Also Read: അനിൽ നെടുമങ്ങാടിൻ്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന്
ഇപ്പോൾ ഈ നഷ്ടം പൂർണ്ണമായും എൻ്റേത് മാത്രമാണ്
അദ്ദേഹത്തോടൊപ്പം ഒന്നിച്ച് അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. തൻ്റെ നിർമ്മാതാക്കളുമായി ഈ ആഗ്രഹത്തെ പറ്റി താൻ തുറന്ന് പറഞ്ഞിട്ടുമുണ്ടെന്ന് സുരേഷ് ഗോപി കുറിച്ചിരിക്കുന്നു. ഇപ്പോൾ ഈ നഷ്ടം പൂർണ്ണമായും എൻ്റേത് മാത്രമാണ്. ആത്മാവിന് നിത്യശാന്തി നേരുന്നു. തന്നെ വല്ലാതെ ഞെട്ടിച്ച വാർത്തയാണ് ഇതെന്നും സുരേഷ് ഗോപി കുറിച്ചു.
സംസ്കാരച്ചടങ്ങുകൾ ഇന്ന്
അനിൽ നെടുമങ്ങാടിൻ്റെ സംസ്കാരച്ചടങ്ങുകൾ ഇന്ന് തന്നെ നടത്താനാണ് സാധ്യത. അപകടമരണം കൊവിഡ് പശ്ചാത്തലം നിലനിൽക്കുന്നതിനിടെ സംഭവിച്ചതിനാൽ തന്നെ പ്രോട്ടോക്കോൾ പ്രകാരം മരണാനന്തരം കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
തീരാനഷ്ടമെന്ന് നടൻ
മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. തൊടുപുഴ മലങ്കര അണക്കെട്ടിൽ മുങ്ങിത്താണ് ഇന്നലെ വൈകിട്ടോടെയാണ് നടൻ അനിൽ നെടുമങ്ങാട് അന്തരിച്ചത്. അപകടം നടന്ന് ഞൊടിയിടയിൽ തന്നെ സമപവാസിയായ ഒരു യുവാവ് ഡാമിൽ ചാടി മൃതദേഹം കരയ്ക്ക് നടനെ ജീവനോടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം
തൊടുപുഴയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ജോജു ജോർജ്ജ് ചിത്രത്തിൻ്റെ ലൊക്കേഷനിലായിരുന്നു അനിൽ നെടുമങ്ങാട്. ഇന്നലെ ഒഴിവുദിവസമായിരുന്നതിനാൽ അനിൽ സുഹൃത്തുക്കളുമൊത്ത് ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം നടന്നത്. ഷൂട്ടിങ് സെറ്റ് കാണാനായി ഡാമിലെത്തിയ അനിലും സുഹൃത്തുക്കളും വൈകിട്ടോടെ കുളിക്കാനിറങ്ങുകയായിരുന്നു.
മരണം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി
നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽ അപകടത്തിൽ പെട്ട് മുങ്ങിത്താഴുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് അപകടം നടന്ന് എട്ട് മിനിറ്റുകൾക്കകം തന്നെ അനിലിനെ കരയ്ക്കെത്തിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നടൻ്റെ മരണം സംഭവിച്ചത്.
നെടുമങ്ങാട് തോട്ടുമുക്കിലാണ് അനിലിൻ്റെ വീട്
ഇപ്പോൾ തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രാവിലെ കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം പോസ്റ്റ് മോർട്ടം പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് മൃതദേഹം നടൻ്റെ സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് എത്തിക്കും. തിരുവനന്തപുരം നെടുമങ്ങാട് തോട്ടുമുക്കിലാണ് അനിൽ നെടുമങ്ങാടിൻ്റെ വീട്.