മക്കളെക്കുറിച്ച്
കുട്ടിക്കാലത്ത് അപൂര്‍വ്വമായി മാത്രമാണ് ഉണ്ണി അച്ഛനെ കണ്ടിരുന്നത്. അമ്മയായിരുന്നു പഠന കാര്യങ്ങളെല്ലാം ചെയ്തിരുന്നത്. പാട്ടും അഭിനയവുമൊക്കെ മകന് പകര്‍ന്ന് നല്‍കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നുവെങ്കിലും അതൊന്നും തനിക്ക് കഴിഞ്ഞില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കോളേജ് പഠനത്തിനിടയില്‍ ഉണ്ണിക്കൊരു പ്രണയമുണ്ടായിരുന്നു. ജോലി ലഭിച്ചതിന് ശേഷമായാണ് മെറീനയെക്കുറിച്ച് ഉണ്ണി വീട്ടില്‍ പറഞ്ഞത്.
ലളിത വിവാഹം
പൊതുവെ ആര്‍ഭാടങ്ങളോട് താല്‍പര്യമില്ലായിരുന്നു. ലളിതമായാണ് വിവാഹം നടത്തിയത്. വിവാഹ ക്ഷണക്കത്ത് വരെ തികച്ചും ലളിതമായിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷിക്കട്ടെ എന്ന കാര്യത്തിനായിരുന്നു മുന്‍ഗണന. അതിനാല്‍ വിവാഹ വിരുന്നില്‍ ഉച്ചത്തിലുള്ള പാട്ടുകളൊന്നുമുണ്ടായിരുന്നില്ല. ക്ഷണിക്കേണ്ടവരുടെ ലിസ്റ്റൊക്കെ നേരത്തെ തയ്യാറാക്കി വെച്ചിരുന്നുവെങ്കിലും ചിലരെയൊക്കെ വിട്ടുപോയിരുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പ്രണയവിവാഹം
പിറവം സ്വദേശിനിയാണെങ്കിലും കുടുംബസമേതമായി വിദേശത്താണ് മെറീന. മതത്തിന്റെ മതില്‍ക്കെട്ടുകളില്ലാത്ത പ്രണയം എന്നായിരുന്നു അച്ഛന്‍ ചിന്തിച്ചത്. ഇതേക്കുറിച്ച് അറിഞ്ഞാല്‍ കുടുംബത്തിലുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. ആശങ്കകളെ കാറ്റില്‍ പറത്തി എല്ലാവരും പിന്തുണയ്ക്കുകയായിരുന്നു. സുശീലയുമായുള്ള രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചായിരുന്നു ആ സമയത്ത് ചിന്തിച്ചത്. ഉണ്ണി ജനിച്ചത് ശേഷമായിരുന്നു ഭാര്യവീട്ടുകാര്‍ ആ ബന്ധം അംഗീകരിച്ചതെന്നും അന്നത്തെ അഭിമുഖത്തില്‍ നെടുമുടി വേണു പറഞ്ഞിരുന്നു.
തിലകൻ ചേട്ടനും
എന്നോട് പിണങ്ങിയിരിക്കുന്ന സമയത്തായിരുന്നുവെങ്കിലും തിലകന്‍ ചേട്ടനും അന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. തിരുവനന്തപുരത്തെ നായര്‍ ലോബിയുടെ ആളാണ് നെടുമുടി വേണുവെന്നായിരുന്നു ഒരിക്കല്‍ തിലകന്‍ വേണുവിനെക്കുറിച്ച് പറഞ്ഞത്. ആ പരാമര്‍ശം തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് മുന്‍പ് നെടുമുടി വേണു പ്രതികരിച്ചിരുന്നു.