ആപ്പ്ജില്ല

'സെൽഫി'യെടുത്തയാള്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജി.പ്രജിത്ത് ഒരുക്കുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ തിയറ്ററുകളിലെത്തുകയാണ് നാളെ. സിനിമയുടെ വിശേഷങ്ങളുമായി പ്രജിത്ത് 'സമയം മലയാള'ത്തോടൊപ്പം

Bibin Babu | Samayam Malayalam 11 Jul 2019, 5:07 pm

ഹൈലൈറ്റ്:

  • ആദ്യ ചിത്രമിറങ്ങി നാല് വർഷങ്ങൾക്ക് ശേഷം രണ്ടാം ചിത്രം
  • വിനീത് ശ്രീനിവാസനോടൊപ്പം ചീഫ് അസ്സോസിയേറ്റായിരുന്നു
  • പുതിയ ചിത്രത്തിൽ ബിജു മേനോനും സംവൃതയുമാണ് നായകനും നായികയും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam prajith1
പേരുകൊണ്ടുതന്നെ പലരും പറഞ്ഞ് പറഞ്ഞ് ശ്രദ്ധനേടി കഴിഞ്ഞു 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രം. ബിജു മേനോനും സംവൃതയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത്താണ്(പ്രജിത്ത് ഗോപിനാഥ്). 'ഒരു വടക്കൻ സെൽഫി' ഒരുക്കിയ ജി.പ്രജിത്ത് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ചിതമാണിത്. 1994-ൽ അസിസ്റ്റൻറ് ഡയറക്ടറായെത്തിയ പ്രജിത്ത് സിനിമാലോകത്ത് തന്‍റെ 25-ാം വര്‍ഷത്തിൽ എത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങളുമായി പ്രജിത്ത് 'സമയം മലയാള'ത്തിനോടൊപ്പം ചേരുന്നു.
എന്താണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' ?

പ്രജിത്ത്: ഇത് ശരിക്കും നടന്ന ഒരു കഥയല്ല. പക്ഷേ നമ്മുടെയൊക്കെ ചുറ്റുപാടും സംഭവിക്കാൻ സാധ്യതയുള്ള ഒരു കഥയാണ്. ചില കുടുംബങ്ങളിൽ നടക്കാൻ ഇടയുള്ള സാധാരണ സംഭവവുമാണ്. വീടുകളിൽ വാര്‍ക്ക പണിക്ക് നടക്കുന്ന ഒരുകൂട്ടം ആളുകള്‍. അവരുടെ ജീവിതം. വളരെ ഭാരപ്പെട്ട ജോലിയാണല്ലോ ഇത്. അവര്‍ അത് പക്ഷേ ഏറെ എൻജോയ് ചെയ്താണ് ചെയ്യുക. നാളെയെ കുറിച്ച് ചിന്തയില്ലാതെ ഇന്നിൽ ജീവിക്കുന്ന ചിലര്‍. അവരുടെ ജീവിതമാണ് ചിത്രം പ്രധാനമായും പറയുന്നത്. സിനിമയുടെ പേരും ആ ഒരു തലത്തിലാണ് ഇട്ടിരിക്കുന്നത്.
'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ?

പ്രജിത്ത്: 'വടക്കൻ സെൽഫി' യൂത്തിന്‍റെ കഥയായിരുന്നു. അന്ന് ഞങ്ങള്‍ സിനിമയ്ക്കു വേണ്ടി പല സബ്ജക്റ്റുകള്‍ ചര്‍ച്ച ചെയ്ത് അവസാനം ആ ചർച്ചകൾ സെൽഫിയിൽ എത്തി നിൽക്കുകയായിരുന്നു. . യുവാക്കളുടെ ഇഷ്ടങ്ങളും അവരുടെ ഇടയിലെ ചില പ്രശ്നങ്ങളുമൊക്കെ ഹ്യൂമറസായി അവതരിപ്പിക്കുകയായിരുന്നു ആ ചിത്രത്തിൽ. പക്ഷേ ഇത് വാര്‍ക്കപണിക്കാരായ കുറച്ചുപേരുടെ കഥയാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ നടക്കുന്ന കഥ. ഒരു ഗ്രാമത്തിലെ സാധാരണക്കാരായ ചിലരുടെ ജീവിതത്തിലൂടെ ലളിതമായാണ് കഥ പറഞ്ഞ് പോകുന്നത്.

സജീവ് പാഴൂരിനൊപ്പമെത്തുമ്പോള്‍ ?

