ആപ്പ്ജില്ല

ദെെവത്തിന് മരണമുണ്ടോ? മറഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകവും

ഹൃദയാഘാതത്തെ തുടർന്നാണ് 60ാം വയസ്സിൽ മറഡോണ വിടപറഞ്ഞത്. അസുഖത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു മറഡോണ.

Samayam Malayalam 26 Nov 2020, 9:18 am
ഭൂമിയിലെ വേഷം അഴിച്ചുവച്ച് മറഡോണയെന്ന ദെെവം മേഘങ്ങള്‍ക്കിടയിലേക്ക് യാത്രയായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് കളത്തിന് അകത്തും പുറത്തും ആവേശവും പ്രതീക്ഷയും മോഹങ്ങളും സമ്മാനിച്ച ഇതിഹാസം വിട പറഞ്ഞിരിക്കുകയാണ്. മരണം മനുഷ്യന് മാത്രം സംഭവിക്കുന്നതാണെന്നും ഇതിഹാസങ്ങള്‍ മരിക്കുന്നില്ലെന്നും പറയുമ്പോഴും ഇനി മറഡോണയും അയാളുടെ വട്ടുമില്ലാത്ത ലോകത്തായിരിക്കും ജീവിക്കേണ്ടി വരിക എന്ന സത്യം ആരാധകര്‍ പതിയെ തിരിച്ചറിയുകയാണ്.
Samayam Malayalam maradona
ദെെവത്തിന് മരണമുണ്ടോ? മറഡോണയ്ക്ക് വിട ചൊല്ലി മലയാള സിനിമാലോകവും


Also Read: ഈ കുട്ടിത്താരത്തെ അറിയാത്ത തെന്നിന്ത്യൻ സിനിമാപ്രേമികൾ കുറവാകും! തീർച്ച!

മറഡോണയുടെ വിയോഗത്തില്‍ ഫുട്ബോള്‍ ലോകം മാത്രമല്ല സിനിമാലോകവും തേങ്ങുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പാര്‍വതി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിഹാസ താരത്തിന് സോഷ്യല്‍ മീഡിയയിലൂടെ വിട ചൊല്ലിയത്. ട്രു എക്കണ്‍, ഇതിഹാസം എന്നായിരുന്നു മറഡോണയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു മറഡോണ. 25ാം വയസ്സിലായിരുന്നു ആ നായകൻ അർജൻറീനയെ ചാമ്പ്യൻമാരാക്കിയത്. ഒറ്റയാൻ മികവ് കൊണ്ടാണ് അന്നദ്ദേഹം ഒരു ശരാശരി ടീമിനെ ലോകചാമ്പ്യൻമാരാക്കിയത്. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജൻറീനക്കായി കളിച്ചിട്ടുണ്ട്.

Also Read: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന 'കുമാരി'; മോഷൻ പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ്‌ പ്രൊഡക്ഷൻസ്!

അർജൻറീനക്കായി 91 മത്സരങ്ങളിൽ 34 ഗോളുകളാണ് മറഡോണ നേടിയിട്ടുള്ളത്. 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും നേടി. ക്ലബ്ബ് ഫുട്ബോളിൽ അദ്ദേഹം 588 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് 60ാം വയസ്സിൽ മറഡോണ വിടപറഞ്ഞത്. അസുഖത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


View this post on Instagram A post shared by Prithviraj Sukumaran (@therealprithvi)


View this post on Instagram A post shared by Manju Warrier (@manju.warrier)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്