പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ജനതാ കർഫ്യു’ ദിനമാണിന്ന്. രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്നാണ് ആഹ്വാനം. ജനതാ കര്‍ഫ്യു പ്രഖ്യാപനം വന്നതിനു ശേഷം നിരവധി പേര് ആ ആഹ്വാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു. അതേ കുറിച്ച് ട്രോളുകൾ ഇറങ്ങുകയുമുണ്ടായി. എന്നാൽ അക്കൂട്ടത്തിൽ തന്റെ മുഖം വച്ചുള്ള ട്രോളുകളുമായി തനിക്ക് മനസാവാചാ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ സലിം കുമാര്‍. ഒരു മാധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്. Also Read: ഒന്നിച്ചു നില്ക്കാം നാടിന് വേണ്ടി; ജനതാ കര്‍ഫ്യൂവിന് പിന്തുണയുമായി താരങ്ങള്‍
അത്തരം ട്രോളുകള്‍ വരുന്നതിൽ തനിക്ക് പശ്ചാത്താപമുണ്ട്. അങ്ങനെയുള്ള ട്രോളുകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും കൊറോണ സംബന്ധിയായ ട്രോളുകളിലൂടെയുള്ള ചിരിയുടെ നീളം നിങ്ങൾക്കോ അതോ വീട്ടിലെ ഒരു അംഗത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
Also Read: കൊവിഡ് 19; സുഹാസിനിയുടേയും മണിരത്നത്തിന്റേയും മകന് ഐസൊലേഷനില്‍
ഇപ്പോൾ കൊറോണ രോഗവ്യാപനം തടയുന്നതിനായുള്ള നിലവിലെ ഏറ്റവും ഫലപ്രദമായ മാർഗമാണ് ജനത കർഫ്യൂ എന്നാണ് സലിം കുമാര്‍ പറഞ്ഞിരിക്കുന്നത്. കർഫ്യൂ പൂർണമായാൽ മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഞായറാഴ്ച്ച വൈകിട്ട് പാത്രങ്ങൾ കൂട്ടിമുട്ടിച്ചും കൈയ്യടിച്ചും മറ്റുമൊക്കെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയേയും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.
Also Watch :
അത്തരം ട്രോളുകള്‍ വരുന്നതിൽ തനിക്ക് പശ്ചാത്താപമുണ്ട്. അങ്ങനെയുള്ള ട്രോളുകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും കൊറോണ സംബന്ധിയായ ട്രോളുകളിലൂടെയുള്ള ചിരിയുടെ നീളം നിങ്ങൾക്കോ അതോ വീട്ടിലെ ഒരു അംഗത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേ ഉണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
Also Read: കൊവിഡ് 19; സുഹാസിനിയുടേയും മണിരത്നത്തിന്റേയും മകന് ഐസൊലേഷനില്‍
ഇപ്പോൾ കൊറോണ രോഗവ്യാപനം തടയുന്നതിനായുള്ള നിലവിലെ ഏറ്റവും ഫലപ്രദമായ മാർഗമാണ് ജനത കർഫ്യൂ എന്നാണ് സലിം കുമാര്‍ പറഞ്ഞിരിക്കുന്നത്. കർഫ്യൂ പൂർണമായാൽ മാത്രമാണ് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഞായറാഴ്ച്ച വൈകിട്ട് പാത്രങ്ങൾ കൂട്ടിമുട്ടിച്ചും കൈയ്യടിച്ചും മറ്റുമൊക്കെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർഥനയേയും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.
Also Watch :