നടി പേളി മാണിയും നടൻ ശ്രീനിഷുമായുള്ള വിവാഹം ഇന്നലെ ചൊവ്വര സെന്‍റ്.മേരീസ് പള്ളിയിൽ വെച്ച് നടന്നത് വലിയ വാര്‍ത്തയായിരുന്നു. അതിനിടയിൽ തന്നെ സോഷ്യൽമീഡിയയിൽ ഇതരമതസ്ഥരായ ഇവരുടെ വിവാഹം പള്ളിയിൽ വെച്ച് നടത്താൻ എങ്ങനെ അനുമതി ലഭിച്ചു എന്ന തരത്തിലുള്ള രീതിയിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ഈ വിഷയത്തിൽ സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും രണ്ട് നിയമമാണോ എന്ന രീതിയിൽ വരെ ചര്‍ച്ചകളെത്തി. നിരവധി ട്രോളുകളും ഇറങ്ങുകയുണ്ടായി. ചൊവ്വര പള്ളിയിലെ വൈദികനെതിരേയും ഈ വിഷയത്തിൽ ആരോപണമുയരുകയുണ്ടായി. ഇത് സംബന്ധിച്ച് ചൊവ്വരപള്ളിയിലെ വൈദികനായ ഫാ.ജെയിംസ് ആലുക്കൽ ''സമയം മലയാള''ത്തോട് വിശദീകരിച്ചതിങ്ങനെയാണ് : ''ഇതരമതത്തിലുള്ള ഒരു യുവാവിനേയോ യുവതിയേയോ വിവാഹം ചെയ്യുന്നതിന് കത്തോലിക്കാ വിശ്വാസിയായ യുവതിക്കോ യുവാവിനോ അനുവാദമുണ്ട്. അതിനായി യുവാവിനേയോ യുവതിയേയോ മതംമാറ്റി ക്രൈസ്തവിശ്വാസിയാക്കണമെന്നായിരുന്നു മുമ്പ് നിയമമുണ്ടായിരുന്നത്. എന്നാൽ ഇപ്പോള്‍ അങ്ങനെയല്ല. ഇത്തരത്തിൽ ഒരു വിവാഹം നടത്തുന്നതിന് അരമനയിൽ ആദ്യം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയിൽ തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞിനെ ക്രൈസ്തവ വിശ്വാസിയായി വളര്‍ത്തുന്നതിന് സമ്മതമറിയിച്ചിരിക്കണം. അങ്ങനെയെങ്കിൽ വിവാഹം നടത്തുന്നതിന് അനുമതി ലഭിക്കും.
സാധാരണ പള്ളിയിൽ നടക്കുന്ന ക്രൈസ്തവ വിവാഹങ്ങള്‍ പോലെ വി.കുര്‍ബ്ബാന മധ്യേ ആയിരിക്കില്ല വിവാഹം നടക്കുന്നത്. ഇത്തരം വിവാഹത്തിന് വി.കുര്‍ബ്ബാന ഉണ്ടായിരിക്കുകയില്ല. താലിചാര്‍ത്തൽ കര്‍മ്മം മാത്രമേ ഉണ്ടാകുകകയുള്ളൂ. ശരിക്കും പേളി മാണിയുടെ കുടുംബത്തിന്‍റെ ഇടവക മറ്റൂര്‍ ടൗണിലുള്ള സെന്‍റ്.മേരീസ് പള്ളിയാണ്. സിയാൽ കൺവെൻഷൻ സെന്‍ററിൽ വിവാഹസത്കാരം ഒരുക്കിയിരുന്നതിനാൽ സിയാലിന് സമീപമുള്ള പള്ളിയായതിനാലാണ് അവര്‍ ചൊവ്വരപള്ളി വിവാഹത്തിനായി തിരഞ്ഞെടുത്തത്. അതിനായി അവരുടെ ഇടവകയിലെ വൈദികനായ ഫാ.സെബാസ്റ്റ്യൻ കല്ലുങ്കൽ അനുമതി വാങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് വിവാഹം നടത്തികൊടുത്തതും.
ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിലുള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുന്നതെ''ന്നും ഫാ.ജെയിംസ് വ്യക്തമാക്കി.
സാധാരണ പള്ളിയിൽ നടക്കുന്ന ക്രൈസ്തവ വിവാഹങ്ങള്‍ പോലെ വി.കുര്‍ബ്ബാന മധ്യേ ആയിരിക്കില്ല വിവാഹം നടക്കുന്നത്. ഇത്തരം വിവാഹത്തിന് വി.കുര്‍ബ്ബാന ഉണ്ടായിരിക്കുകയില്ല. താലിചാര്‍ത്തൽ കര്‍മ്മം മാത്രമേ ഉണ്ടാകുകകയുള്ളൂ. ശരിക്കും പേളി മാണിയുടെ കുടുംബത്തിന്‍റെ ഇടവക മറ്റൂര്‍ ടൗണിലുള്ള സെന്‍റ്.മേരീസ് പള്ളിയാണ്. സിയാൽ കൺവെൻഷൻ സെന്‍ററിൽ വിവാഹസത്കാരം ഒരുക്കിയിരുന്നതിനാൽ സിയാലിന് സമീപമുള്ള പള്ളിയായതിനാലാണ് അവര്‍ ചൊവ്വരപള്ളി വിവാഹത്തിനായി തിരഞ്ഞെടുത്തത്. അതിനായി അവരുടെ ഇടവകയിലെ വൈദികനായ ഫാ.സെബാസ്റ്റ്യൻ കല്ലുങ്കൽ അനുമതി വാങ്ങിയിരുന്നു. അദ്ദേഹം തന്നെയാണ് വിവാഹം നടത്തികൊടുത്തതും.
ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിലുള്‍പ്പെടെ ചര്‍ച്ചകള്‍ നടക്കുന്നതെ''ന്നും ഫാ.ജെയിംസ് വ്യക്തമാക്കി.