Also Read: ഞാൻ കാത്തിരുന്ന നിമിഷം! റെഡ് കാർപറ്റിൽ നിന്നുള്ള പുതിയ ചിത്രങ്ങളുമായി അദിതി റാവു
കാൻസ് വേദിയിലേക്ക്
മകൾ ദേവിക്കൊപ്പമായിരുന്നു ജലജ കാൻസ് വേദിയിലെത്തിയത്. ഫിലിം ഫെസ്റ്റിവലിന് സിനിമ എത്തിയ്ക്കാൻ ധാരാളം കടമ്പകൾ കടക്കേണ്ടി വന്നു. തമ്പിന്റെ കാലഹരണപ്പെട്ട പ്രിന്റുകൾ വീണ്ടെടുക്കാൻ ഫിലിം ഹെറിറ്റേജ് ഫൗണ്ടേൻ ഡയറക്ടർ ശിവേന്ദ്ര സിംഗ് ദുംഗാർപുർ നന്നേ പണിപ്പെടേണ്ടിയും വന്നു. ശിവേന്ദ്ര സിംഗ് ദുംഗാർപുർ, ചെന്നൈ പ്രസാദ് കോർപ്പറേഷൻ പ്രതിനിധി നടരാജ് തങ്കവേലു എന്നിവരും ജലജയ്ക്കൊപ്പം വെള്ളിയാഴ്ച റെഡ് കാർപറ്റിലെത്തി.
അഭിമാനമെന്ന് താരം
കാനിലെത്തുന്ന ആദ്യ മലയാളി നടിമാരാണെന്നുള്ളതിൽ അഭിമാനമുണ്ടെന്ന് ജലജയും മകൾ ദേവിയും പറഞ്ഞു. പ്രിന്റഡ് വർക്ക് ചെയ്ത സെറ്റ് സാരിയിൽ ആയിരുന്നു ജലജ വേദിയിലെത്തിയത്. ക്രീം നിറത്തിലെ ലെഹങ്ക അണിഞ്ഞാണ് ദേവി എത്തിയത്. സിംപിൾ മേക്കപ്പിലും ലുക്കിലും ആയിരുന്നു ജലയും ദേവിയും തിളങ്ങിയത്.
തമ്പ്..
1978 ലാണ് തമ്പ് പുറത്തിറങ്ങിയത്. ജി. അരവിന്ദൻ സംവിധാനം ചെയ്ത ചിത്രം ഏറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു. ഭരത് ഗോപി, നെടുമുടി വേണു, വി. കെ. ശ്രീരാമൻ, ജലജ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അരവിന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. ഷാജി എൻ.കരുണാണ് ഛായാഗ്രഹണം നിർവഹിച്ചത്.
തമ്പിന്റെ കാൻസിലെ പ്രദർശനം
44 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ചിത്രത്തിന്റെ 4കെ പതിപ്പാണ് കഴിഞ്ഞ ദിവസം കാനിലെ സാലെ ബുനുവലിൽ പ്രദർശിപ്പിച്ചത്. എം.ജി രാധാകൃഷ്ണൻ ആയിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. കാവാലം നാരായണപണിക്കരായിരുന്നു ഗാനരചന നിർവഹിച്ചത്.