ആലപ്പുഴ മുതിർന്ന ചലച്ചിത്രനടി പി.കെ.കാഞ്ചന അന്തരിച്ചു. 89 വയസയിരുന്നു. വാര്‍ധക്യ സംബന്ധിയായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവു കൂടിയാണ് അന്തരിച്ച നടി. 2016 ൽ ഓലപ്പീപ്പി എന്ന സിനിമയിലൂടെയാണ് മികച്ച സഹനടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയത്. 1950 ൽ എം.ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത ‘പ്രസന്ന’യിൽ പ്രധാന വേഷം ചെയ്താണ് കാഞ്ചന സിനിമയിൽ തുടക്കം കുറിച്ചത്. കൊട്ടാരക്കര ശ്രീധരൻ നായർ, പാപ്പുക്കുട്ടി ഭാഗവതർ, രാഗിണി തുടങ്ങിയവർക്കൊപ്പമായിരുന്നു തുടക്കം. കലാനിലയത്തിൻ്റെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് സജീവമായത്.
ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ തുടങ്ങിയ സിനിമകളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമ– നാടക നടനായ കുണ്ടറ ഭാസിയെയാമ് വിവാഹം ചെയ്തത്. തുടര്‍ന്ന് സിനിമാ രംഗത്തു നിന്നു വിട്ടുനിന്ന നടി വർഷങ്ങൾക്കു ശേഷം വീണ്ടും ഓലപ്പീപ്പിയിലൂടെയാണ് വീണ്ടും സിനിമയിലെത്തിയത്.
ഇണപ്രാവുകൾ എന്ന സിനിമയുടെ അൻപതാം വാർഷികത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഓലപ്പീപ്പിയുടെ സംവിധായകൻ കൃഷ് കൈമൾ ആണ് കാഞ്ചനയെ പരിചയപ്പെട്ടത്. പിന്നീട് സിനിമയിലേക്കു വീണ്ടും ക്ഷണിക്കുകയായിരുന്നു. അതിന് ശേഷം മഞ്ജു വാര്യര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ഉദയായുടെ ഉമ്മ, ഇണപ്രാവുകൾ തുടങ്ങിയ സിനിമകളിൽ മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമ– നാടക നടനായ കുണ്ടറ ഭാസിയെയാമ് വിവാഹം ചെയ്തത്. തുടര്‍ന്ന് സിനിമാ രംഗത്തു നിന്നു വിട്ടുനിന്ന നടി വർഷങ്ങൾക്കു ശേഷം വീണ്ടും ഓലപ്പീപ്പിയിലൂടെയാണ് വീണ്ടും സിനിമയിലെത്തിയത്.
ഇണപ്രാവുകൾ എന്ന സിനിമയുടെ അൻപതാം വാർഷികത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഓലപ്പീപ്പിയുടെ സംവിധായകൻ കൃഷ് കൈമൾ ആണ് കാഞ്ചനയെ പരിചയപ്പെട്ടത്. പിന്നീട് സിനിമയിലേക്കു വീണ്ടും ക്ഷണിക്കുകയായിരുന്നു. അതിന് ശേഷം മഞ്ജു വാര്യര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കെയർ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.