ആപ്പ്ജില്ല

കല്യാണത്തിന് മുന്നേ ഞാൻ ഉണ്ടാക്കിയ ചായയും വടയും മതിയായിരുന്നു; രാജു ഇപ്പോ ഫുൾ തിരക്കാ; മല്ലികയുടെ വാക്കുകൾ!

ചിത്രത്തിന്റെ പ്രൊഡക്ഷനും പൃഥ്വി ആയിരുന്നല്ലോ; ശമ്പളം ഞാൻ ചോദിച്ചില്ല, ഇങ്ങോട്ട് തരിക ആയിരുന്നു. അവർ അന്വേഷിച്ചിരുന്നു, ഞാൻ എത്രയാണ് വാങ്ങുന്നതെന്ന് അത് എനിക്ക് തന്നു. വരുമാനത്തിന്റെ പേരിൽ ആരോടും തർക്കിക്കാൻ നിക്കാറില്ല- മല്ലികയുടെ വാക്കുകൾ!

Samayam Malayalam 2 Dec 2022, 12:38 pm
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞദിവസമാണ് അൽഫോൻസ് ചിത്രം ഗോൾഡ് തിയേറ്ററിൽ എത്തിയത്. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഏഴു വർഷങ്ങൾ കഴിഞ്ഞാണ് അൽഫോൺസ് പുത്രന്റെ ഒരു ചിത്രം എത്തുന്നത്. മുൻപ് ഓണത്തിന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് തീയതി മാറ്റി വെക്കുകയായിരുന്നു. ചിത്രത്തിൽ പൃഥ്വി രാജിന്റെ 'അമ്മ വേഷത്തിൽ തന്നെയാണ് മല്ലിക സുകുമാരൻ എത്തുന്നത്. ഇപ്പോഴിതാ പൃഥ്‌വി രാജിനൊപ്പമുള്ള അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. വിശദമായി വായിക്കാം! ALSO READ: താലി കെട്ടിയാൽ ഭാര്യയാകും എന്ന് ചിന്തിച്ചിരുന്ന കാലഘട്ടത്തിലാണത്; വടക്കൻ വീരഗാഥ സെറ്റിൽ ഉണ്ടായ..
Samayam Malayalam mallika sukumaran about working experience with prithvi raj at gold movie
കല്യാണത്തിന് മുന്നേ ഞാൻ ഉണ്ടാക്കിയ ചായയും വടയും മതിയായിരുന്നു; രാജു ഇപ്പോ ഫുൾ തിരക്കാ; മല്ലികയുടെ വാക്കുകൾ!


ഇപ്പൊ തിരക്കിലാണ്

ഈ സിനിമയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എപ്പോഴും ചായയും വടയുമാണ്. രാജുച്ചേട്ടന് ജീവിതത്തിൽ അമ്മ എത്ര വട്ടം ചായയും വടയും ഉണ്ടാക്കി കൊടുത്തിട്ടുണ്ടായിരിക്കും എന്ന് അവതാരകൻ ചോദിക്കുമ്പോൾ മല്ലിക നൽകിയ മറുപടി. "അയ്യോ എത്രയോ വട്ടം കൊള്ളാം. ഇപ്പോഴല്ലേ കൈയ്യിൽ കിട്ടാത്തത് ആരെയും. ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പൊ പിന്നെ പല സ്ഥലങ്ങളിലും, ഹോട്ടലുകളിലും ഒക്കെ പോയി ആ രുചിയൊക്കെ അങ്ങുപോയി. - മല്ലിക പറയുന്നു.

വളരെ അപൂർവ്വം

രാജു വീട്ടിൽ ഇരിക്കുന്ന ഒരു ദിവസം എന്ന് പറയുന്നത് വളരെ, വളരെ അപൂർവ്വം ആണ്. അതുകൊണ്ടുതന്നെയാണ് അരികെ കിട്ടാത്തത്.


രാവിലെ മുതൽ ആളുകൾ ചായയും വടയും ചേർത്ത ഒരു പാർട്ടി ചോദിക്കുകയാണ്. ഈ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് ഒരുപാട് ആളുകളുടെ സന്ദേശം കിട്ടി. നമ്മളെ അറിയുന്ന ആളുകൾക്ക് അറിയാം ഞാനും രാജുവും വീട്ടിൽ സംസാരിക്കുന്ന പോലെയാണ് അതിലും സംസാരിച്ചിരുന്നത് എന്ന്.

എവിടെ ആയാലും ആ കെമിസ്ട്രി ഉണ്ടാകുമല്ലോ. ഒരുപാട് കാലത്തിനു ശേഷമാണു രാജുവിനെ ഇങ്ങനെ ഒരു കഥാപാത്രമായി കാണാൻ കഴിഞ്ഞതെന്ന് ആളുകൾ പറഞ്ഞുവെന്നും നടി പറഞ്ഞു.

സുകുവേട്ടന്റെ സാന്നിധ്യം

രാജുവിന്റെ അമ്മയായി വന്നപ്പോൾ, അച്ഛനായി വന്നിരിക്കുന്നത് സുകുവേട്ടനാണ്. പല പടങ്ങളിലും ചിത്രം അങ്ങനെ വച്ചോട്ടെ എന്ന് ചോദിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കാരണം നമുക്ക് സങ്കടമോ സന്തോഷമോ ഉള്ള സീൻ ആണ് ചെയ്യാൻ ഉള്ളതെങ്കിൽ സുകുവേട്ടന്റെ മുഖത്തേക്ക് നോക്കുമ്പോൾ സങ്കടവും വരും സന്തോഷവും വരും. ബ്രോ ഡാഡിയിൽ രാജുവിന്റെ മുത്തച്ഛൻ ആയിട്ടാണ് എത്തിയതെങ്കിലും ഒരു ചിത്രത്തിലൂടെ എങ്കിലും സുകുവേട്ടന്റെ സാന്നിധ്യം അവിടെ ഉള്ളത് ഒരു സന്തോഷം തന്നെയാണ് നൽകുന്നത്- മല്ലിക പറഞ്ഞു.

ഞാൻ ഒന്നും ചോദിച്ചില്ല

ഈ ചിത്രത്തിൽ അമ്മയും മോനുമാണ്, അവിടെയും സുകുവേട്ടൻ ഉള്ളത് ഒരുപാട് സന്തോഷം നൽകി. ആ കഞ്ഞി ഒക്കെ വിളമ്പി കൊടുക്കുന്ന സീനിൽ നമ്മുടെ വീട്ടിൽ ഇരുന്ന് ചെയ്യുന്ന പോലെ തോന്നി. അപ്പോൾ സുകുവേട്ടന്റെ ഒക്കെ സാന്നിധ്യവും ഫീൽ ചെയ്തു.


ഒരു മകനോട് തോന്നുന്ന വാത്സല്യം തന്നെയാണ് അൽഫോൺസ് പുത്രനോടെന്നും നടി പറയുന്നു. പ്രൊഡക്ഷൻ പൃഥ്‌വിരാജ് ആയിരുന്നല്ലോ, പ്രതിഫലം ചോദിക്കേണ്ടി വന്നോ, അതോ കൂടിയാലോചന നടത്തിയോ എന്ന് ചോദിക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല, തരിക ആയിരുന്നു എന്ന മറുപടിയും നടി ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്