കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് പാസ്പോർട്ട് നൽകാൻ കോടതി അനുമതി. ഷൂട്ടിംഗിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ പോകുന്നതിനാണ് ദിലീപ് പാസ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ദിലീപിന് പാസ്പോർട്ട് നൽകരുതെന്നും കേസിൻ്റെ വിചാരണ വൈകിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. വർക്ക് വിസ ലഭിക്കണമെങ്കിൽ പാസ്പോർട്ട് ഹാജരാക്കണമെന്ന പ്രതിഭാഗം വാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു
ഡിസംബർ 15 മുതൽ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശത്ത് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമരംഗത്തുള്ളവരാണെന്നതിനാൽ ഇൗ യാത്ര അവരെ സ്വാധീനിക്കുന്നതിനാണെന്നും വിദേശയാത്രയിൽ ഒപ്പം കൊണ്ടു പോകുന്നവരുടെ പേരുകൾ ഒന്നും ദിലീപ് ഹർജിയിൽ രേഖപ്പെടുത്തിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു
ഡിസംബർ 15 മുതൽ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശത്ത് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കേസിലെ പ്രധാന സാക്ഷികളെല്ലാം തന്നെ സിനിമരംഗത്തുള്ളവരാണെന്നതിനാൽ ഇൗ യാത്ര അവരെ സ്വാധീനിക്കുന്നതിനാണെന്നും വിദേശയാത്രയിൽ ഒപ്പം കൊണ്ടു പോകുന്നവരുടെ പേരുകൾ ഒന്നും ദിലീപ് ഹർജിയിൽ രേഖപ്പെടുത്തിയില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു