ആപ്പ്ജില്ല

മമ്മൂട്ടി മുൻഷി വേണുവിന്‍റെ 'ഗ്രേറ്റ് ബ്രദർ'

ആരുമില്ലാത്തവനെന്ന തോന്നൽ ഒരിക്കലും മുൻഷി വേണുവിനുണ്ടാകരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു

TNN 13 Apr 2017, 4:52 pm
ആരുമില്ലാത്തവനെന്ന തോന്നൽ ഒരിക്കലും മുൻഷി വേണുവിനുണ്ടാകരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ചികിത്സാവശ്യങ്ങൾക്കായി നടൻ മമ്മൂട്ടി പണം ചിലവഴിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ. അങ്ങനെ വേണുവിന്‍റെ വൃക്ക മാറ്റി വയ്ക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി മരണമെത്തിയത്. വൃക്കരോഗത്തെ തുടർന്ന് ഏറെ കാലമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയുമായിരുന്നു അദ്ദേഹം.
Samayam Malayalam mammootty supported munshi venu during his struggling days
മമ്മൂട്ടി മുൻഷി വേണുവിന്‍റെ 'ഗ്രേറ്റ് ബ്രദർ'


ഏഷ്യനെറ്റ് ന്യൂസ് ചാനലിലെ 'മുന്‍ഷി' എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ നടന്‍ വേണു വൃക്കരോഗത്തെ തുടര്‍ന്ന് മാസങ്ങളായി ചാലക്കുടി പോട്ടയിലെ ധന്യ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ചാണ് അന്ത്യം സംഭവിച്ചത്.



രോഗം മൂര്‍ച്ഛിച്ച് ചികിത്സാ സഹായം ലഭിക്കാതെ പാലിയേറ്റീവ് കെയറില്‍ കഴിയുകയായിരുന്ന മുന്‍ഷി വേണുവിന് സഹായവുമായി ആകെ എത്തിയത് സിനിമാ രംഗത്ത് നിന്ന് മമ്മൂട്ടി മാത്രമായിരുന്നു. അതിനുശേഷം നടൻ രാജീവ് പിള്ളയും. പിന്നീട് മമ്മൂട്ടി പറഞ്ഞതോടെ അമ്മ സംഘടനയുടെ സഹായവും ലഭിച്ചു. എഴുപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അംഗത്വ ഫീസ് നല്‍കാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുത്തിരുന്നില്ല വേണു. അംഗമല്ലാത്തതിനാല്‍ അവിടെനിന്നുള്ള സഹായം ആദ്യം വേണുവിന് ലഭിച്ചിരുന്നില്ല.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ വേണുവിനെ ജനശ്രദ്ധയിലെത്തിച്ചത് ഏഷ്യാനെറ്റിന്റെ ക്യാപ്‌സ്യൂള്‍ സറ്റയറായ മുന്‍ഷിയിലെ വേഷമാണ്. തുടര്‍ന്ന് പേരിനൊപ്പം 'മുന്‍ഷി' എന്ന പേരും പതിച്ചുകിട്ടി. കമല്‍ സംവിധാനം ചെയ്ത്, ദിലീപ് ഇരട്ടവേഷത്തിലെത്തിയ പച്ചക്കുതിരയിലൂടെയാണ് സിനിമാപ്രവേശം. ബന്ധുക്കള്‍ അധികമില്ലാത്ത വേണു പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. രോഗബാധിതനായതോടെ സിനിമകളിലേക്ക് ആരും വിളിക്കാതെയായി. വാടക കൊടുക്കാന്‍ കഴിയാതെവന്നതോടെ അവസാനം ലോഡ്ജില്‍ നിന്നും പടിയിറങ്ങേണ്ടിവരികയായിരുന്നു.



മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യത്തിൽ അദ്ദേഹത്തിന്റെ സുകൃതം പദ്ധതിക്ക് കീഴിലായിരുന്നു വേണുവിന്‍റെ ചികിത്സ മുഴുവൻ നടന്നിരുന്നത്. വൃക്ക മാറ്റിവയ്ക്കുന്നതിനായുള്ള ചികിത്സ നടക്കുന്ന ആശുപത്രിയിൽ രക്തബന്ധമുള്ളവരുടെ വൃക്കയേ സ്വീകരിക്കുവെന്നുള്ളത് മൂലം അതിനുള്ള നിയമകുരുക്കുകളെല്ലാം തീർത്ത് മുഴുവൻ തുകയും മമ്മൂട്ടി നൽകാമെന്ന് പറഞ്ഞിരിക്കെയാണ് അപ്രതീക്ഷിതമായി മരണം. ഇവിടെ വേണുവിന് മമ്മൂട്ടിയുടെ സഹായത്തോടെ സൗജന്യ ഡയാലിസിസും നടന്നുവരികയായിരുന്നു.

ജീവൻ റെനൽ കെയ‍ർ എന്ന സന്നദ്ധ സംഘടനയുടെ പിൻബലത്തോടെയായിരുന്നു വേണുവിന്റെ ചികിത്സയ്ക്ക് മമ്മൂട്ടി വേണ്ടതെല്ലാം നൽകിയത്. സിനിമാ താരസംഘടന അമ്മ നൽകുന്ന സഹായങ്ങള്‍ ഇടവേള ബാബുവിനോട് നിരന്തരം ചോദിച്ചറിഞ്ഞും വേണുവിന്‍റെ ഏറ്റവും അടുത്ത ബന്ധു അഥവാ സഹോദരൻ എന്നപോലെയായിരുന്നു മമ്മൂട്ടി എല്ലാം നിർവ്വഹിച്ചിരുന്നു.



വിരലിലെണ്ണാവുന്ന സിനിമകളിലെ ഇവർ ഒരുമിച്ചിട്ടുള്ളുവെങ്കിലും അവിവാഹിതനായതിനാലും ബന്ധുക്കാരാരും ഇല്ലാത്തതിനാലും ആരുമില്ലാത്തവനെന്ന തോന്നൽ വേണുവിനുണ്ടാകരുതെന്ന് മമ്മൂട്ടി എപ്പോഴും സിനിമാ സുഹൃത്തുക്കളെ ഓർമ്മിപ്പിച്ചിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചാലക്കുടി പോട്ടയിലെ പാലിയേറ്റീവ് കെയറിൽ ഇടയ്ക്കിടെ വേണുവിന്‍റെ രോഗവിവരങ്ങൾ അന്വേഷിച്ചറിയാൻ വേണ്ടപെട്ടവരേയും മമ്മൂട്ടി അയച്ചിരുന്നു.

Mammootty Supported Munshi Venu during his struggling days
Mammooty lended financial support to actor Munshi Venu who is undergone treatment for kidney failure months ago.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്