ചെന്നൈ: മലയാള സിനിമയില്‍ അമ്മയായും മുത്തശ്ശിയായും തിളങ്ങിയ മുതിർന്ന താരം ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അവര്‍.ചെന്നൈയിലായിരുന്നു അന്ത്യം. കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്റ്റായിരുന്നു ലക്ഷ്മി എംടി - ഹരിഹരൻ ടീമിൻ്റെ പഞ്ചാഗ്നിയിലൂടെയായിരുന്നു സിനിമയിലേക്ക് പ്രവേശിച്ചത്.
ഇൗ പുഴയും കടന്ന്, പിറവി, ഉദ്യാനപാലകൻ, അനന്തഭദ്രം, സ്തുഹാര, വിസ്മയം, ചിത്രകൂടം, മല്ലു സിംഗ്, നാലുകെട്ട്, പൊന്തന്‍മാട, വിസ്മയത്തുമ്പത്ത്, തൂവല്‍ക്കൊട്ടാരം, കളിയൂഞ്ഞാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി സീരിയലുകളിലും, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മധുമോഹൻ്റെ സീരിയലുകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.
ഇൗ പുഴയും കടന്ന്, പിറവി, ഉദ്യാനപാലകൻ, അനന്തഭദ്രം, സ്തുഹാര, വിസ്മയം, ചിത്രകൂടം, മല്ലു സിംഗ്, നാലുകെട്ട്, പൊന്തന്‍മാട, വിസ്മയത്തുമ്പത്ത്, തൂവല്‍ക്കൊട്ടാരം, കളിയൂഞ്ഞാല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. നിരവധി സീരിയലുകളിലും, നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മധുമോഹൻ്റെ സീരിയലുകളിലാണ് കൂടുതൽ അഭിനയിച്ചിട്ടുള്ളത്.