റാണ ദഗുപതി. പേരുകേട്ടാലെ ഉള്ളം കിടുകിടാ വിറക്കും. ബാഹുബലിയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് അവസ്മരണീയമാക്കി പ്രേക്ഷക ശ്രദ്ധ നേടിയ താരം ഒരു സംഭവമാണെന്നാണ് സിനിമാലോകത്തെ വിശേഷങ്ങൾ. പ്രശസ്ത തെലുങ്ക് സിനിമാ നിർമ്മാതാവ് ദഗുപതി സുരേഷ് ബാബുവിന്‍റെ മകൻ. മുത്തച്ഛൻ രാമനായിഡുവും അറിയപ്പെടുന്ന നിർമ്മാതാവ്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അമ്മാവനാണ്. പക്ഷേ സിനിമയിലേക്കെത്താൻ റാണ സ്വീകരിച്ചത് വളഞ്ഞവഴിയായിരുന്നു. സിനിമയിൽ വിഷ്വൽ ഇഫക്ട്സ് കോഓർഡിനേറ്ററായി പ്രവർത്തിച്ചുകൊണ്ടാണ് റാണയുടെ തുടക്കം. വലതുകണ്ണിന് ജന്മനാ കാഴ്ചശക്തിയുണ്ടായിരുന്നില്ല. മരണാനന്തരം ഒരാളുടെ കണ്ണ് വച്ചുപിടിപ്പിച്ചെങ്കിലും കാഴ്ച ലഭിച്ചില്ല. ഇടത് കണ്ണിലൂടെ മാത്രമേ കാണുവാൻ കഴിയുമായിരുന്നുള്ളൂ.
സിനിമയിൽ നിന്നും സ്പെഷൽ ഇഫക്ട്സിന് അവാർഡുകൾ വരെ നേടാനായി. റാണ നിർമ്മിച്ച ബൊമ്മലാട്ടം എന്ന സിനിമ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. ലീഡർ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ആദ്യമായി അഭിനേതാവായത്. പിന്നീട് ബോളിവുഡിൽ ദം മാരോ ദം എന്ന ചിത്രവും തെലുങ്കിൽ കൃഷ്ണം വന്ദേ ജഗത് ഗുരുവും അഭിനയിച്ചു. പിന്നീടാണ് ബാഹുബലിയിലേക്ക് ബല്ലാലദേവനായെത്തുന്നത്. പക്ഷേ ആളുകൾക്കൊപ്പം നിൽക്കാനും കാരുണ്യപ്രവർത്തികൾ ചെയ്യാനും റാണ സമയം കണ്ടെത്താറുണ്ട്. ഈയടുത്ത് ഒരു പ്രചാരണപരിപാടിയുടെ ഭാഗമായി ചുമട്ടുതൊഴിലാളിയായി അരിചാക്കുകൾ പൊക്കി കൂലിവേല ചെയ്യാനും തയ്യാറായി ഈ നടൻ.
Rana's real life
Rana daggubati became a coolie worker ! for what ?
സിനിമയിൽ നിന്നും സ്പെഷൽ ഇഫക്ട്സിന് അവാർഡുകൾ വരെ നേടാനായി. റാണ നിർമ്മിച്ച ബൊമ്മലാട്ടം എന്ന സിനിമ മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. ലീഡർ എന്ന തെലുങ്ക് സിനിമയിലൂടെയാണ് ആദ്യമായി അഭിനേതാവായത്. പിന്നീട് ബോളിവുഡിൽ ദം മാരോ ദം എന്ന ചിത്രവും തെലുങ്കിൽ കൃഷ്ണം വന്ദേ ജഗത് ഗുരുവും അഭിനയിച്ചു. പിന്നീടാണ് ബാഹുബലിയിലേക്ക് ബല്ലാലദേവനായെത്തുന്നത്. പക്ഷേ ആളുകൾക്കൊപ്പം നിൽക്കാനും കാരുണ്യപ്രവർത്തികൾ ചെയ്യാനും റാണ സമയം കണ്ടെത്താറുണ്ട്. ഈയടുത്ത് ഒരു പ്രചാരണപരിപാടിയുടെ ഭാഗമായി ചുമട്ടുതൊഴിലാളിയായി അരിചാക്കുകൾ പൊക്കി കൂലിവേല ചെയ്യാനും തയ്യാറായി ഈ നടൻ.
Rana's real life
Rana daggubati became a coolie worker ! for what ?