Also Read: അതെ സിനിമ, അത് സ്വപ്നം കാണുന്നവൻ്റേത് തന്നെയാണ്!
വൈറലായി വാക്കുകൾ
1980 കാലയളവ് മുതൽ 96 വരെ സിനിമാലോകത്ത് സജീവമായിരുന്ന അവർ ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ സിൽക് സ്മിതയുടെ മരണത്തെ സംബന്ധിച്ച് സുഹൃത്തായിരുന്ന നടി അനുരാധ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അനുരാധ സിൽക്കിനെ കുറിച്ച് പറഞ്ഞത്. മരിക്കുന്നതിൻ്റെ തലേദിവസം തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരുമോ എന്ന് സ്മിത ചോദിച്ചിരുന്നെന്നും അനുരാധ പറഞ്ഞിരുന്നു.
ഒരു സാധാരണ കുടുംബത്തില്‍
ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് വിജയലക്ഷ്മി പിന്നീട് തെന്നിന്ത്യ കീഴടക്കിയ മാദക നടി സില്‍ക്ക് സ്മിതയായി മാറിയ കഥ എല്ലാ സിനിമാപ്രേമികൾക്കും അറിവുള്ളതാണ്. സിനിമാലോകത്ത് ഏറെ തിളങ്ങി നിന്ന സമയത്ത് സ്വയം ജീവിതം അവസാനിപ്പിച്ചപ്പോൾ 36 വയസ്സായിരുന്നു സ്മിതയുടെ പ്രായം. നടിയുടെ അവസാന കാലഘട്ടം ഏറെ ദുര്‍ഘടം പിടിച്ചതായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. സില്‍ക്ക് സ്മിതയുടെ ജീവിതം ഒരു ദുരന്തമായത് അവളുടെ സാഹചര്യങ്ങള്‍ കൊണ്ടാണെന്ന് മുൻപ് പലരും പറഞ്ഞിട്ടുണ്ട്.
ഞെട്ടിച്ച സംഭവം
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവം ആയിരുന്നു നടിയുടെ ആത്മഹത്യ. ചെന്നെെയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നടിയുടെ അവസാന രാത്രിയിൽ തന്നെ വിളിച്ചതിനെ കുറിച്ച് നടി അനുരാധ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് രാത്രി എന്നെ സിൽക്ക് വിളിച്ചിരുന്നു. അനൂ ഒന്ന് വീട്ടിലേക്ക് വരാൻ പറ്റുമോ എന്ന് ചോദിച്ചു. എന്താണ് പെട്ടെന്ന്, രാത്രി ഒമ്പതര മണിയാവുന്നു. എന്താണ് വിഷയമെന്ന് ചോദിച്ചു. ഒന്നുമില്ല വീട്ടിലേക്ക് വാ കുറച്ചു സംസാരിക്കണം എന്ന് പറഞ്ഞു. ഇപ്പോ വരണോ അതോ നാളെ രാവിലെ വന്നാൽ മതിയോ എന്ന് താൻ ചോദിച്ചു. ഭർത്താവ് വീട്ടിൽ ഇല്ലെന്നും കുട്ടികൾ മാത്രമാണ് ഉള്ളതെന്നും താൻ പറഞ്ഞിരുന്നു.
20 മിനുട്ടിനുള്ളിൽ
ഭർത്താവ് 20 മിനുട്ടിനുള്ളിൽ വരും. അദ്ദേഹം വന്ന ശേഷം വരാം. അല്ലെങ്കിൽ നാളെ രാവിലെ വരാം എന്ന് പറഞ്ഞു. നിനക്കിപ്പോ വരാൻ പറ്റുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണെങ്കിൽ വരാം എന്ന് താനും പറഞ്ഞു. എന്നാൽ നാളെ രാവിലെ വാ, ചില പ്രധാന വിഷയങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് സിൽക്ക് ഫോൺ വെച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ വെച്ച് സതീഷ് ടിവി കാണവെ എന്നെ വിളിച്ചു. നോക്ക് സിൽക് സ്മിത ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞു. തനിക്കാകെ ഷോക്ക് ആയി. രാവിലെ വരാൻ പറഞ്ഞതാണല്ലോ എന്താണ് അവൾ പറയാനിരുന്നതെന്നും അറിഞ്ഞില്ല. ഉടനെ താനും സതീഷും സിൽകിന്റെ വീട്ടിലേക്ക് പോയി.
ശ്രീവിദ്യാമ്മയും എത്തി
വീട്ടിലേക്ക് ശ്രീവിദ്യാമ്മയും എത്തിയിരുന്നു. ഉള്ളിലേക്ക് പോയപ്പോൾ ബോഡി ആശുപത്രിയിലേക്ക് കൊണ്ടു പോയി എന്ന് പറഞ്ഞു തങ്ങൾ ഉടനെ ആശുപത്രിയിലേക്ക് പോയി. പോയപ്പോൾ കണ്ട കാഴ്ച സഹിക്കാൻ പറ്റാത്തതായിരുന്നു. ഒരു സ്ട്രക്ചറിൽ മീഡിയും ടോപ്പും ഇട്ടാണ് അവളെ കിടത്തിയിരുന്നത്. മൃതദേഹത്തിൻ്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേർ കാണാനാഗ്രഹിച്ച അവളുടെ ശരീരത്തിൽ ഈച്ചയാർക്കുന്നു. താനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് വീശി. അത് മറക്കാനേ പറ്റില്ല. അവൾ വളരെ ബോൾഡായിരുന്നു പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും അനുരാധ പറഞ്ഞു.