'പുലിമുരുകൻ' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ വിഷുവിന് തീയേറ്ററിലേക്ക് വരാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങ് കഴിഞ്ഞദിവസമായിരുന്നു നടന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന.് സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുക്കുന്നത്. ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ വെച്ച് മമ്മൂട്ടി അവശതകൾ മറന്ന് അവതാരകനായതും അണിയറപ്രവര്‍ത്തകരെ മുഴുവൻ പേരെടുത്ത് വിളിച്ചതും ഓര്‍ത്തെടുക്കുകയാണ് നടൻ പ്രശാന്ത് അലക്സാണ്ടര്‍. ഈ വിവരം പ്രശാന്ത് ഫേസ്ബുക്കിൽ കുറിക്കുകയും ചെയ്തു.
പ്രശാന്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം കാണാം
"മോനെ പ്രശാന്തേ.."ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..
ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..
നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ച് & packup പാർട്ടി anchor ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..
ഞങ്ങൾ മൂവരും പ്ലാനിങ്ങിലേക്ക് കടന്നു..
"നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം"
ഘന ഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എൻ്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി. ക്ഷീണം വകവെയ്ക്കാതെ,കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി.
2മണിക്കൂറോളം ഒറ്റനില്പിൽ നിന്ന്,എല്ലാ crew members നേയും പേരെടുത്തു വിളിച്ചു,വിശേഷം പങ്ക് വച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി..
തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു..
മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..
THE KING IS BACK...
പ്രശാന്തിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം കാണാം
"മോനെ പ്രശാന്തേ.."ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..
ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി..
നൂറോളം ദിവസം ഷൂട്ട് ചെയ്ത 'മധുരരാജയുടെ' ഓഡിയോ ലോഞ്ച് & packup പാർട്ടി anchor ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..
ഞങ്ങൾ മൂവരും പ്ലാനിങ്ങിലേക്ക് കടന്നു..
"നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം"
ഘന ഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എൻ്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി. ക്ഷീണം വകവെയ്ക്കാതെ,കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി.
2മണിക്കൂറോളം ഒറ്റനില്പിൽ നിന്ന്,എല്ലാ crew members നേയും പേരെടുത്തു വിളിച്ചു,വിശേഷം പങ്ക് വച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി..
തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു..
മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം..
THE KING IS BACK...