ആപ്പ്ജില്ല

'നോ പ്ലാന്‍സ് ടു ചേഞ്ച്'; ലിജോ ജോസിന് ഇന്ന് 40-ാം പിറന്നാള്‍

സിനിമാലോകത്ത് എത്തിയിട്ട് 9 വർഷങ്ങൾ, ഇതിനകം ചെയ്തത് ഏഴ് ചിത്രങ്ങൾ മാത്രം. അതോ ഒന്നിനൊന്ന് മികച്ച ഏഴ് ചിത്രങ്ങൾ, ലിജോ ജോസ് ഇന്ന് 40 പിന്നിടുകയാണ്

Samayam Malayalam 12 Sept 2019, 3:05 pm
നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്' എന്ന് തന്‍റെ കരിയറിലെ ഏറ്റ ഏറ്റവും വലിയ പരാജയം മുന്നില്‍ വന്ന സമയത്ത് കൂളായി പറഞ്ഞ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അതൊരു വെറും വാക്കല്ലെന്ന് അതിനുശേഷമിറങ്ങിയ തന്‍റെ ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. 86 പുതുമുഖങ്ങളെ ഒരുമിച്ച് അവതരിപ്പിച്ച 'അങ്കമാലി ഡയറീസ്', പിന്നീടുവന്ന ചിത്രം 'ഈ.മ.യൗ', ഇപ്പോള്‍ 'ജല്ലിക്കെട്ട്'. 49-ാം ചലച്ചിത്രമേളയില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം നേടുകയുണ്ടായി. മലയാളത്തിലെ നവയുഗ സിനിമാ സംവിധായകരിൽ പ്രധാനിയായ ലിജോ ഇന്ന് നാല്‍പത് വയസ്സ് പിന്നിടുകയാണ്.
Samayam Malayalam lijo


Also Read: ലിജോയുടെ 'ജല്ലിക്കട്ട്' റിലീസ് പൂജ അവധിക്ക്

തൃശൂർ ചാലക്കുടിയിൽ 1979 സെപ്റ്റംബർ 12 നായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജനനം. സംസ്ഥാന നാടക അവാർഡ് ജേതാവും നാടക-സിനിമാ നടനുമായ ജോസ് പെല്ലിശ്ശേരിയും ലില്ലിയുമാണ്‌ മാതാപിതാക്കൾ. ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു സ്കൂൾ കാലഘട്ടം. ആലുവ യൂ.സി കോളേജിൽ നിന്ന് ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റേഷൻ മാനേജ്മെൻറിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

Also Read: ടോറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ കൈയടി നേടി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട്

2010-ൽ പുറത്തിറങ്ങിയ 'നായകൻ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്കുള്ള ലിജോ പെല്ലിശ്ശേരിയുടെ അരങ്ങേറ്റം. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേൻ (2013) എന്നീ ചിത്രങ്ങള്‍. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു ഇവ. 'ആമേൻ' നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടുകയുണ്ടായി. 'സിറ്റ് ഓഫ് ഗോഡ്' എന്ന ചിത്രമായിരുന്നു താൻ ലൂസിഫറിന് മുമ്പ് സംവിധാനം ചെയ്യേണ്ടതെന്ന് ഈയടുത്തിടെ റിപ്പോര്‍ട്ട‍‍‍ർ ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. പക്ഷേ ലിജോ തന്നെയായിരുന്നു അത് ചെയ്യേണ്ടിയിരുന്നത്. അദ്ദേഹം അത് മനോരമായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

Also Read: ‘തൻ്റെ ഭ്രാന്തും മാജിക്കുമായി ലിജോ മടങ്ങിയെത്തി’; 'ജല്ലിക്കെട്ടി'നെ പ്രകീര്‍ത്തിച്ച് ഗീതു മോഹന്‍ദാസ്

നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ശേഷം 86 പുതുമുഖങ്ങൾ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) വലിയ വിജയമായി. ശേഷം ഈ.മ.യൗ എന്ന ചിത്രം 2018 ൽ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ.മ.യൗ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചത്.

48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള സിൽവർ പിയാകിനും നേടി. 2018 ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിൽവർ ക്രൗട്ട് ഫെസന്‍റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചു.ഏഴാമത്തെ ചിത്രമായ ജല്ലിക്കെട്ട് ഈയടുത്തിടെ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിച്ചപ്പോള്‍ ലോക പ്രശസ്തരായ നിരൂകരടക്കം ഏറെ വാഴ്ത്തിയിട്ടുണ്ട്. ചിത്രം പൂജ അവധിക്കാലത്താണ് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്