പ്രജിത്ത്: സജീവ് സ്ക്രിപ്റ്റ് ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണല്ലോ. സജിയും ഞാനും സുഹൃത്തുക്കളാണ്. സജിയുടെ പല കഥകളും ഞാൻ കേട്ടിട്ടുണ്ട്. നിരവധി ഇഷ്ടപ്പെട്ട കഥകളുണ്ടതിൽ. 'സെൽഫി' കഴിഞ്ഞ് ഞങ്ങള്‍ ഒരുപാട് കഥകള്‍ ചര്‍ച്ചചെയ്തിരുന്നു. അതിൽ ഏറെ ഇഷ്ടപെട്ട ഒരു കഥ സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' പിറക്കുകയായിരുന്നു.
ബിജുമേനോൻ-സംവൃത ജോഡിയിലേക്ക്

പ്രജിത്ത്: ബിജു മേനോനുമായി ആദ്യമേ കഥ ചര്‍ച്ചചെയ്തിരുന്നു. വേറിട്ട ഒരു നായിക കഥാപാത്രത്തെ സിനിമയ്ക്കായ് അന്വേഷിച്ചിരുന്നു. അങ്ങനെ സംവൃത ശരിയാകുമെന്നു തോന്നി. ബിജു തന്നെ നേരിട്ട് വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നു.

സിനിമയുടെ സ്വഭാവം എങ്ങനെയാണ് ?

പ്രജിത്ത്: 'ഒരു വടക്കൻ സെൽഫി'യിൽ നിന്ന് കുറച്ച് വേറിട്ട സമീപനമാണ് ഈ ചിത്രത്തിൽ. ശരിക്കും ഒരു റിയലിസ്റ്റിക്ക് സിനിമയുടെ സ്വഭാവമല്ല ചിത്രത്തിനുള്ളത്. ചിത്രം ഒരു എന്‍റര്‍ടെയ്ന‍ർ തന്നെ ആയിരിക്കും. എന്നാൽ ഒരു റിയല്സ്റ്റിക് സിനിമയുടെ സ്വഭാവത്തിൽ ചിത്രം പിക്ചറൈസ് ചെയ്തിട്ടുണ്ട്. കഥ ആവശ്യപ്പെടുന്നത് അത്തരമൊരു ട്രീറ്റ്‍മെന്‍റാണെന്ന് കരുതിയത് കൊണ്ടാണത്. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'വടക്കൻ സെൽഫി'ക്ക് ശേഷം ഒരു ഗ്യാപ്പ് വന്നത് ?

പ്രജിത്ത്: വിനീത് ശ്രീനിവാസനും വിനോദ് ഷൊർണ്ണൂറും (നിർമ്മാതാവ്) തമ്മിൽ ഏറെ നാളത്തെ സൗഹൃദമുണ്ട്. അങ്ങനെ പുതിയൊരു ചിത്രത്തിനായുള്ള ചര്‍ച്ചയാണ് 'വടക്കൻ സെൽഫി' സാധ്യമാകാൻ കാരണമായത്. അത് ഏവരും ഏറ്റെടുത്തു. 'തട്ടത്തിൽ മറയത്തി'ലും 'തിര'യിലും 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിലും വിനീതിനൊപ്പം അസോസിയേറ്റായി പ്രവർത്തിച്ച എക്സ്പീരിയൻസുണ്ട്. 'വടക്കൻ സെൽഫി'ക്ക് ശേഷം വേറെ പ്രൊജക്ടൊന്നും ശരിയായി വന്നില്ല. അങ്ങനെ കഴിഞ്ഞ വര്‍ഷമാണ് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യുടെ ജോലികള്‍ തുടങ്ങിയത്. പാട്ടും ടീസറുമൊക്കെ ആളുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. ചിത്രവും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
ഇപ്പോഴത്തെ പ്രേക്ഷകരെ എങ്ങനെ കാണുന്നു ?

പ്രജിത്ത്: നല്ല സിനിമകള്‍ ഇറങ്ങിയാൽ ഏറ്റെടുക്കുന്നവരാണ് പ്രേക്ഷകർ. അത് എല്ലാകാലത്തും അങ്ങനെയാണ്. പ്രേക്ഷകർ മാറിയെന്നൊന്നും പറയുന്നതിൽ അര്‍ത്ഥമില്ല. പുതുമുഖങ്ങളുടെ സിനിമ പോലും നല്ലതാണെങ്കിൽ അവര്‍ സ്വീകരിക്കാറുണ്ട്.
ഓതറിനെ കുറിച്ച്
Bibin Babu

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്