിക്ക് എന്നാണ് ലീ പറയുന്നത്.
വന്‍ ബജറ്റിലുള്ള ചിത്രങ്ങള്‍ താന്‍ ചെയ്യാറുണ്ടെങ്കിലും കഥാപാത്രങ്ങളുടെ വികാരത്തിന് പ്രാധാന്യം നല്കുന്ന തരത്തിലുള്ള ആക്ഷന്‍ ഒരുക്കാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ലീ പറയുന്നു. മാലിക്കിലെ ആക്ഷന്‍ റിയലിസ്റ്റിക്കാണെന്നും തനിക്ക് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറിച്ച് ദിവസമായി വിനയ് ഫോര്‍ട്ടും ഫഹദ് ഫാസിലും ഉള്ള രംഗമാണ് ലീ ചെയ്യുന്നത്.
Also Read:'ഫിങ്കേഴ്സ് ക്രോസ്ഡ്'; നിൻ്റെയൊപ്പം അഭിനയിക്കാൻ അവസരത്തിനായി കാത്തിരിക്കുന്നുവെന്ന് സ്വാസികയോട് ഉണ്ണി മുകുന്ദൻ!
''അഭിനേതാക്കള്‍ കാര്യങ്ങള്‍ വളരെ വേഗം മനസിലാക്കുന്നവരാണ്. അവര്‍ക്ക് കഴിയുന്നത്ര ചെയ്യിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. ഫഹദ് വളറെ ഓര്‍ഗാനിക്കാണ്. നല്ല നടനാണ് അദ്ദേഹം എന്നതാണ് പ്രധാനം. ഹോളിവുഡിന്റെ മുന്‍നിരയിലേക്ക് വരെ എത്താന്‍ കഴിയുന്ന നടനാണ് ഫഹദ്. അത്ര കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു'', ലീ പറയുന്നു.